Sanjay Raut | 'അദാനിയുടെ കൈവശമുള്ള പണം മോദിയുടേത്'; കേജ് രിവാളിന്റെ പ്രസ്താവന അംഗീകരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

 


ന്യൂഡെല്‍ഹി: (www.kvartha.com) വ്യവസായി അദാനിയുടെ കൈവശമുള്ള പണം മോദിയുടേതാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്. ഇതുസംബന്ധിച്ച ഡെല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ് രിവാളിന്റെ പ്രസ്താവന താന്‍ അംഗീകരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേജ് രിവാള്‍ പറഞ്ഞത് ശരിയാണ്. അദാനി മുഖം മാത്രമാണ്. അദാനിയുടെ കൈവശമുള്ള മുഴുവന്‍ പണവും മോദിയുടേതാണ്. ഇതുസംബന്ധിച്ച് അന്വേഷണം നടത്തണം. ഇതുകാരണമാണ് അദാനി സംരക്ഷിക്കപ്പെടുന്നതെന്നും റാവത്ത് പറഞ്ഞു.

മോദി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് അദാനി സാമ്രാജ്യം സ്ഥാപിക്കപ്പെട്ടതെന്നും അദ്ദേഹം ആരോപിച്ചു. വ്യത്യസ്ത വിഷയങ്ങളില്‍ മോദി സംസാരിക്കാറുണ്ട്. എന്നാല്‍ ഇതുവരെ അദാനിയെ കുറിച്ച് മാത്രം മിണ്ടിയിട്ടില്ല. അദാനി രാജ്യം കൊള്ളയടിക്കാതിരിക്കാനാണ് പ്രതിപക്ഷം പ്രതിഷേധം നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.

Sanjay Raut | 'അദാനിയുടെ കൈവശമുള്ള പണം മോദിയുടേത്'; കേജ് രിവാളിന്റെ പ്രസ്താവന അംഗീകരിക്കുകയാണെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത്

അദാനിയുടെ കൈവശമുള്ള 20,000 കോടിയെ കുറിച്ച് രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ ഉന്നയിച്ചത് ശരിയായ ചോദ്യമാണ്. ഈ ചോദ്യത്തിന് മറുപടി വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാഹുല്‍ ഗാന്ധി ഉയര്‍ത്തിയ വിഷയങ്ങളെ കുറിച്ച് സംസാരിക്കാത്തതെന്താണെന്നും അദ്ദേഹം ചോദിച്ചു. അദാനിയില്‍ ജെപിസി അന്വേഷണത്തെ എതിര്‍ക്കുന്നതെന്താണ്. എന്താണ് നിങ്ങള്‍ക്ക് അദാനിയുമായുള്ള ബന്ധം. ഇഡിയും സിബിഐയും പ്രതിപക്ഷത്തിന് മാത്രമേ ഉള്ളോയെന്നും പിഎം കേയേഴ്‌സ് ഫന്‍ഡിന്റെ ഓഡിറ്റിങ്ങിന് തയാറാകുമോയെന്നും അദ്ദേഹം ചോദിച്ചു.

Keywords:  ‘Adani’s money belongs to PM Modi’: Shiv Sena MP Sanjay Raut, New Delhi, News, Politics, Allegation, Business Man, Arvind Kejriwal, Sivasena, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia