AI camera | ഒരു കാമറയുടെ വില 33 ലക്ഷം എന്നത് അവിശ്വസനീയം; യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചിലവും ഉള്‍പെടെയുള്ള വിവരങ്ങള്‍ സര്‍കാര്‍ പുറത്തുവിടണമെന്ന് പ്രതിപക്ഷ നേതാവ്
Apr 22, 2023, 21:13 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ പിടികൂടാന്‍ വിവിധ റോഡുകളില്‍ സ്ഥാപിച്ച എ ഐ കാമറ സംബന്ധിച്ച എല്ലാ വിവരങ്ങളും സര്‍കാര്‍ പുറത്തുവിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍.
ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ കാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചിലവും ഉള്‍പെടെയുള്ള വിശദമായ കണക്ക് പുറത്തുവിടാന്‍ സര്‍കാരിന് ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.
236 കോടി രൂപ ചിലവഴിച്ച് 726 കാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍കാരിന്റെ വാദം. അതായത് 33 ലക്ഷത്തോളമാണ് ഒരു കാമറയുടെ വില. ഇത്രയും തുക ഒരു കാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ കാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് കാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ കാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കംപനികള്‍ക്ക്? അതില്‍ വിദേശ കംപനികള്‍ ഉള്‍പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ കാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എഐ സാങ്കേതികവിദ്യ? ഇങ്ങനെ എ ഐ കാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍കാര്‍ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് നോട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2,000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ ഐ കാമറയെ സംബന്ധിച്ച് സര്‍കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുഖജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചിലവഴിച്ച് സ്ഥാപിക്കുന്ന കാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചതും ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വെക്കേണ്ടതുണ്ട്. എന്നാല്‍, ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും പരസ്യപ്പെടുത്തണം. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം.
അടുത്തഘട്ടത്തില്‍ വാഹന ഉടമയുടെ ഫാസ് ടാഗുമായി ബന്ധപ്പിച്ചിരിക്കുന്ന ബാങ്ക് അകൗണ്ടില്‍ നിന്ന് നിയമലംഘനത്തിനുള്ള പിഴ ഈടാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തുമെന്നാണ് പറയുന്നത്. അനുമതി ഇല്ലാതെ ഒരാളുടെ അകൗണ്ടില്‍ നിന്ന് എങ്ങനെയാണ് ഇത്തരത്തില്‍ പണം പിന്‍വലിക്കുന്നത്? ഇതിന് റിസര്‍വ് ബാങ്കിന്റെ അനുമതി വാങ്ങിയിട്ടുണ്ടോ? ഏത് നിയമത്തിന്റെ പിന്‍ബലത്തിലാണ് ഇതെന്നും സതീശന്‍ ചോദിച്ചു.
Keywords: Government should release all information about AI camera deal, Thiruvananthapuram, News, VD Satheesan, Controversy, Trending, Vehicles, Allegation, Protection, Kerala.
ജനങ്ങള്‍ക്ക് ഇക്കാര്യത്തില്‍ നിരവധി സംശയങ്ങളുണ്ടെന്നും അതുകൊണ്ടുതന്നെ കാമറകളുടെ യഥാര്‍ഥ വിലയും സ്ഥാപിക്കുന്നതിന് വേണ്ടിവന്ന ചിലവും ഉള്‍പെടെയുള്ള വിശദമായ കണക്ക് പുറത്തുവിടാന്‍ സര്‍കാരിന് ബാധ്യതയുണ്ടെന്നും സതീശന്‍ പറഞ്ഞു.
236 കോടി രൂപ ചിലവഴിച്ച് 726 കാമറകള്‍ സ്ഥാപിച്ചെന്നാണ് സര്‍കാരിന്റെ വാദം. അതായത് 33 ലക്ഷത്തോളമാണ് ഒരു കാമറയുടെ വില. ഇത്രയും തുക ഒരു കാമറയ്ക്ക് മുടക്കിയെന്നത് അവിശ്വസനീയമാണെന്നും അദ്ദേഹം പറഞ്ഞു. ദൃശ്യങ്ങള്‍ പകര്‍ത്തുന്നു എന്നതിനപ്പുറം എന്തെങ്കിലും പ്രത്യേകതകള്‍ ഈ കാമറകള്‍ക്ക് ഉണ്ടോയെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയും സര്‍കാരിനുണ്ടെന്നും സതീശന്‍ പറഞ്ഞു. ഇതുസംബന്ധിച്ച് നിരവധി ചോദ്യങ്ങളും അദ്ദേഹം ഉന്നയിച്ചു.
പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിനെയാണ് കാമറകള്‍ സ്ഥാപിക്കുന്നതിനായി സര്‍കാര്‍ ചുമതലപ്പെടുത്തിയത്. എന്നാല്‍ കാമറകള്‍ വാങ്ങാനും സ്ഥാപിക്കാനും സാങ്കേതിക സഹായത്തിനുമായി കെല്‍ട്രോണ്‍ ഉപകരാറുകള്‍ നല്‍കിയിട്ടുണ്ടോ? ഉണ്ടെങ്കില്‍ ഏതൊക്കെ കംപനികള്‍ക്ക്? അതില്‍ വിദേശ കംപനികള്‍ ഉള്‍പെട്ടിട്ടുണ്ടോ? എത്ര രൂപയ്ക്കാണ് ഇത്തരത്തില്‍ ഉപകരാറുകള്‍ നല്‍കിയത്? പേറ്റന്റ് പ്രകാരമുള്ളതാണോ കാമറകളില്‍ ഉപയോഗിക്കുന്നുവെന്ന് പറയപ്പെടുന്ന എഐ സാങ്കേതികവിദ്യ? ഇങ്ങനെ എ ഐ കാമറയും അതുമായി ബന്ധപ്പെട്ട ഇടപാടുകളും സംബന്ധിച്ച എല്ലാ സംശയങ്ങള്‍ക്കും സര്‍കാര്‍ മറുപടി നല്‍കണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
രാജ്യത്ത് നോട് നിരോധനത്തിന് പിന്നാലെ പുറത്തിറക്കിയ 2,000 രൂപയുടെ കറന്‍സിയില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന തരത്തിലുള്ള കെട്ടുകഥകള്‍ സംഘപരിവാര്‍ സംഘടനകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചിരുന്നു. അതിന് സമാനമായതും അതിശയോക്തിപരവും അവിശ്വസനീയവുമായ വിവരങ്ങളാണ് എ ഐ കാമറയെ സംബന്ധിച്ച് സര്‍കാരും ഗതാഗത വകുപ്പും പൊലീസും പൊതുസമൂഹത്തിന് നല്‍കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പൊതുഖജനാവില്‍ നിന്ന് ഇത്രയും വലിയ തുക ചിലവഴിച്ച് സ്ഥാപിക്കുന്ന കാമറകള്‍ എഐ സാങ്കേതിക വിദ്യയില്‍ പ്രവര്‍ത്തിക്കുന്നത് തന്നെയാണോയെന്ന സംശയം സാങ്കേതിക വിദഗ്ധര്‍ ഉള്‍പെടെയുള്ളവര്‍ പരസ്യമായി പ്രകടിപ്പിച്ചതും ഗൗരവതരമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കാമറയില്‍ പതിയുന്ന നിയമലംഘനത്തിന്റെ ദൃശ്യങ്ങള്‍ നിശ്ചിത കാലത്തേക്കെങ്കിലും സൂക്ഷിച്ച് വെക്കേണ്ടതുണ്ട്. എന്നാല്‍, ഇതിനായി ഏത് സെര്‍വറാണ് സജ്ജീകരിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. ആരാണ് സെര്‍വര്‍ പ്രൊവൈഡര്‍ എന്നതും പരസ്യപ്പെടുത്തണം. ഇത്തരത്തില്‍ ദൃശ്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ വ്യക്തിഗത വിവരങ്ങള്‍ ചോരാതിരിക്കാന്‍ എന്തൊക്കെ സുരക്ഷാ സംവിധാനങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും വ്യക്തമാക്കണം.
Keywords: Government should release all information about AI camera deal, Thiruvananthapuram, News, VD Satheesan, Controversy, Trending, Vehicles, Allegation, Protection, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.