Suspended | കള്ളനോട് കേസില്‍ അറസ്റ്റിലായ കൃഷി ഓഫിസര്‍ ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍; ഫാഷന്‍, മോഡലിങ് രംഗങ്ങളില്‍ സജീവമെന്ന് പൊലീസ്
Mar 9, 2023, 19:06 IST
ആലപ്പുഴ: (www.kvartha.com) കള്ളനോട് കേസില്‍ അറസ്റ്റിലായ എടത്വ കൃഷി ഓഫിസര്‍ എം ജിഷമോള്‍ക്ക് സസ്‌പെന്‍ഷന്‍. കഴിഞ്ഞ ദിവസമാണ് ജിഷമോളെ പൊലീസ് അറസ്റ്റു ചെയ്തത്. ഇവരില്‍ നിന്നു കിട്ടിയ ഏഴു കള്ളനോടുകള്‍ മറ്റൊരാള്‍ ബാങ്കില്‍ നല്‍കിയപ്പോഴാണ് തട്ടിപ്പു പുറത്തുവന്നത്.
എന്നാല്‍ കള്ളനോടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോടാണെന്ന് അറിയില്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ചോദ്യം ചെയ്യലിലാണ് തനിക്ക് കള്ളനോടുകള്‍ നല്‍കിയ ആളെ കുറിച്ചുള്ള വിവരങ്ങള്‍ ഇയാള്‍ വെളിപ്പെടുത്തിയത്. ജിഷയുടെ വീട്ടില്‍ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. ജിഷമോളെ കള്ളനോടു നല്‍കി മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്നും അന്വേഷിക്കുന്നുണ്ട്.
ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ജിഷമോള്‍ ഫാഷന്‍, മോഡലിങ് രംഗങ്ങളില്‍ സജീവമാണ്. നിരവധി ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സര്‍ടിഫികറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.
Keywords: Alappuzha agricultural officer, arrested in fake currency case, suspended, Alappuzha, News, Police, Arrested, Cheating, Kerala, Suspension.
എന്നാല്‍ കള്ളനോടുകളുടെ ഉറവിടം ഇവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഇവരുമായി പരിചയമുള്ള, മത്സ്യബന്ധന സാമഗ്രികള്‍ വില്‍ക്കുന്നയാളാണ് 500 രൂപയുടെ ഏഴു കള്ളനോടുകള്‍ ബാങ്കില്‍ നല്‍കിയത്. എന്നാല്‍, ഇയാള്‍ക്ക് ഇവ കള്ളനോടാണെന്ന് അറിയില്ലായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
ആലപ്പുഴ കളരിക്കല്‍ ഭാഗത്തു വാടകയ്ക്കു താമസിക്കുന്ന ജിഷമോള്‍ ഫാഷന്‍, മോഡലിങ് രംഗങ്ങളില്‍ സജീവമാണ്. നിരവധി ഫാഷന്‍ ഷോകളിലും പങ്കെടുത്തിട്ടുണ്ട്. വ്യാജ വിവാഹ സര്‍ടിഫികറ്റ് നിര്‍മിക്കാന്‍ ശ്രമിച്ചതായും മുന്‍പ് ജോലി ചെയ്ത ഓഫിസില്‍ ക്രമക്കേട് നടത്തിയതായും ഇവര്‍ക്കെതിരെ ആരോപണമുണ്ട്.
Keywords: Alappuzha agricultural officer, arrested in fake currency case, suspended, Alappuzha, News, Police, Arrested, Cheating, Kerala, Suspension.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.