Died | വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് മരണത്തിന് കീഴടങ്ങി
Jan 29, 2023, 20:57 IST
ഭുവനേശ്വര്‍: (www.kvartha.com) വെടിയേറ്റ ഒഡീഷ ആരോഗ്യമന്ത്രി നബ ദാസ് (60) മരണത്തിന് കീഴടങ്ങി. എ എസ് ഐ ഗോപാല്‍ കൃഷ്ണദാസാണ് മന്തിക്ക് നേരെ വെടിയുതിര്‍ത്തതെന്ന് പൊലീസ് അറിയിച്ചു. സ്ഥലത്ത് നിന്ന് രക്ഷപ്പെട്ട എ എസ് ഐയെ പ്രദേശവാസികളാണ് പിടികൂടിയത്. തുടര്‍ന്ന് പൊലീസ് കസ്റ്റഡിയിലെടുത്തു. ഝാര്‍സുഗുഡ ജില്ലയില്‍ ബ്രജരാജ്നഗറിലെ ഗാന്ധിചൗക്കില്‍ പൊതു പരിപാടിയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്ക് കാറില്‍ നിന്ന് ഇറങ്ങുമ്പോഴാണ് വെടിയേറ്റത്.
രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ച് കയറിയത്. മന്ത്രിയെ എയര്‍ ആംബുലന്‍സില്‍ ഭുവനേശ്വറിലേക്ക് കൊണ്ടുപോയിരുന്നു. അപോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക് അപലപിച്ചു. ആക്രമണം നടന്നയുടന്‍ മന്ത്രിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ശേഷമുള്ള ഏറ്റവും ധനികനായ മന്ത്രിയെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ദാസ്. എഎസ്ഐയെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
രണ്ട് വെടിയുണ്ടകളാണ് മന്ത്രിയുടെ നെഞ്ചില്‍ തറച്ച് കയറിയത്. മന്ത്രിയെ എയര്‍ ആംബുലന്‍സില്‍ ഭുവനേശ്വറിലേക്ക് കൊണ്ടുപോയിരുന്നു. അപോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വൈകീട്ടോടെ മരണപ്പെടുകയായിരുന്നു. സംഭവത്തെ മുഖ്യമന്ത്രി നവീന്‍ പട്നായിക് അപലപിച്ചു. ആക്രമണം നടന്നയുടന്‍ മന്ത്രിയെ പ്രവേശിപ്പിച്ച ആശുപത്രിയിലും അദ്ദേഹം സന്ദര്‍ശനം നടത്തിയിരുന്നു.
മുഖ്യമന്ത്രിക്ക് ശേഷമുള്ള ഏറ്റവും ധനികനായ മന്ത്രിയെന്ന് അറിയപ്പെടുന്ന വ്യക്തിയാണ് ദാസ്. എഎസ്ഐയെ ചോദ്യം ചെയ്തു വരികയാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും പൊലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
Keywords: Latest-News, National, Top-Headlines, Odisha, Died, Killed, Crime, Murder, Health Minister, Investigates, Odisha Health Minister Naba Das dies hours after he was shot at by cop.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.