Boat Accident | സെന്‍കാകു ദ്വീപിനരികെ ബോട് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു; തിരച്ചില്‍ ഊര്‍ജിതം

 


ടോകിയോ: (www.kvartha.com) ജപാനും ചൈനയും അവകാശവാദമുന്നയിക്കുന്ന സെന്‍കാകു ദ്വീപിനരികെ ബോട് മറിഞ്ഞുണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേരെ കാണാതാവുകയും ചെയ്തു. ഇവരെ കണ്ടെത്താനുള്ള തിരച്ചില്‍ ഊര്‍ജിതമാക്കി ജപാന്‍ കോസ്റ്റ് ഗാര്‍ഡ്. നിലവില്‍ ടോകിയോ നിയന്ത്രിക്കുന്ന മേഖലയായ സെന്‍കാകു ദ്വീപിലാണ് ബോട് മറിഞ്ഞത്.

പട്രോളിങ്ങിന്റെ സമയത്ത് ബോട് ദ്വീപിലൂടെ ഒഴുകി നീങ്ങുന്നത് കണ്ടതായി ജാപനീസ് കോസ്റ്റ്ഗാര്‍ഡ് വക്താവ് കെയ്‌സുകെ നകാവോ അറിയിച്ചു. ഒരു തായ്വാന്‍ സ്വദേശിയും ആറ് ഇന്‍ഡോനേഷ്യക്കാരുമാണ് സംഘത്തിലുള്ളതെന്നും അദ്ദേഹം പറഞ്ഞു.

Boat Accident | സെന്‍കാകു ദ്വീപിനരികെ ബോട് മറിഞ്ഞ് ഒരാള്‍ മരിക്കുകയും 6 പേരെ കാണാതാവുകയും ചെയ്തു; തിരച്ചില്‍ ഊര്‍ജിതം

മാരിടൈം സെല്‍ഫ് ഡിഫന്‍സ് ഫോഴ്സില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.30ന് അപകട വിവരം ലഭിച്ചതുമുതല്‍ ഞങ്ങള്‍ പട്രോളിംഗ് കപ്പലുകളും ഹെലികോപ്റ്ററുകളും ഉപയോഗിച്ച് പ്രദേശത്ത് തിരച്ചില്‍ നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു. സെന്‍കാകു ദ്വീപുകള്‍ക്ക് അവകാശവാദമുന്നയിക്കുന്ന തായ്വാനിലെ തങ്ങളുടെ എതിരാളികളുമായി ജാപനീസ് അധികാരികള്‍ സംസാരിക്കുന്നുണ്ടെന്നും നകാവോ കൂട്ടിച്ചേര്‍ത്തു.

തിങ്കളാഴ്ച രാവിലെ 9:15 ന് മുങ്ങല്‍ വിദഗ്ധര്‍ കാബിനിനുള്ളില്‍ ഒരു മൃതദേഹം കണ്ടെത്തി, മൃതദേഹത്തിലെ ഐഡി അത് ഇന്‍ഡോനേഷ്യന്‍ ആളാണെന്ന് സൂചിപ്പിക്കുന്നുവെന്ന് മറ്റൊരു വക്താവ് മസയ ടോകിറ്റ പറഞ്ഞു.

ജനവാസമില്ലാത്ത ഈ പ്രദേശത്തെ ബെയ്ജിങ് വിളിക്കുന്നത് ദിയാവു ദ്വീപുകള്‍ എന്നാണ്. സെന്‍കാകു ദ്വീപിലേക്ക് മറിഞ്ഞ ബോട് തായ്വാന്‍ രെജിസ്റ്റര്‍ ചെയ്ത മീന്‍പിടുത്ത ബോടാണെന്ന് തായ്വാന്‍ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു.

നാഷണല്‍ റെസ്‌ക്യൂ കമാന്‍ഡ് സെന്റര്‍ അപകടസ്ഥലത്തിന് സമീപമുള്ള തായ്വാനീസ് മീന്‍പിടുത്ത ബോടുകളെ തിരച്ചിലില്‍ സഹായിക്കാന്‍ ബന്ധപ്പെട്ടിട്ടുണ്ട്. തായ്വാനിലെയും ജപാനിലെയും തീരസംരക്ഷണ സേനയും തിരച്ചിലിനും രക്ഷാപ്രവര്‍ത്തനത്തിനും കപ്പലുകള്‍ അയച്ചിട്ടുണ്ടെന്ന് പ്രസ്താവനയില്‍ പറയുന്നു.

Keywords: 1 Dead, 6 Missing After Fishing Boat Overturns Off Disputed Japan Islands, Tokyo, News, Japan, Boat Accident, Dead, Missing, World.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia