SWISS-TOWER 24/07/2023

Cheating | 5000 രൂപയ്ക്ക് 5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; 6-ാം ദിവസം സംഭവിച്ചത്

 


മുംബൈ: (www.kvartha.com) അയ്യായിരം രൂപയ്ക്ക് അഞ്ചു ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയ സീരിയല്‍ നടിയെ പൊലീസ് രക്ഷപ്പെടുത്തി. ആറാം ദിവസം കരാര്‍ അവസാനിപ്പിച്ച് തിരികെ പോകാന്‍ ഒരുങ്ങിയപ്പോഴാണ് താന്‍ കബളിപ്പിക്കപ്പെടുകയാണെന്ന വിവരം യുവതി അറിയുന്നത്.

അഭിനയമല്ലെന്നും നടന്നത് യഥാര്‍ഥ വിവാഹമാണെന്നും യുവാവ് തന്നെ നടിയോട് പറയുകയായിരുന്നു. തുടര്‍ന്ന് സുഹൃത്തിനെ യുവതി വിവരം അറിയിക്കുകയും പൊലീസെത്തി മോചിപ്പിക്കുകയുമായിരുന്നു.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

സുഹൃത്ത് ആഇശയുടെ ഭര്‍ത്താവ് കരണ്‍ മുഖേനയാണ് 21 വയസ്സുകാരിയായ നടിക്ക് മുകേഷ് എന്നയാളുടെ 'ഭാര്യയായി' അഭിനയിക്കാനുള്ള അവസരം ലഭിച്ചത്. മുകേഷിന്റെ വീട്ടുകാരെ വിശ്വസിപ്പിക്കാന്‍ ഭാര്യയായി അഭിനയിക്കണമെന്ന് കരണ്‍ ആവശ്യപ്പെട്ടു. ഇതിനായി 5,000 രൂപയും വാഗ്ദാനം ചെയ്തു. തുടര്‍ന്ന് മാര്‍ച് 12ന്, കരണും യുവതിയും മധ്യപ്രദേശിലെ മന്ദ്സൗര്‍ ഗ്രാമത്തിലെത്തി. അവിടെ വച്ച് കരണിന്റെ പരിചയക്കാരനായ മുകേഷിനെ കണ്ടുമുട്ടി.

Aster mims 04/11/2022
Cheating | 5000 രൂപയ്ക്ക് 5 ദിവസത്തേക്ക് ഭാര്യയായി അഭിനയിക്കാമെന്ന കരാറില്‍ യുവാവിനൊപ്പം പോയി സീരിയല്‍ നടി; 6-ാം ദിവസം സംഭവിച്ചത്

വീട്ടുകാരുടെ മുന്നില്‍ ഭാര്യയായി അഭിനയിക്കണമെന്ന 'ഓഫര്‍' യുവതി സ്വീകരിക്കുകയും മുകേഷിന്റെ കുടുംബത്തോടൊപ്പം ഒരു ക്ഷേത്രത്തില്‍ വച്ച് വിവാഹിതരാവുകയും ചെയ്തു. മുകേഷിനൊപ്പം വീട്ടിലായിരുന്നു താമസം. ആറാം ദിനം യുവതി തിരികെ പോകണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍, ഇത് യഥാര്‍ഥ വിവാഹമാണെന്നും കരണിന് വിവാഹത്തിനായി പണം നല്‍കിയെന്നും പറഞ്ഞ് മുകേഷ് യുവതിയെ വിട്ടയക്കാന്‍ തയാറായില്ല.

താന്‍ ചതിക്കപ്പെട്ടുവെന്ന് മനസ്സിലായ യുവതി മുംബൈയിലുള്ള സുഹൃത്തിനെ വിവരം അറിയിച്ചു. തുടര്‍ന്ന് സുഹൃത്ത് ധാരാവി പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് പൊലീസെത്തി യുവതിയെ സുരക്ഷിതമായി മുംബൈയിലേക്ക് തിരികെകൊണ്ടുവന്നു. മുകേഷ്, യുവതിയുടെ സുഹൃത്ത് ആഇശ, അവരുടെ ഭര്‍ത്താവ് കരണ്‍ എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Keywords:  Mumbai: Fake Marriage Drama Goes Wrong As Groom Refuses to Let Go Temporary Wife, Mumbai, News, Police, Cheating, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia