Follow KVARTHA on Google news Follow Us!
ad

Chetan Sharma | 'ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾ ഫിറ്റ്നസ് വർധിപ്പിക്കുന്ന കുത്തിവയ്പ്പുകൾ എടുക്കുന്നു, ഉത്തേജക പരിശോധനയിൽ പോലും പിടിക്കപ്പെടില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ചീഫ് സെലക്ടർ ചേതൻ ശർമ്മ; ബിസിസിഐ നടപടിക്ക് സാധ്യത; വീഡിയോ വൈറൽ

'India's cricketers take injections to prove fitness'#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

മുംബൈ: (www.kvartha.com) ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഇന്ത്യൻ ക്രിക്കറ്റ് ടീം ചീഫ് സെലക്ടർ ചേതൻ ശർമ്മ. ഉത്തേജക വിരുദ്ധ പരിശോധനയിൽ പോലും പിടിക്കപ്പെടാത്ത കുത്തിവയ്പ്പുകൾ ഇന്ത്യൻ ടീമിലെ പല താരങ്ങളും ഉപയോഗിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഉത്തേജക മരുന്ന് ഏജൻസിയായ നാഡയ്ക്കും വാഡയ്ക്കും  കളിക്കാരുടെ ഉത്തേജക മരുന്ന് പിടിക്കാൻ കഴിയുന്നില്ലെന്നും സീ ന്യൂസിന്റെ സ്റ്റിംഗ് ഓപ്പറേഷനിൽ ചേതൻ ശർമ്മ കൂട്ടിച്ചർത്തു.

80 മുതൽ 85 ശതമാനം വരെ ഫിറ്റ്‌നസ് ഉള്ള താരങ്ങൾക്ക് ടീമിൽ കളിക്കാനുള്ള ഫിറ്റ്‌നസ് ടെസ്റ്റ് പാസാകാൻ കഴിയില്ലെന്നും തുടർന്ന് കുത്തിവയ്‌പ്പിലൂടെ ഫിറ്റ്‌നസ് ടെസ്റ്റ് പാസാകുമെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇന്ത്യൻ ടീമിൽ കളിക്കാനുള്ള അത്യാഗ്രഹത്തിൽ അയോഗ്യരായിട്ടും ഈ താരങ്ങൾ ഫിറ്റ്നസ് ടെസ്റ്റിന് മുമ്പ് ഇത്തരം കുത്തിവയ്പ്പുകൾ എടുക്കുന്നത് അവരുടെ ശാരീരിക ശേഷി വർദ്ധിപ്പിക്കുകയും ഉത്തേജക പരിശോധനയിൽ പോലും പിടിക്കപ്പെടാതിരിക്കുകയും ചെയ്യുന്നു. പ്രത്യേക തരം കുത്തിവയ്പ്പുകളുടെ അടിസ്ഥാനത്തിൽ, അവർ ഈ ഫിറ്റ്നസ് ടെസ്റ്റിൽ വിജയിക്കുന്നു. 

ഇന്ത്യൻ ടീമിന്റെ സ്റ്റാർ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയുടെ പരിക്കിനെക്കുറിച്ചും ചേതൻ ശർമ്മ  സംസാരിച്ചു. കഴിഞ്ഞ വർഷം ഓസ്‌ട്രേലിയയിൽ നടന്ന ടി20 ലോകകപ്പിന് മുമ്പ് ജസ്പ്രീത് ബുംറയുടെ പരിക്ക് ഗുരുതരമായിരുന്നുവെന്നും ഓസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയ്ക്ക് അദ്ദേഹത്തെ ഫിറ്റാക്കിയെന്നും അദ്ദേഹം പറഞ്ഞു. ബിസിസിഐ മുന്‍ പ്രസിഡന്‍റ് സൗരവ് ഗാംഗുലിയും മുന്‍ നായകന്‍ വിരാട് കോലിയും തമ്മില്‍ ഈഗോ പ്രശ്‌നങ്ങളുണ്ടായിരുന്നതായും ചേതന്‍ ശര്‍മ്മ പറയുന്നു. 

News,National,India,Cricket,Sports,Players,Top-Headlines,Latest-News,BCCI,Video,viral, 'India's cricketers take injections to prove fitness'


രോഹിത് ശർമ്മയും ഹാർദിക് പാണ്ഡ്യയും പോലുള്ള ഇന്ത്യൻ കളിക്കാർ തന്നെ അന്ധമായി വിശ്വസിക്കുന്നുവെന്നും താരങ്ങൾ തന്റെ വീട്ടിൽ സന്ദർശനത്തിനെത്തിയിരുന്നുവെന്നും ഹാർദ്ദിക് പാണ്ഡ്യ ആണ് കൂടുതൽ തവണ വന്നതെന്നും ശർമ്മ വെളിപ്പെടുത്തി. ആരോപണങ്ങളോട് ബിസിസിഐ വൃത്തങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതേസമയം പ്രതിക്കൂട്ടിൽ നിർത്തുന്ന വെളിപ്പെടുത്തലുകൾ നടത്തിയ ചേതൻ ശർമയ്ക്കെതിരെ ബിസിസിഐ കർശന നടപടിയെടുത്തേക്കുമെന്നാണ് റിപ്പോർട്ട്.

Keywords: News,National,India,Cricket,Sports,Players,Top-Headlines,Latest-News,BCCI,Video,viral, 'India's cricketers take injections to prove fitness'

Post a Comment