ഫൈൻ ആർട്സ് ഡിപ്ലോമയ്ക്ക് ശേഷം 1999 ൽ മംഗളം പബ്ലികേഷനിൽ ആർടിസ്റ്റ് ആയാണ് റെജിയുടെ കരിയറിന്റെ തുടക്കം. 12 വർഷത്തിന് ശേഷം 2011ൽ മനോരമയിലെത്തി. ഒട്ടേറെ പ്രസിദ്ധീകരണങ്ങളിൽ ഫ്രീലാൻസ് ആയി ആദ്യകാലങ്ങളിൽ വരച്ചിട്ടുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളിൽ ധാരാളം കാർടൂണുകളും വരച്ചു. കാരികേചർ, കാർട്ടൂൺ എന്നിവ ഇഷ്ടമേഖലയായായിരുന്നു. കളിക്കുടുക്ക, മാജിക്പോട്ട്, ബാലരമ തുടങ്ങി ഒട്ടേറെ പ്രസിദ്ധീകരണങ്ങൾക്ക് മനോഹാരിത നൽകിയ ഈ പ്രതിഭ മാർച് ഒന്നിനാണ് വിടവാങ്ങിയത്. ഭാര്യ: സിനി റെജി. മക്കൾ: അന്ന കാതറിൻ റെജി, ഹന്ന മരിയ റെജി.
കാർടൂൺ ക്ലബ് ഓഫ് കേരള ഓൺലൈനായി നടത്തിയ അനുസ്മരണത്തിൽ ശാനവാസ് മുടിക്കൽ, ഷാജി എൽഎസ് പുറക്കാട്, സദാശിവൻ ഇരിയാണി, ജോഷി ജോസ്, ബശീർ കിഴിശ്ശേരി, ഹസൻ കോട്ടപ്പറമ്പിൽ, പ്രിൻസ്, ഗോപൻ ഹരിപ്പാട്, ജീസ് പോൾ, സൈദ് വയനാട്, ബാലചന്ദ്രൻ, പ്രഭാകരൻ, ബിനോയ് മട്ടന്നൂർ, രഞ്ജിത് എന്നിവർ സംസാരിച്ചു. കാർടൂണിസ്റ്റ് ഓഫ് ദി വീകിൽ റെജി പറഞ്ഞതിന്റെ ശബ്ദ സന്ദേശം വീണ്ടും യോഗത്തിൽ കേൾപ്പിച്ചു. നിരവധി കാർടൂണിസ്റ്റുകൾ പങ്കെടുത്തു.
Keywords: Ernakulam, Kerala, News, Cartoon, Online, Meeting, Publish, Remembrance, Top-Headlines, Cartoonist, Illustrator, Caricaturist, Cartoon Club of Kerala, Career, Freelance, Commemoration of Cartoonist Reji Sebastian held.