T Padmanabhan | മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണം: അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍
Apr 28, 2023, 16:27 IST
കോഴിക്കോട്: (www.kvartha.com) അന്തരിച്ച നടന്‍ മാമുക്കോയയ്ക്ക് സിനിമാ ലോകം അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന വിമര്‍ശനവുമായി കഥാകൃത്ത് ടി പത്മനാഭന്‍. മാമുക്കോയയെ വേണ്ടവിധം ആദരിക്കാന്‍ ഒരു സിനിമാക്കാരനും വന്നില്ലെന്ന സംവിധായകന്‍ വിഎം വിനുവിന്റെയും ആര്യാടന്‍ ശൗകത്തിന്റെയും നിലപാട് ശരിയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന വിനുവിന്റെ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ പത്മനാഭന്‍ നടനും സംവിധായകനുമായ രഞ്ജിത്തും നേരത്തെ ഇതേ അഭിപ്രായം തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പത്മനാഭന്റെ വാക്കുകള്‍:
മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബര്‍സ്ഥാനിലേക്കുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാന്‍ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതില്‍ സിനിമാ സംവിധായകന്‍ വിനുവും ആര്യാടന്‍ ശൗകത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദര്‍ഭത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.
മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാള്‍ ദിവസങ്ങളില്‍ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ- പത്മനാഭന്‍ പറഞ്ഞു.
മാമുക്കോയയ്ക്ക് മലയാള സിനിമ അര്‍ഹിച്ച ആദരവ് നല്‍കിയില്ലെന്ന് സംവിധായകന്‍ വിഎം വിനു അഭിപ്രായപ്പെട്ടിരുന്നു. പലരും വരുമെന്ന് കരുതിയെങ്കിലും വന്നില്ലെന്നു പറഞ്ഞ വിനു, എറണാകുളത്ത് പോയി മരിച്ചാല്‍ കൂടുതല്‍ സിനിമാക്കാര്‍ വരുമായിരുന്നുവെന്ന് അനുസ്മരണ സമ്മേളനത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഈ പ്രസ്താവന ശരിവച്ചാണ് പത്മനാഭന്റെ പരാമര്‍ശം.
മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന വിനുവിന്റെ പ്രസ്താവന ശരിയാണെന്ന് പറഞ്ഞ പത്മനാഭന്‍ നടനും സംവിധായകനുമായ രഞ്ജിത്തും നേരത്തെ ഇതേ അഭിപ്രായം തന്നെ പറഞ്ഞിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി.
പത്മനാഭന്റെ വാക്കുകള്‍:
മാമുക്കോയയെ അദ്ദേഹത്തിന്റെ ഖബര്‍സ്ഥാനിലേക്കുള്ള യാത്രയിലോ ഖബറടക്കത്തിലോ വേണ്ടവിധം ആദരിക്കുവാന്‍ ഒരു സിനിമാക്കാരനും വന്നിട്ടില്ല എന്നതില്‍ സിനിമാ സംവിധായകന്‍ വിനുവും ആര്യാടന്‍ ശൗകത്തും ഖേദവും രോഷവും പ്രകടിപ്പിക്കുന്നതു കണ്ടു. ഇത് വളരെ ശരിയാണ്. വിനു പറഞ്ഞു, മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. പണ്ട് വേറൊരു സന്ദര്‍ഭത്തില്‍ പ്രശസ്ത നടനും സംവിധായകനുമായ രഞ്ജിത്തും ഇതേ അഭിപ്രായം പറഞ്ഞിട്ടുണ്ട്. മരിക്കണമെങ്കില്‍ എറണാകുളത്തു പോയി മരിക്കണമെന്ന്. ഇതൊക്കെ സത്യമാണ്.
മാമുക്കോയ എന്റെ വളരെ അടുത്ത സുഹൃത്തായിരുന്നു. എന്റെ പിറന്നാള്‍ ദിവസങ്ങളില്‍ മാമുക്കോയ വരാറുണ്ട്. മാമുക്കോയയെക്കുറിച്ച് ഒരു ജീവചരിത്ര ഗ്രന്ഥം മാത്രമേ വന്നിട്ടുള്ളൂ. അതിന്റെ അവതാരിക എഴുതിയത് ഞാനാണ്. ഏതാനും മാസങ്ങള്‍ക്കു മുന്‍പു പോലും മാമുക്കോയയെ കണ്ടിരുന്നു. ഒരു മനുഷ്യനെന്ന നിലയിലും സിനിമാ നടനെന്ന നിലയിലും ഞാന്‍ കണ്ട വലിയ വ്യക്തികളിലൊരാളാണ് മാമുക്കോയ- പത്മനാഭന്‍ പറഞ്ഞു.
Keywords: T Padmanabhan Remembers Actor Mamukkoya, Kozhikode, News, T Padmanabhan, Writer, Criticism, Director, Ernakulam, Director Ranjith, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.