Forensic report | കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്

 


ADVERTISEMENT

കണ്ണൂര്‍: (www.kvartha.com) ജില്ലാ ആശുപത്രിക്ക് സമീപം കാര്‍ കത്തി ഗര്‍ഭിണിയായ യുവതിയും ഭര്‍ത്താവും മരിച്ച സംഭവത്തില്‍ വണ്ടിയില്‍ രണ്ട് കുപ്പികളിലായി സൂക്ഷിച്ചിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്. തളിപ്പറമ്പ് സബ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പിച്ച റിപോര്‍ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. കാറിനുള്ളില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് കുടുംബം പറഞ്ഞിരുന്നു.
          
Forensic report | കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവം: വണ്ടിയിലുണ്ടായിരുന്നത് പെട്രോള്‍ തന്നെയെന്ന് ഫോറന്‍സിക് റിപോര്‍ട്

ഫെബ്രുവരി രണ്ടിനാണ് കണ്ണൂരില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ച് ദമ്പതികള്‍ മരിച്ചത്. കുറ്റിയാട്ടൂര്‍ സ്വദേശികളായ റീഷയും പ്രജിത്തുമാണ് ആശുപത്രിയിലേക്ക് പോകുന്നതിനിടെ വെന്തുമരിച്ചത്. പൂര്‍ണ ഗര്‍ഭിണിയായ റീഷയെ ആശുപത്രിയിലേക്കു കൊണ്ടുപോകവെയാണ് കാറിന് തീപ്പിടിച്ചത്. അപകടം ഉണ്ടായ സമയത്ത് ആറ് പേരാണ് കാറിലുണ്ടായിരുന്നത്. കാറിന്റെ പിന്‍ സീറ്റിലുണ്ടായിരുന്ന ഒരു കുട്ടി ഉള്‍പെടെ നാല് പേര്‍ അപകടത്തില്‍ നിന്ന് അത്ഭുതരകമായി രക്ഷപ്പെട്ടിരുന്നു.

എന്നാല്‍ കാറില്‍ പെട്രോള്‍ സൂക്ഷിച്ചിരുന്നില്ലെന്ന് മരിച്ച റീഷയുടെ പിതാവ് കെകെ വിശ്വനാഥന്‍ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. മോടോര്‍ വാഹനവകുപ്പിന്റെ അന്വേഷണത്തില്‍ തീപ്പിടിത്തത്തിന് കാരണമായത് ഷോര്‍ട് സര്‍ക്യൂടാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ഈ നിഗമനം തള്ളിളിക്കളഞ്ഞുകൊണ്ടാണ് തീപ്പിടിത്തത്തിന്റെ ആഘാതം വര്‍ധിപ്പിച്ചത് കുപ്പികളിലായി ഡ്രൈവിങ് സീറ്റിനടിയില്‍ പെട്രോള്‍ നിറച്ചുവച്ചതാണെന്ന് കണ്ടെത്തിയിരിക്കുന്നത്.

Keywords:  Latest-News, Kerala, Kannur, Top-Headlines, Accidental Death, Accident, Blast, Fire, Report, Petrol, Investigates, Forensic report confirmed presence of petrol in car fire.
< !- START disable copy paste -->
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia