Arrested | ഓപറേഷന്‍ ആഗ്': കണ്ണൂരില്‍ 9 പേര്‍ കൂടി കരുതല്‍ തടങ്കലില്‍

 


കണ്ണൂര്‍: (www.kvartha.com) ഗുണ്ടകളേയും ക്വടേഷന്‍ ടീമിനേയും പിടികൂടണമെന്ന സംസ്ഥാന പൊലീസ് മേധാവിയുടെ ഉത്തരവിനെ തുടര്‍ന്ന് ടൗണ്‍ സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഒന്‍പതു പേരുടെ കരുതല്‍ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി.

സ്ഥിരം കുറ്റവാളികളുടെ ലിസ്റ്റില്‍പ്പെടുത്തി മലപ്പുറത്തെ ടിപി ജാഫര്‍ (41) കുഞ്ഞിപ്പള്ളിയിലെ നിയാസ് (40) പള്ളിയാംമൂലയിലെ കെ ഷൈജു (42) ചാലാട്ടെ സിയാദ് അശറഫ് (26) ബര്‍ണശ്ശേരിയിലെ സജ്ഞയ് വില്‍ഫ്രഡ് (36) കീച്ചേരിയിലെ എ ശാഖില്‍ (34) അത്തായക്കുന്നിലെ പല്ലന്‍ നസീര്‍, കൊവ്വപ്പുറത്തെ മുജീബ് (34), ചാലാട്ടെ എ ജിഷ്ണു എന്നിവരെയാണ് സ്ഥിരം കുറ്റവാളികളെന്ന നിലയില്‍ പൊലീസ് കരുതല്‍ തടങ്കല്‍ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്.

Arrested | ഓപറേഷന്‍ ആഗ്': കണ്ണൂരില്‍ 9 പേര്‍ കൂടി കരുതല്‍ തടങ്കലില്‍

ഗുണ്ടകള്‍ക്കും ക്രിമിനലുകള്‍ക്കുമെതിരെ 'ഓപറേഷന്‍ ആഗ്' എന്ന പേരില്‍ സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ കഴിഞ്ഞ ദിവസം കണ്ണൂരില്‍ 256 പേര്‍ പിടിയിലായതായി സിറ്റി പൊലീസ് കമീഷണര്‍ അജിത് കുമാര്‍ അറിയിച്ചിരുന്നു.

കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ തുടങ്ങിയ പരിശോധനയില്‍ ഗുണ്ടകളും സാമൂഹ്യ വിരുദ്ധരും പിടിയിലായതായി പൊലീസ് അറിയിച്ചു. കാപ്പ ചുമത്താന്‍ നിശ്ചയിച്ച ശേഷം ഒളിവില്‍ പോയവര്‍, വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികള്‍, പൊലീസിന്റെ വീഴ്ചകള്‍ കൊണ്ടോ മറ്റോ അറസ്റ്റ് വൈകുന്നവര്‍ എന്നിവര്‍ക്കായാണ് പൊലീസ് പരിശോധന നടത്തിയത്. ഇവര്‍ക്കായി വീടുകളിലും ഒളിത്താവളങ്ങളിലും പരിശോധന നടത്തിയതായും കമീഷണര്‍ പറഞ്ഞു.

കണ്ണൂര്‍ സിറ്റി പൊലീസ് കമീഷണറുടെ പരിധിയില്‍ 130 പേരെയാണ് കരുതല്‍ തടങ്കലിലാക്കിയത്. കണ്ണൂര്‍ റൂറലില്‍ 127 പേരും കരുതല്‍ തടങ്കലിലുണ്ട്. പിടികിട്ടാപുള്ളികളായ 13 പേരും പിടികൂടിയവരില്‍പെടുന്നുണ്ടെന്ന് കമീഷണര്‍ അറിയിച്ചു.

അതേസമയം കണ്ണൂരില്‍ കാര്‍ കത്തി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ വിശദമായ അന്വേഷണം നടക്കുന്നതായും കമിഷണര്‍ പറഞ്ഞു. കാറില്‍ നിന്നും കിട്ടിയെന്ന് പറയുന്ന കുപ്പിയിലെ അവശിഷ്ടങ്ങള്‍ രാസ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. റിപോര്‍ട് കിട്ടിയശേഷം തുടര്‍ നടപടിയുണ്ടാകുമെന്നും കമീഷണര്‍ അറിയിച്ചു.

Keywords: Kannur: 'Operation AAG': 9 more people Arrested, Kannur, News, Police, Arrested, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia