Arrested | രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയില്‍
Apr 18, 2023, 21:07 IST
കണ്ണൂര്‍: (www.kvartha.com) രണ്ടേ മുക്കാല്‍ കിലോ കഞ്ചാവുമായി യുവാവ് തളിപ്പറമ്പ് എക്‌സൈസിന്റെ പിടിയില്‍. 2.700 കിലോഗ്രാം കഞ്ചാവ് 211 ചെറിയ പൊതികളിലാക്കിയ നിലയിലാണ് എക്‌സൈസ് ഇയാളില്‍ നിന്നും പിടിച്ചെടുത്തത്. ഓണപ്പറമ്പ് പൊലീസ് സ്റ്റേഷന്‍ പരിധിയിലെ മുഹമ്മദ് അസ്ല(30)മിനെയാണ് തളിപ്പറമ്പ് എക്സൈസ് സര്‍കിള്‍ ഇന്‍സ്പെക്ടര്‍ കെകെ ഷിജില്‍ കുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്.
സംഭവത്തെ കുറിച്ച് സി ഐ ഷിജില്‍ കുമാര്‍ പറയുന്നത്:
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുടല, കോരന്‍പീടിക ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മംഗലാപുരം പെരിയപട്ടണം എന്ന സ്ഥലത്തു നിന്നാണ് അസ്ലം കഞ്ചാവ് വാങ്ങുന്നത്. ഇത് അഞ്ചു ഗ്രാം 10 ഗ്രാം പാകറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. അഞ്ചു ഗ്രാമിന് 500 രൂപയും 10 ഗ്രാമിന് 1000 രൂപയുമാണ് ഈടാക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 25,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയാല്‍ ഒരുലക്ഷം രൂപ വരെ ലഭിക്കും.
പ്രിവന്റീവ് ഓഫീസര്‍മാരായ പിആര്‍ സജീവ്, എംവി അശറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി ഷൈജു, മുഹമ്മദ് ഹാരീസ്, പിആര്‍ വിനീത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചുടല, കോരന്‍പീടിക ഭാഗങ്ങളില്‍ നടന്ന പരിശോധനയിലാണ് ഇയാള്‍ കുടുങ്ങിയത്. മംഗലാപുരം പെരിയപട്ടണം എന്ന സ്ഥലത്തു നിന്നാണ് അസ്ലം കഞ്ചാവ് വാങ്ങുന്നത്. ഇത് അഞ്ചു ഗ്രാം 10 ഗ്രാം പാകറ്റുകളിലാക്കി ചില്ലറ വില്‍പ്പന നടത്തുകയാണ് രീതി. അഞ്ചു ഗ്രാമിന് 500 രൂപയും 10 ഗ്രാമിന് 1000 രൂപയുമാണ് ഈടാക്കുന്നതെന്ന് പ്രതി മൊഴി നല്‍കിയിട്ടുണ്ട്. 25,000 രൂപക്ക് വാങ്ങുന്ന കഞ്ചാവ് ചില്ലറ വില്‍പ്പന നടത്തിയാല്‍ ഒരുലക്ഷം രൂപ വരെ ലഭിക്കും.
പ്രിവന്റീവ് ഓഫീസര്‍മാരായ പിആര്‍ സജീവ്, എംവി അശറഫ് മലപ്പട്ടം, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെവി ഷൈജു, മുഹമ്മദ് ഹാരീസ്, പിആര്‍ വിനീത് എന്നിവര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Keywords: Man arrested with ganja, Kannur, News, Excise, Arrested, Muhammed Aslam, Police Station, Ganja, Officers, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.