Obituary | അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചെന്ന സംഭവം; ദുരൂഹതയെന്ന് ബന്ധുക്കളും സമീപവാസികളും, ഹെല്‍മറ്റ് കൊണ്ട് പൊലീസ് മുഖത്തടിച്ചെന്ന് ദൃക്‌സാക്ഷികള്‍
Mar 26, 2023, 10:32 IST
തൃപ്പൂണിത്തുറ: (www.kvartha.com) അലക്ഷ്യമായി വാഹനമോടിച്ചെന്ന കുറ്റത്തിന് തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വന്നയാള്‍ കുഴഞ്ഞുവീണു മരിച്ചെന്ന സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കളും സമീപവാസികളും. ഇരുമ്പനം കര്‍ഷക കോളനി സ്വദേശി മനോഹരനാണ് (53) ഹില്‍ പാലസ് പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണു മരിച്ചത്.
ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്:
പൊലീസ് കൈകാണിച്ചെങ്കിലും അല്‍പം മുന്നോട്ടു നീങ്ങിയാണ് മനോഹരന്‍ വാഹനം നിര്‍ത്തിയത്. ഇതോടെ പൊലീസ് ജീപിനു സമീപം നില്‍ക്കുകയായിരുന്ന ഒരു പൊലീസുകാരന്‍ ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു.
'കൈകാണിച്ചാല്‍ നിനക്കെന്താടാ വണ്ടി നിര്‍ത്തിക്കൂടെ' എന്നു ചോദിച്ചായിരുന്നു മര്‍ദനം. പേടിച്ചിട്ടാണെന്ന് മനോഹരന്‍ മറുപടിയും നല്‍കി. തുടര്‍ന്ന് പൊലീസ് ജീപില്‍വച്ചും പൊലീസുകാര്‍ മനോഹരനെ മര്‍ദിച്ചു.മദ്യം കഴിച്ചിരുന്നോ എന്നും പൊലീസ് പരിശോധിച്ചിരുന്നു. മദ്യപിച്ചിട്ടില്ലെന്ന് പരിശോധനയില്‍ തെളിയുകയും ചെയ്തിരുന്നു.
എന്നാല്‍ മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നും ഹില്‍പാലസ് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് വാദിക്കുന്നു.
Keywords: Man under custody collapses and died; locals accuse police of torture, Kochi, News, Police, Allegation, Attack, Dead, Kerala.
ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെ പൊലീസ് സ്റ്റേഷനില്‍ കുഴഞ്ഞുവീണ മനോഹരനെ ആദ്യം താലൂക് ആശുപത്രിയിലും പിന്നീട് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുചക്രവാഹനം ഓടിച്ചുവന്ന മനോഹരനെ കൈ കാണിച്ചിട്ടും നിര്‍ത്താത്തതിനാണ് പൊലീസ് പിടികൂടിയത്. തുടര്‍ന്ന് ഹില്‍പാലസ് സ്റ്റേഷനിലേക്കു കൊണ്ടുപോയി.
അവിടെയെത്തിച്ച് അധികം കഴിയും മുന്‍പേ മനോഹരന്‍ കുഴഞ്ഞുവീണുവെന്നാണ് പൊലീസ് പറയുന്നത്. ഉടന്‍തന്നെ തൃപ്പൂണിത്തുറ താലൂക് ആശുപത്രിയിലെത്തിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. അവിടെവച്ച് മരണം സ്ഥിരീകരിച്ചു.
സംഭവത്തെ കുറിച്ച് ദൃക്‌സാക്ഷികള്‍ പറയുന്നത്:
പൊലീസ് കൈകാണിച്ചെങ്കിലും അല്‍പം മുന്നോട്ടു നീങ്ങിയാണ് മനോഹരന്‍ വാഹനം നിര്‍ത്തിയത്. ഇതോടെ പൊലീസ് ജീപിനു സമീപം നില്‍ക്കുകയായിരുന്ന ഒരു പൊലീസുകാരന്‍ ഓടിയെത്തി ഹെല്‍മറ്റ് മാറ്റിയ ഉടനെ മനോഹരന്റെ മുഖത്തടിച്ചു.
എന്നാല്‍ മനോഹരനെ മര്‍ദിച്ചിട്ടില്ലെന്നും കസ്റ്റഡിയിലെടുത്ത വിവരമറിഞ്ഞ് സ്റ്റേഷനിലെത്തിയ സുഹൃത്തുക്കളുടെയും പരിചയക്കാരുടെയും മുന്‍പിലാണ് മനോഹരന്‍ കുഴഞ്ഞുവീണതെന്നും ഹില്‍പാലസ് പൊലീസ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളില്‍ ഇതെല്ലാം വ്യക്തമാണെന്നും പൊലീസ് വാദിക്കുന്നു.
Keywords: Man under custody collapses and died; locals accuse police of torture, Kochi, News, Police, Allegation, Attack, Dead, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.