Follow KVARTHA on Google news Follow Us!
ad

UN Study | മാസം തികയാതെയുള്ള കുഞ്ഞുങ്ങള്‍ ജനിക്കുന്ന ആദ്യ 5 രാജ്യങ്ങളില്‍ ഇന്ത്യയുമെന്ന് യുഎന്‍ പഠന റിപ്പോര്‍ട്ട്; 'ഓരോ 2 സെക്കന്‍ഡിലും ഒരു കുട്ടി ജനിക്കുന്നു, ഓരോ 40 സെക്കന്‍ഡിലും അവരില്‍ ഒരാള്‍ മരിക്കുന്നു'

2020-ല്‍ ഏകദേശം 13.4 ദശലക്ഷം പേര്‍ ഇത്തരത്തില്‍ ജനിച്ചു UN Study, Health News, Delivery News, Malayalam News, ദേശീയ വാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvarths.com) 2020-ല്‍ മാസം തികയാതെയുള്ള ജനനങ്ങളില്‍ പകുതിയോളം (ഗര്‍ഭാവസ്ഥയുടെ 37-ാം ആഴ്ചയ്ക്ക് മുമ്പ് ജനിച്ച കുട്ടികള്‍) ഇന്ത്യ അടക്കം അഞ്ച് രാജ്യങ്ങളിലെന്ന് ഐക്യരാഷ്ട്ര സഭ ഏജന്‍സികള്‍ ചൊവ്വാഴ്ച പുറത്തിറക്കിയ പുതിയ റിപ്പോര്‍ട്ട് പറയുന്നു. പാകിസ്ഥാന്‍, നൈജീരിയ, ചൈന, എത്യോപ്യ എന്നിവയാണ് മറ്റുരാജ്യങ്ങള്‍. ലോകമെമ്പാടുമുള്ള 45 ശതമാനം കുഞ്ഞുങ്ങളും വളരെ വേഗം ജനിക്കുന്നുവെന്നും ഇത് ഉയര്‍ന്ന മരണ സാധ്യതയിലേക്ക് നയിക്കുമെന്നും ചൂണ്ടിക്കാട്ടുന്ന റിപ്പോര്‍ട്ട് കുട്ടികളുടെ നിലനില്‍പ്പിനും ആരോഗ്യത്തിനും വേണ്ടിയുള്ള 'നിശബ്ദ അടിയന്തരാവസ്ഥ' യെ സൂചിപ്പിക്കുന്നു. ഓരോ രണ്ട് സെക്കന്‍ഡിലും ഒരു കുട്ടി ജനിക്കുന്നുവെന്നും ഓരോ 40 സെക്കന്‍ഡിലും അവരില്‍ ഒരാള്‍ മരിക്കുന്നുവെന്നും പഠനം വ്യക്തമാക്കുന്നു.
    
UN Study, Health News, Delivery News, Malayalam News, India among top 5 countries where babies born too soon: study.

2020-ല്‍ ഏകദേശം 13.4 ദശലക്ഷം കുഞ്ഞുങ്ങള്‍ മാസം തികയുന്നതിന് മുമ്പ് ജനിച്ചതായി കണക്കാക്കപ്പെടുന്നു, ഏകദേശം ഒരു ദശലക്ഷത്തോളം കുഞ്ഞുങ്ങള്‍ സങ്കീര്‍ണതകളാല്‍ മരിച്ചു. ലോകാരോഗ്യ സംഘടന, പിഎംഎന്‍സിഎച്ച് എന്നിവയുടെ പങ്കാളിത്തത്തോടെയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്. 2020-ല്‍ ബംഗ്ലാദേശിലാണ് മാസം തികയാതെയുള്ള ഏറ്റവും ഉയര്‍ന്ന ജനനനിരക്ക് (16.2 ശതമാനം), മലാവി (14.5 ശതമാനം), പാകിസ്ഥാന്‍ (14.4 ശതമാനം) എന്നിവ തൊട്ടുപിന്നിലുണ്ട്. ഇന്ത്യയിലും ദക്ഷിണാഫ്രിക്കയിലും 13 ശതമാനം വീതമാണ്. ഇന്ത്യ 30.16 ലക്ഷം, പാകിസ്ഥാന്‍ 9.14 ലക്ഷം, നൈജീരിയ 7.74 ലക്ഷം, ചൈന 7.52 ലക്ഷം എന്നിങ്ങനെയാണ് നാല് രാജ്യങ്ങളിലെ മൊത്തം മാസം തികയാതെയുള്ള ജനന സംഖ്യകള്‍.

ഇന്ത്യയില്‍ മാസം തികയാതെയുള്ള ജനനത്തിന് കാരണമാകുന്നത് എന്താണ്?. 'ഗ്രാമീണ പ്രദേശങ്ങളില്‍ ആരോഗ്യ സംരക്ഷണം ലഭ്യമല്ലെന്ന പൊതു പരാതിയുണ്ടായിരുന്നു, എന്നാല്‍ പ്രത്യേക നവജാത ശിശു സംരക്ഷണ യൂണിറ്റുകള്‍ പോലുള്ള സംരംഭങ്ങള്‍ മെച്ചപ്പെട്ടു. ലേബര്‍ റൂമുകളും കാര്യക്ഷമമായ ഡെലിവറികളും നിരവധി മാസം തികയാതെ പ്രസവിച്ച ശിശുക്കളെ രക്ഷിക്കാന്‍ സഹായിച്ചിട്ടുണ്ട്. പക്ഷേ അവ ഇപ്പോഴും അത്ര വിശാലമല്ല', റിപ്പോര്‍ട്ടിന്റെ ആശങ്കകള്‍ പങ്കുവെച്ച് നാഷണല്‍ നിയോനറ്റോളജി ഫോറത്തിന്റെ (എന്‍എന്‍എഫ്) സെക്രട്ടറി ജനറല്‍ ഡോ.സുരേന്ദര്‍ സിംഗ് ബിഷ്ത് പറഞ്ഞു.

ജീവിതശൈലിയിലെ മാറ്റങ്ങള്‍, വിട്ടുമാറാത്ത രോഗങ്ങള്‍, ഐവിഎഫ് ഗര്‍ഭധാരണം തുടങ്ങി നിരവധി ഘടകങ്ങള്‍ നഗര കേന്ദ്രങ്ങളില്‍ വര്‍ധിച്ച മാസം തികയാതെയുള്ള ജനനങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ജൂണ്‍ 28 ന് പ്ലോസ്-ഗ്ലോബല്‍ പബ്ലിക് ഹെല്‍ത്തില്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം പശ്ചിമ ബംഗാളില്‍ 16 ശതമാനവും തമിഴ്നാട്ടില്‍ 14 ശതമാനവും ഗുജറാത്തില്‍ ഒമ്പത് ശതമാനവുമാണ് മാസം തികയാതെയുള്ള പ്രസവങ്ങളുടെ നിരക്ക്.

Keywords: UN Study, Health News, Delivery News, Malayalam News, India among top 5 countries where babies born too soon: study.
< !- START disable copy paste -->

Post a Comment