Document | നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍; ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി

 


കൊച്ചി: (www.kvartha.com) നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍. ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരുന്ന മോളിയുടെ വീടിന്റെ ആധാരം ഫിറോസ് തിരിച്ചെടുത്ത് നല്‍കുക ആയിരുന്നു. ആധാരം നടിക്ക് കൈമാറുന്ന വീഡിയോ കുറിപ്പ് സഹിതം ഫിറോസ് തന്റെ ഫേസ്ബുകില്‍ പങ്കുവച്ചിട്ടുണ്ട്.

ഫിറോസ് കുന്നംപറമ്പലിന്റെ വാക്കുകള്‍:

ഇതിന്റെ പേരില്‍ ഇനിയാരും ഒരു രൂപ പോലും മോളികണ്ണമാലി ചേച്ചിക്ക് കൊടുക്കരുത്......ഈ പ്രശ്‌നം മുഴുവനായും നമ്മള്‍ പരിഹരിച്ചിട്ടുണ്ട്......നിങ്ങളുടെ തെറ്റിദ്ധാരണകളെ തിരുത്തന്‍ ഈ കണ്ടുമുട്ടല്‍ കൊണ്ട് സാധിക്കും.

ശ്വാസകോശ രോഗം ബാധിച്ച് മൂന്നാഴ്ച മുന്‍പ് അത്യാസന്ന നിലയില്‍ മോളിചേച്ചി ഹോസ്പിറ്റലില്‍ അഡ്മിറ്റ് ആയിരുന്നു. തുടര്‍ ചികിത്സക്കും ഹോസ്പിറ്റല്‍ ബില്ലടക്കാനും വഴിയില്ലാതെ നമ്മളെ ബന്ധപ്പെട്ടപ്പോള്‍ ചികിത്സക്ക് 2 ലക്ഷത്തി 50,000/രൂപ നല്‍കിയിരുന്നു. പിന്നീട് സുഖം പ്രാപിച്ചു വീട്ടില്‍ എത്തിയപ്പോള്‍ ഞാന്‍ കാണാന്‍ ചെന്നിരുന്നു.

Document | നടി മോളി കണ്ണമാലിക്ക് സഹായ ഹസ്തവുമായി സാമൂഹിക പ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പില്‍; ജപ്തി ഭീഷണി നേരിട്ടു കൊണ്ടിരുന്ന വീടിന്റെ ആധാരം തിരിച്ചെടുത്ത് നല്‍കി

അന്ന് കരഞ്ഞുകൊണ്ട് എന്റെ കൈപിടിച്ച് പറഞ്ഞത് വീട് ജപ്തി ആവാന്‍ പോവുകയാണ് ഞാനും മക്കളും മരുമക്കളും പേരക്കുട്ടികളും അടങ്ങുന്ന 10 പേരാണ് എന്റെ കുടുംബം ഈ മാസം 20ന് ലാസ്റ്റ് ഡേറ്റ് ആണ് ഈ മക്കളെയും കൊണ്ട് ഞാന്‍ എങ്ങോട്ടുപോവും എന്നതായിരുന്നു അന്നെന്റെ കൈ പിടിച്ചു കരഞ്ഞു പറഞ്ഞത്.

അല്ലാഹുവിന്റെ അപാരമായ അനുഗ്രഹം ഈ കുടുംബത്തെയും അവരുടെ പ്രയാസവും നമുക്ക് തീര്‍ക്കാന്‍ സാധിച്ചു. ഇന്ന് മോളിചേച്ചിയുടെ സന്തോഷം കണ്ടില്ലേ ആ വാക്കുകള്‍ നിങ്ങള്‍ കേട്ടില്ലേ. ഇതൊക്കെയാണ് ഈ പ്രവര്‍ത്തനത്തിലെ നമ്മുടെ ലാഭം...

 

Keywords:  Social activist Firoz Kunnamparambil with a helping hand to actress Molly Kannamaly,  Kochi, News, Social Media, Facebook Post, Actress, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia