Follow KVARTHA on Google news Follow Us!
ad

Tripura | പഴയ ശത്രുക്കള്‍ ഇപ്പോള്‍ മിത്രങ്ങള്‍; ത്രിപുരയില്‍ ഒന്നിച്ച് കോണ്‍ഗ്രസും സിപിഎമ്മും; ബിജെപി സമ്മര്‍ദത്തിലാകുമോ?

CPM-Congress tie up in Tripura, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
അഗര്‍ത്തല: (www.kvartha.com) ബംഗ്ലാദേശുമായി അതിര്‍ത്തി പങ്കിടുന്ന വടക്കുകിഴക്കന്‍ സംസ്ഥാനമായ ത്രിപുരയില്‍ ഫെബ്രുവരി 16നാണ് നിയമസഭാ തിരഞ്ഞെടുപ്പ്. ഇതില്‍ ഒരു വശത്ത് ഭരണകക്ഷിയായ ബിജെപി വീണ്ടും അധികാരത്തിലെത്താന്‍ കിണഞ്ഞു പരിശ്രമിക്കുമ്പോള്‍ മറുവശത്ത് സംസ്ഥാനത്ത് എതിരാളികളായ ഇടതുമുന്നണിയും കോണ്‍ഗ്രസും സഖ്യത്തിലേര്‍പ്പെട്ടു. ത്രിപുരയിലെ മുന്‍ മഹാരാജാവിന്റെ പിന്‍ഗാമിയായ പ്രദ്യോത് ബിക്രം മാണിക്യ ദേബര്‍മന്റെ നേതൃത്വത്തിലുള്ള ഗോത്രവര്‍ഗ പാര്‍ട്ടിയായ ടിപ്ര മോതയും മൂന്നാം കക്ഷിയായി മത്സരരംഗത്തുണ്ട്.
       
Latest-News, National, Tripura-Meghalaya-Nagaland-Election, Tripura, Politics, Political-News, Election, Assembly, CPM, Congress, BJP, CPM-Congress tie up in Tripura.

ത്രിപുരയുടെ തലസ്ഥാനമായ അഗര്‍ത്തലയിലെ മേള ഗ്രൗണ്ടിലുള്ള സിപിഎം ഓഫീസും പോസ്റ്റ് ഓഫീസ് സ്‌ക്വയറിലെ കോണ്‍ഗ്രസ് ഓഫീസും തമ്മിലുള്ള ദൂരം ഒരു കിലോമീറ്ററില്‍ താഴെ മാത്രമാണ്. എന്നാല്‍ ഈ രണ്ട് ശക്തികളും എപ്പോഴും പരസ്പരം എതിരാളികളായിരുന്നു. എന്നിരുന്നാലും, 1977-ല്‍, ആറ് മാസക്കാലം, വിരുദ്ധ ധ്രുവങ്ങളില്‍ സ്ഥിതി ചെയ്യുന്ന ഈ രണ്ട് പാര്‍ട്ടികളും ഒരുമിച്ച് ഭരണം നടത്തി. എന്നാല്‍ ബാക്കിയുള്ള സമയങ്ങളില്‍ സ്ഥിതി തികച്ചും വിപരീതമായിരുന്നു. ഇപ്പോള്‍ തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഇടതുമുന്നണിയുടെ ചെങ്കൊടിയും കോണ്‍ഗ്രസിന്റെ ത്രിവര്‍ണ പതാകയും ഒരുമിച്ചാണ് കാണുന്നത്.

സീറ്റ് ധാരണ പ്രകാരം ഇടതുമുന്നണി 43 സീറ്റിലും കോണ്‍ഗ്രസ് 13 സീറ്റിലുമാണ് മത്സരിക്കുന്നത്. ഒരു സീറ്റില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ചിട്ടുണ്ട്. സീറ്റ് വിഭജനം സംബന്ധിച്ച് ഇരുപാര്‍ട്ടികളും തമ്മിലുള്ള ചര്‍ച്ചകള്‍ പലതവണ തകര്‍ച്ചയുടെ വക്കിലെത്തി. എന്നാല്‍ നാമനിര്‍ദേശ പത്രിക പിന്‍വലിക്കുന്നതിന് തൊട്ടുമുമ്പ് ഇക്കാര്യത്തില്‍ അന്തിമ ധാരണയായി. രണ്ട് പ്രധാന പ്രതിപക്ഷ കക്ഷികള്‍ ഒന്നിക്കുന്നതിനാല്‍ ബിജെപി സമ്മര്‍ദത്തിലാണെന്നാണ് തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ പറയുന്നത്. ഇക്കാരണത്താല്‍, അമിത് ഷാ മുതല്‍ എല്ലാ വലിയ നേതാക്കളും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി എത്തുന്നു.

തങ്ങളുടെ വോട്ട് ബാങ്ക് തകരാതിരിക്കാന്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലേക്ക് വന്ന് തെരഞ്ഞെടുപ്പില്‍ വിജയിച്ച നേതാക്കള്‍ക്കെല്ലാം പാര്‍ട്ടി ടിക്കറ്റ് നല്‍കിയിട്ടുണ്ട്. ത്രിപുരയിലെ മുന്‍ രാജകുടുംബ അവകാശി പ്രദ്യോത് ബിക്രം മാണിക്യ ദേബര്‍മാന്റെ പുതിയ പാര്‍ട്ടിയായ ടിപ്ര മോത 42 സീറ്റുകളിലേക്ക് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഇടതു-കോണ്‍ഗ്രസ് സഖ്യവും ബിജെപിയും ഈ പാര്‍ട്ടിയെ ഒപ്പം കൂട്ടാന്‍ ശ്രമിച്ചിരുന്നു. ആദിവാസി പാര്‍ട്ടിയാണെങ്കിലും, ആദിവാസികള്‍ക്കായി സംവരണം ചെയ്ത 22 സീറ്റുകള്‍ ഒഴികെ 22 ആദിവാസി ഇതര സീറ്റുകളിലും ടിപ്ര മോത സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി. ഈ 22 സീറ്റുകളിലും ഗണ്യമായ എണ്ണം ആദിവാസി വോട്ടര്‍മാരുണ്ട്. അങ്ങനെയെങ്കില്‍ ബിജെപി വിരുദ്ധ വോട്ടുകള്‍ ഇടത്-കോണ്‍ഗ്രസ് സഖ്യത്തിനും ടിപ്ര മൊതയ്ക്കും ഇടയില്‍ ഭിന്നിക്കുമോയെന്നും കണ്ടറിയേണ്ടതുണ്ട്.

തൃണമൂല്‍ കോണ്‍ഗ്രസും ത്രിപുര തിരഞ്ഞെടുപ്പില്‍ മത്സരരംഗത്തുണ്ട്. മുഖ്യമന്ത്രി മമത ബാനര്‍ജിയും അഭിഷേക് ബാനര്‍ജിയും ചൊവ്വാഴ്ച അഗര്‍ത്തലയില്‍ പൊതുയോഗം നടത്തിയിരുന്നു. പശ്ചിമ ബംഗാളിലെ പല മന്ത്രിമാരും സ്ഥിരമായി ത്രിപുര സന്ദര്‍ശിക്കുന്നുണ്ട്. എന്നാല്‍ മുന്‍ തെരഞ്ഞെടുപ്പുകളെപ്പോലെ ഇത്തവണയും തൃണമൂല്‍ കോണ്‍ഗ്രസിന് പ്രത്യേകിച്ചൊന്നും ചെയ്യാന്‍ കഴിയില്ലെന്ന് പറയുന്നവരുണ്ട്.

Keywords: Latest-News, National, Tripura-Meghalaya-Nagaland-Election, Tripura, Politics, Political-News, Election, Assembly, CPM, Congress, BJP, CPM-Congress tie up in Tripura.
< !- START disable copy paste -->

Post a Comment