SWISS-TOWER 24/07/2023

Disease | 'പെട്ടെന്നൊരു സുപ്രഭാതത്തിൽ മൂത്രമൊഴിക്കാനാവുന്നില്ല'; അപൂർവ രോഗം ബാധിച്ച് യുവതി! വേദനയിൽ 14 മാസം

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ലണ്ടൻ: (www.kvartha.com) ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളമെങ്കിലും കുടിക്കണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. വെള്ളം കുടിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശം പുറന്തള്ളപ്പെടുമെന്ന് പറയുന്നു. അതേസമയം കൂടുതൽ വെള്ളം കുടിക്കുമ്പോൾ ശൗചാലയത്തിലേക്കുള്ള യാത്രകളും വർധിക്കും. ശരീരത്തിന് ആവശ്യമായ അളവിൽ വെള്ളം ലഭിക്കുമ്പോൾ, ശരീരം മൂത്രത്തിന്റെ രൂപത്തിൽ ഉള്ളിലെ എല്ലാ വിഷവസ്തുക്കളെയും നീക്കം ചെയ്യുന്നു. എന്നാൽ ഒരാൾക്ക് ധാരാളം വെള്ളം കുടിച്ചിട്ടും മൂത്രമൊഴിക്കാൻ കഴിഞ്ഞില്ലെങ്കിലോ?.

Disease | 'പെട്ടെന്നൊരു സുപ്രഭാതത്തിൽ മൂത്രമൊഴിക്കാനാവുന്നില്ല'; അപൂർവ രോഗം ബാധിച്ച് യുവതി! വേദനയിൽ 14 മാസം

ലണ്ടനിൽ താമസിക്കുന്ന 30 കാരിയായ എല്ലെ ആഡംസിന് സമാനമായ ചിലത് സംഭവിച്ചു. കഴിഞ്ഞ 14 മാസമായി ഇവർക്ക് ശരിയായി മൂത്രമൊഴിക്കാനാവുന്നില്ല. എത്ര ആഗ്രഹിച്ചാലും സ്വയം മൂത്രമൊഴിക്കാൻ കഴിയുന്നില്ലെന്നാണ് യുവതി പറയുന്നത്. പരിശോധനയിൽ വളരെ അപൂർവമായ രോഗമുണ്ടെന്ന് ഡോക്ടർമാർ കണ്ടെത്തി.

ഒരു രാത്രി കൊണ്ട് ജീവിതം മാറി

2020 ഒക്‌ടോബറിലെ ഒരു പ്രഭാതത്തിൽ പെട്ടെന്ന് താൻ ഉണർന്നുവെന്ന് എല്ലെയെ ഉദ്ധരിച്ച് ഡെയ്‌ലി സ്റ്റാർ റിപ്പോർട്ട് ചെയ്തു. രാത്രി വരെ എല്ലാം സാധാരണ നിലയിലായിരുന്നു. എന്നാൽ രാവിലെ ടോയ്‌ലറ്റിൽ പോയപ്പോൾ മൂത്രമൊഴിക്കാൻ കഴിഞ്ഞില്ല. തുടർന്ന്, ധാരാളം വെള്ളം കുടിച്ചു. എന്നിട്ടും മൂത്രമൊഴിക്കാൻ സാധിച്ചില്ല. ഇതിനുശേഷം അവർ ലണ്ടനിലെ സെന്റ് തോമസ് ആശുപത്രിയിലേക്ക് പോയി. ഇവിടെ നടത്തിയ പരിശോധനയിൽ മൂത്രസഞ്ചിയിൽ ഒരു ലിറ്റർ മൂത്രം കുടുങ്ങിക്കിടക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. കണക്കുകൾ പ്രകാരം സാധാരണയായി, മൂത്രാശയത്തിൽ സ്ത്രീകളിൽ 500 മില്ലി മൂത്രവും പുരുഷന്മാരിൽ 700 മില്ലിയും വരെ അടങ്ങിയിരിക്കാം. എന്നാൽ എല്ലെയെ സംബന്ധിച്ച് വളരെ കൂടുതലായിരുന്നു.

ഡോക്ടർമാർ അടിയന്തരമായി കത്തീറ്റർ (ശരീരത്തിലെ ചില ദ്രവങ്ങള്‍ ഊറ്റിയെടുക്കുവാന്‍ ഉപയോഗിക്കുന്ന നേര്‍ത്ത കുഴല്‍) എല്ലെ ആഡംസിന്റെ മൂത്രാശയത്തിലേക്ക് കടത്തി. അതിലൂടെ മൂത്രം വലിച്ചെടുത്തു. എങ്ങനെ സ്വയം കത്തീറ്റർ ചെയ്യാൻ ഡോക്ടർമാർ പഠിപ്പിച്ചു. ഉപകരണങ്ങളില്ലാതെ മൂത്രമൊഴിക്കാൻ കഴിയില്ലെന്നായി. സംഭവം നടന്ന് എട്ട് മാസത്തിന് ശേഷം എല്ലെ വീണ്ടും യൂറോളജി ഡോക്ടറെ കണ്ടു, പരിശോധനയിൽ രോഗം ഫൗളേഴ്‌സ് സിൻഡ്രോം ആണെന്ന് കണ്ടെത്തി. ഇരുപതോ മുപ്പതോ വയസുള്ള പല സ്ത്രീകൾക്കും ഇത് സംഭവിക്കുന്നുവെന്നാണ് റിപ്പോർട്ട്. ഈ രോഗത്തിന്റെ കാരണം അജ്ഞാതമാണ്.

എല്ലെ തുടർന്ന് നിരവധി പരിശോധനകൾക്ക് വിധേയമായി, അതിൽ ജീവിതകാലം മുഴുവൻ കത്തീറ്ററിന്റെ സഹായത്തോടെ മൂത്രമൊഴിക്കേണ്ടി വരുമെന്ന് വ്യക്തമായി. എന്നിരുന്നാലും, അടുത്തിടെ ഒരു ശസ്ത്രക്രിയയ്ക്ക് വിധേയയായ ശേഷം, എല്ലെ കുറച്ചുകാലത്തേക്ക് കത്തീറ്ററിൽ നിന്ന് സ്വാതന്ത്ര്യം നേടിയിട്ടുണ്ട്.

Keywords: London, World, News, Woman, Disease, Water, Doctor, Women, Report, Health, Top-Headlines,  Woman who woke up unable to pee for over a year diagnosed with rare condition.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia