Follow KVARTHA on Google news Follow Us!
ad

Life sentence | ബലാത്സംഗ കേസില്‍ ആശാറാം ബാപുവിന് ജീവപര്യന്തം; ഭാര്യയേയും മക്കളേയും വെറുതെവിട്ടു

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍,New Delhi,Local-News,Molestation,Life Imprisonment,Court,Complaint,Police,National,
ന്യൂഡല്‍ഹി: (www.kvartha.com) 2013 ലെ ബലാത്സംഗ കേസില്‍ ആശാറാം ബാപുവിന് ജീവപര്യന്തം. കേസില്‍ പങ്കുണ്ടായിരുന്ന ബാപുവിന്റെ ഭാര്യയേയും മക്കളെയും കോടതി വെറുതെവിട്ടു. ഗാന്ധിനഗര്‍ സെഷന്‍സ് കോടതിയുടേതാണ് വിധി. ആശാറാം ബാപു കുറ്റവാളിയാണെന്ന് കഴിഞ്ഞ ദിവസമാണ് കോടതി കണ്ടെത്തിയത്. തുടര്‍ന്ന് വിധി പറയുന്നത് ചൊവ്വാഴ്ചത്തേക്ക് മാറ്റിവയ്ക്കുകയായിരുന്നു.

Asaram Bapu given life sentence by Gujarat court for abduction, molest of woman between 2001 and 2006, New Delhi, Local-News, Molestation, Life Imprisonment, Court, Complaint, Police, National

ആശാറാം ബാപു നിലവില്‍ 2018ലെ ബലാത്സംഗ കേസില്‍ ജോധ്പുര്‍ സെന്‍ട്രല്‍ ജയിലില്‍ തടവിലാണ്. 2013ലാണ് സൂറത് സ്വദേശിയായ സ്ത്രീയെ ബലാത്സംഗം ചെയ്‌തെന്ന പരാതിയില്‍ ബാപുവിനെതിരെ പൊലീസ് കേസെടുക്കുന്നത്. തന്റെ ആശ്രമത്തിലുണ്ടായിരുന്ന സ്ത്രീയെ നിരന്തരം ബലാത്സംഗത്തിനിരയാക്കുകയായിരുന്നു എന്നാണ് പരാതി. ഈ കേസിലാണ് ഇപ്പോള്‍ കോടതി ശിക്ഷ വിധിച്ചത്.

Keywords: Asaram Bapu given life sentence by Gujarat court for abduction, molest of woman between 2001 and 2006, New Delhi, Local-News, Molestation, Life Imprisonment, Court, Complaint, Police, National.

Post a Comment