Police booked | വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഓഡിറ്റോറിയത്തിലെത്തിയ പെൺകുട്ടിയുടെ മുടി ആരോ മുറിച്ചുമാറ്റിയതായി പരാതി; പൊലീസ് അന്വേഷിക്കുന്നു
Jan 3, 2023, 10:44 IST
പയ്യന്നൂർ: (www.kvartha.com) കരിവെള്ളൂരിലെ വിവാഹ ഓഡിറ്റോറിയത്തിലെ തിരക്കിനിടെയിൽ 20 വയസുകാരിയുടെ തലമുടി ആരോ മുറിച്ചു മാറ്റിയതായി പരാതി. കരിവെളളൂർ സ്വദേശിനിയായ പെൺകുട്ടി വിവാഹ ചടങ്ങിൽ പങ്കെടുത്ത് വീട്ടിലെത്തിയപ്പോഴാണ് 20 സെന്റീമീറ്ററിലധികം മുടി നഷ്ടമായതായി അറിഞ്ഞത്. ശനിയാഴ്ച കരിവെള്ളൂർ ആണുരിലെ ഓഡിറ്റോറിയത്തിലാണ് സംഭവം നടന്നത്. വിവാഹ ചടങ്ങുകൾ കഴിഞ്ഞ് ഭക്ഷണശാലയിലേക്ക് കടക്കാൻ നല്ല തിരക്ക് അനുഭവപ്പെട്ടിരുന്നു.
തിരക്കിനിടെയിൽ പെൺകുട്ടിയുടെ മുടിയാരോ പുറകിൽ നിന്നും കത്രിക കൊണ്ടുമുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. മുടി മുറിച്ചു മാറ്റപ്പെട്ടതിന്റെ സങ്കടത്തിൽ പെൺകുട്ടി പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭക്ഷണശാലയ്ക്ക് അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തിയതായി പറയുന്നു.
എന്നാൽ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഓഡിറ്റോറിയം ഉടമകൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
തിരക്കിനിടെയിൽ പെൺകുട്ടിയുടെ മുടിയാരോ പുറകിൽ നിന്നും കത്രിക കൊണ്ടുമുറിച്ചു മാറ്റുകയായിരുന്നുവെന്നാണ് ആരോപണം. മുടി മുറിച്ചു മാറ്റപ്പെട്ടതിന്റെ സങ്കടത്തിൽ പെൺകുട്ടി പിതാവിനൊപ്പം വീണ്ടും ഓഡിറ്റോറിയത്തിലെത്തി കാര്യങ്ങൾ അന്വേഷിച്ചപ്പോൾ ഭക്ഷണശാലയ്ക്ക് അരികെ മുറിച്ചിട്ട മുടി വീണു കിടക്കുന്നത് കണ്ടെത്തിയതായി പറയുന്നു.
എന്നാൽ ഓഡിറ്റോറിയത്തിലെ സിസിടിവി ക്യാമറയുടെ അറ്റകുറ്റപണി നടക്കുന്നതിനാൽ ദൃശ്യങ്ങൾ ലഭ്യമല്ലെന്ന് ഓഡിറ്റോറിയം ഉടമകൾ അറിയിക്കുകയായിരുന്നു. ഇതിനെ തുടർന്ന് യുവതി പയ്യന്നൂർ പൊലീസിൽ പരാതി നൽകി. പൊലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചിട്ടുണ്ട്.
Keywords: Police, Local News, News, Kerala, Payyannur, Complaint, Investigates, Marriage, Girl, Allegation, Complaint that girl's hair cut in auditorium; Police booked.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.