Compensation | സി ഐ ടി യു സമരത്തില്‍ നഷ്ടം ഒരു കോടി; ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് നഷ്ടപരിഹാരം നല്‍കണമെന്ന് ശ്രീ പോര്‍കലി സ്റ്റീല്‍സ് ഉടമ
Feb 23, 2023, 19:51 IST
കണ്ണൂര്‍: (www.kvartha.com) മാതമംഗലം ശ്രീപോര്‍കലി സ്റ്റീല്‍സ് എന്ന സ്ഥാപനത്തില്‍ നിരന്തരമായി നടക്കുന്ന ചുമട്ടു തൊഴിലാളി സംഘര്‍ഷവുമായി ബന്ധപ്പെട്ടുണ്ടായ നഷ്ടത്തിന്റെ പേരില്‍ ഒരു കോടി നഷ്ട പരിഹാരം ഈടാക്കി തരണമെന്നാവശ്യപ്പെട്ട് ശ്രീപോര്‍കലി ഉടമ ടി മോഹന്‍ലാല്‍. ഇത് സംബന്ധിച്ച് ചുമട്ടു തൊഴിലാളി ബോര്‍ഡ് ചെയര്‍മാന് കത്ത് നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഇക്കാര്യത്തില്‍ ചുമട്ടു തൊഴിലാളി ബോര്‍ഡും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും കയറ്റിറക്ക് തടസപ്പെടുത്തുകയാണ്. സി ഐ ടി യു വിഭാഗത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ സ്ഥാപനത്തെ തകര്‍ക്കാനായി പൗരസമിതി എന്ന പേരില്‍ പ്രദേശത്ത് വ്യാപകമായി പ്രചരണം നടത്തുകയും നിരന്തരം ഭീഷണിപ്പെടുത്തുകയുമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
Keywords: 1 crore loss in CITU strike; Owner of Shree Porkali Steels to pay compensation to Porter Workers Welfare Board, Kannur, News, Press meet, Compensation, Clash, Allegation, Kerala.
തന്റെ സ്ഥാപനത്തില്‍ നിരന്തരം അക്രമ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന തൊഴിലാളികളുടെ ലേബര്‍ കാര്‍ഡ് റദ്ദ് ചെയ്യണമെന്നും അദ്ദേഹം ബോര്‍ഡിനോട് ആവശ്യപ്പെട്ടു. തന്റെ ഭാര്യയുടെ പേരിലുള്ള മാതമംഗലത്തെ സ്ഥാപനത്തില്‍ ഹൈകോടതി ഉത്തരവുണ്ടായിട്ടും സ്വന്തം തൊഴിലാളികളെ കൊണ്ട് കയറ്റിറക്ക് നടത്താന്‍ അനുവദിക്കാത്ത സാഹചര്യമുണ്ടെന്നും കോടതി ഉത്തരവ് അനുസരിക്കാന്‍ സി ഐ ടി യു ചുമട്ടു തൊഴിലാളികള്‍ തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇക്കാര്യത്തില്‍ ചുമട്ടു തൊഴിലാളി ബോര്‍ഡും ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോടതി ഉത്തരവ് ലംഘിച്ച് ഇപ്പോഴും കയറ്റിറക്ക് തടസപ്പെടുത്തുകയാണ്. സി ഐ ടി യു വിഭാഗത്തിലുള്ള ചുമട്ട് തൊഴിലാളികള്‍ സ്ഥാപനത്തെ തകര്‍ക്കാനായി പൗരസമിതി എന്ന പേരില്‍ പ്രദേശത്ത് വ്യാപകമായി പ്രചരണം നടത്തുകയും നിരന്തരം ഭീഷണിപ്പെടുത്തുകയുമാണെന്നും മോഹന്‍ ലാല്‍ പറഞ്ഞു.
Keywords: 1 crore loss in CITU strike; Owner of Shree Porkali Steels to pay compensation to Porter Workers Welfare Board, Kannur, News, Press meet, Compensation, Clash, Allegation, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.