Compensation | പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം നല്‍കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി
Apr 21, 2023, 19:26 IST
ന്യൂഡെല്‍ഹി: (www.kvartha.com) പൂഞ്ചില്‍ വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങള്‍ക്ക് ഒരു കോടി രൂപ സഹായധനം പ്രഖ്യാപിച്ച് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മന്‍. ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച അഞ്ചു സൈനികരില്‍ നാല് സൈനികര്‍ പഞ്ചാബ് സ്വദേശികളാണ്. ഒരാള്‍ ഒഡീഷ സ്വദേശിയാണ്. ഇവര്‍ക്ക് സൈന്യം അന്തിമോപചാരം അര്‍പ്പിച്ചു.
രജൗരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭൗതിക ശരീരം വെള്ളിയാഴ്ച തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡിജി ജമ്മുവില്‍ കാംപ് ചെയ്യുകയാണ്. ജമ്മു കശ്മീരിലെ സുരക്ഷ യോഗം വിലയിരുത്തി.
വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ ഇവിടെ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരര്‍ ആണെന്നാണ് സേനയുടെ വിലയിരുത്തല്‍. പ്രദേശത്ത് ആകാശ മാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എന്‍ഐഎ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. ജമ്മു കശ്മീര്‍ ഡിജിപിയും സ്ഥലം സന്ദര്‍ശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.
അടുത്ത മാസം ജി20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കശ്മീരില്‍ നടക്കാനിരിക്കെയുണ്ടായ ആക്രമണത്തെ അതീവ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍കാര്‍ കാണുന്നത്. ആക്രമണത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ആവശ്യപ്പെട്ടു. സംഭവത്തിലെ സുരക്ഷാ വീഴ്ച പരിശോധിക്കണമെന്ന് നാഷനല്‍ കോണ്‍ഫറസ് നേതാവ് ഫറൂഖ് അബ്ദുല്ല പ്രതികരിച്ചു.
ബിജെപിയുടെ പരാജയപ്പെട്ട കശ്മീര്‍ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്‍ഡ്യയില്‍ എത്തുമെന്ന സ്ഥിരീകരണം വ്യാഴാഴ്ചയാണ് വന്നത്. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.
രജൗരിയില്‍ നടന്ന ചടങ്ങില്‍ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ പുഷ്പചക്രം അര്‍പ്പിച്ചു. ഭൗതിക ശരീരം വെള്ളിയാഴ്ച തന്നെ സ്വദേശങ്ങളിലേക്ക് കൊണ്ടു പോകുമെന്ന് അധികൃതര്‍ അറിയിച്ചു. അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ബിഎസ്എഫ് ഡിജിയുടെ നേതൃത്വത്തില്‍ ജമ്മുവില്‍ അടിയന്തര യോഗം ചേര്‍ന്നു. ഡിജി ജമ്മുവില്‍ കാംപ് ചെയ്യുകയാണ്. ജമ്മു കശ്മീരിലെ സുരക്ഷ യോഗം വിലയിരുത്തി.
വനമേഖലയില്‍ ഏഴ് ഭീകരരുടെ സാന്നിധ്യം സംശയിക്കുന്ന സാഹചര്യത്തില്‍ ഇവിടെ വ്യാപകമായി തിരച്ചില്‍ നടത്തുകയാണ്. ആക്രമണം നടത്തിയത് ഈ ഭീകരര്‍ ആണെന്നാണ് സേനയുടെ വിലയിരുത്തല്‍. പ്രദേശത്ത് ആകാശ മാര്‍ഗമുള്ള നിരീക്ഷണവും ശക്തമാക്കി. ഭീകരരുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ചിലരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.
ഭീകരര്‍ക്ക് പ്രാദേശിക സഹായം ലഭിച്ചെന്നാണ് വിവരം. അന്വേഷണം തുടങ്ങിയ എന്‍ഐഎ സംഘം സംഭവസ്ഥലത്ത് വിശദമായ പരിശോധന നടത്തി. ജമ്മു കശ്മീര്‍ ഡിജിപിയും സ്ഥലം സന്ദര്‍ശിച്ചു. ഭീകരാക്രമണത്തിന് ശേഷമുള്ള ജമ്മു കശ്മീരിലെ സ്ഥിതി പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് വിലയിരുത്തി.
ബിജെപിയുടെ പരാജയപ്പെട്ട കശ്മീര്‍ നയമാണ് ആക്രണത്തിന് കാരണമെന്ന് ബിനോയ് വിശ്വം എംപി ട്വീറ്റ് ചെയ്തു. പാകിസ്താന്‍ വിദേശകാര്യ മന്ത്രി ബിലാവല്‍ ഭൂട്ടോ ഷാങ്ഹായി സഹകരണ യോഗത്തിനായി അടുത്ത മാസം ആദ്യം ഇന്‍ഡ്യയില്‍ എത്തുമെന്ന സ്ഥിരീകരണം വ്യാഴാഴ്ചയാണ് വന്നത്. ഇതിനു ശേഷമാണ് ആക്രമണമുണ്ടായത്.
Keywords: Poonch Terror Attack: Punjab CM Bhagwant Mann Announces Ex-Gratia Of Rs 1 Crore For Kin Of Martyrs, New Delhi, News, Politics, Poonch Terror Attack, Compensation, Protection, Criticism, Terrorists, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.