ന്യൂയോർക്ക്: (www.kvartha.com) അമേരിക്കയുടെ ആകാശത്ത് ചൈനീസ് ചാര ബലൂൺ പ്രത്യക്ഷപ്പെട്ടതായി അധികൃതർ. ഈ ബലൂണിന് മൂന്ന് ബസുകളോളം വലിപ്പമുണ്ടെന്ന് പെന്റഗൺ അറിയിച്ചു. നിലവിൽ അമേരിക്കൻ ഉപഭൂഖണ്ഡത്തിന് മുകളിലൂടെ പറക്കുന്ന ബലൂൺ യുഎസ് സർക്കാർ കണ്ടെത്തിയതായി പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ പറഞ്ഞു. നോർത്ത് അമേരിക്കൻ എയ്‌റോസ്‌പേസ് ഡിഫൻസ് കമാൻഡ് ഈ ബലൂൺ തുടർച്ചയായി നിരീക്ഷിച്ച് വരികയാണ്.
ചാര ബലൂണുകളെ കുറിച്ച് അറിഞ്ഞയുടൻ, അതിന് ശേഖരിക്കാൻ കഴിയാത്തവിധം തന്ത്രപ്രധാനമായ വിവരങ്ങൾ സുരക്ഷിതമാക്കിയതായി പെന്റഗൺ വ്യക്തമാക്കി. എന്നിരുന്നാലും, ബലൂൺ ജനങ്ങൾക്കോ സൈന്യത്തിനോ എന്തെങ്കിലും ഭീഷണിയുണ്ടാക്കില്ലെന്നാണ് റിപ്പോർട്ട്. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ ഉടൻ ചൈന സന്ദർശിക്കാൻ പോകുന്ന സമയത്താണ് ചൈനീസ് ചാര ബലൂൺ അമേരിക്കയിൽ പ്രത്യക്ഷപ്പെട്ടതായി അധികൃതർ വ്യക്തമാക്കിയിരിക്കുന്നത്.
ബലൂൺ താഴെയിറക്കരുതെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറൽ മാർക്ക് മൈലിയും യുഎസ് നോർത്തേൺ കമാൻഡ് ജനറൽ ഗ്ലെൻ വാൻഹെർക്കും നിർദേശം നൽകിയിട്ടുണ്ട്. ഇതിനെ എന്തെങ്കിലും ചെയ്യുന്നത് ജനങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ആശങ്കയുണ്ട്. നിലവിൽ ബലൂൺ നിരീക്ഷണത്തിലാണ്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, ചൈനീസ് ബലൂൺ കഴിഞ്ഞ ദിവസം മൊണ്ടാന പ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്നു. അതിനിടെ അമേരിക്കയുടെ മൂന്ന് ആണവ മിസൈലുകൾ ഈ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന എയർഫോഴ്സ് ബേസിൽ നിലയുറപ്പിച്ചിട്ടുണ്ട്.
Keywords: News,World,international,New York,America,China,Top-Headlines,Latest-News, US tracking suspected Chinese surveillance balloon