Arrested | കണ്ണൂര്‍ സര്‍വകലാശാല പരിസരത്തുനിന്നും നിയമബിരുദവിദ്യാര്‍ഥിയെ കയ്യേറ്റം ചെയ്‌തെന്ന പരാതി; 2 പേര്‍ പിടിയില്‍
                                                 May 26, 2023, 19:00 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 കണ്ണൂര്‍: (www.kvartha.com) നിയമവിദ്യാര്‍ഥിയെ കയേറ്റം ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ സദാചാരഗുണ്ടാസംഘം പിടിയില്‍. കണ്ണൂര്‍ സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഷമോജ്, ശുഹൈബ് എന്നിവരെയാണ് കണ്ണൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തത്.  
 
   കഴിഞ്ഞ 22-നാണ് കേസിനാസ്പദമായ സംഭവം കോളജ് പരിസരത്തുവച്ച് നടന്നത്. കണ്ണൂര്‍ സര്‍വകലാശാലയിലെ താവക്കരയിലെ കാംപസില്‍ ഒരുമിച്ചു പഠിക്കുന്ന സുഹൃത്തിന് പുസ്തകം കൊടുക്കാനെത്തിയ അക്ഷയ് എന്ന വിദ്യാര്‍ഥിയാണ് കയ്യേറ്റത്തിനിരയായത്.  
 
 
 
   പുസ്തകം കൊടുത്ത് തിരിച്ചുവരുമ്പോള്‍ 'നീയെന്തിനാണ് ലേഡീസ് ഹോസ്റ്റലില്‍ പോയത്' എന്നു ചോദിക്കുകയും കാര്യമന്വേഷിക്കുകയും ചെയ്തുകൊണ്ട് ഷമോജും ശുഹൈബും ചേര്‍ന്ന് അക്ഷയിയെ തടഞ്ഞുനിര്‍ത്തുകയും മര്‍ദിച്ചുവെന്നുമാണ് പരാതി.  
 
 
 
   പിന്നാലെ കണ്ണൂര്‍ സിറ്റി പൊലീസ് കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവില്‍ അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. 
 
 
 
  
  Keywords:  News, Kerala, Kerala-News, Kannur-News, News-Malayalam, Arrested, Accused, Crime, Police, Police Station, Kannur: Two arrested in assaulting law graduate student.  
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
