ഫെബ്രുവരി ഒന്നുമുതല്‍ ഭക്ഷണ പാർസലുകളില്‍ സ്ലിപോ സ്റ്റികറോ നിര്‍ബന്ധമാക്കിയിട്ടുണ്ട്. സ്ലിപിലോ സ്റ്റികറിലോ ആ ഭക്ഷണം പാകം ചെയ്ത തീയതിയും സമയവും എത്ര സമയത്തിനുള്ളില്‍ കഴിക്കണം എന്നിവ വ്യക്തമാക്കിയിരിക്കണം. സ്ലിപോ സ്റ്റികറോ ഇല്ലാത്ത ഭക്ഷണ പാർസലുകള്‍ നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാനത്ത് വെള്ളിയാഴ്ച ഭക്ഷ്യസുരക്ഷാ വകുപ്പ് പ്രത്യേക സ്‌ക്വാഡ് 321 സ്ഥാപനങ്ങള്‍ പരിശോധിച്ചു. ഇതില്‍ 53 സ്ഥാപനങ്ങള്‍ക്ക് നോടീസ് നല്‍കി. വൃത്തിഹീനമായി പ്രവര്‍ത്തിച്ച ഏഴു സ്ഥാപനങ്ങള്‍ അടപ്പിച്ചു. 62 സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. ഓപറേഷന്‍ മത്സ്യയുടെ ഭാഗമായി 21 പരിശോധനകളാണ് നടത്തിയത്. 25 മത്സ്യ സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. സ്ലിപോ സ്റ്റികറോ ഇല്ലാത്ത 40 സ്ഥാപനങ്ങള്‍ക്കെതിരെ നടപടിയുടെ ഭാഗമായി നോടീസ് നല്‍കിയതായും മന്ത്രി അറിയിച്ചു.
Keywords: State wide inspection of stickers on parcels action against 40 firms, Thiruvananthapuram, News, Food, Inspection, Health, Health Minister, Kerala.