ദീപാവലിക്ക് ശേഷം വായു ഗുണനിലവാര സൂചിക കൂടുതൽ മോശമാവുകയും, പുതുവർഷത്തിലേക്ക് കടക്കുമ്പോൾ അതിനേക്കാൾ കൂടുതൽ മോശമാവുകയും ചെയ്തു. ശ്വാസനാളത്തിന്റെ പുറം തൊലിയിലുണ്ടാവുന്ന വീക്കം (Bronchitis), നെഞ്ചിലെ അണുബാധ, ന്യുമോണിയ, ആസ്ത്മ, സിഒപിഡി എക്‌സസർബേഷൻ തുടങ്ങിയ ശ്വാസകോശ സംബന്ധമായ രോഗങ്ങളുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായിട്ടുണ്ട്. കൂടാതെ ഒപിഡിയിലും ആശുപത്രിയിലും പ്രവേശിപ്പിക്കേണ്ടത് ആവശ്യമായി വരികയും ചെയ്തുവെന്ന് ഫോർട്ടിസ് മെമ്മോറിയൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ പൾമണോളജി ഡയറക്ടർ ഡോ മനോജ് ഗോയൽ പറഞ്ഞു.
ചുമ, ശ്വാസതടസം, നെഞ്ചുവേദന, കഫം കലർന്ന രക്തം എന്നിവയുമായാണ് കൂടുതൽ ആളുകൾ ആശുപത്രികളിലെത്തുന്നത്. 'ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ 30 ശതമാനമെങ്കിലും വർധനവുണ്ട്. കൂടുതലും രോഗികൾ വൈറൽ, വിചിത്രമായ അണുബാധകൾ മൂലമാണ് കഷ്ടപ്പെടുന്നത്. പുതിയ കോവിഡ് കേസുകളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ശൈത്യകാലവും മലിനീകരണം അമിതമായതുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം', ഡോ ഗോയൽ കൂട്ടിച്ചേർത്തു.
അതുപോലെ ചിലപ്പോൾ രോഗികൾക്ക് ഐസിയുവും തീവ്രമായ മറ്റ് സംവിധാനങ്ങളും ആവശ്യമായി വന്നേക്കാമെന്ന് വൈശാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും യൂണിറ്റ് ഹെഡ് പൾമണോളജിയുമായ ഡോ.മായങ്ക് സക്‌സേന പറഞ്ഞു. അന്തരീക്ഷ മലിനീകരണം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നതിനാൽ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നുവെന്ന് ഇവർ വ്യക്തമാക്കുന്നു. അതേസമയം, മഴയെത്തുന്നതോടെ സാഹചര്യങ്ങൾ ഉടനടി മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്.
ചുമ, ശ്വാസതടസം, നെഞ്ചുവേദന, കഫം കലർന്ന രക്തം എന്നിവയുമായാണ് കൂടുതൽ ആളുകൾ ആശുപത്രികളിലെത്തുന്നത്. 'ശ്വാസകോശ രോഗികളുടെ എണ്ണത്തിൽ 30 ശതമാനമെങ്കിലും വർധനവുണ്ട്. കൂടുതലും രോഗികൾ വൈറൽ, വിചിത്രമായ അണുബാധകൾ മൂലമാണ് കഷ്ടപ്പെടുന്നത്. പുതിയ കോവിഡ് കേസുകളൊന്നും ഞങ്ങൾ കണ്ടെത്തിയിട്ടില്ല. ശൈത്യകാലവും മലിനീകരണം അമിതമായതുമാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം', ഡോ ഗോയൽ കൂട്ടിച്ചേർത്തു.
അതുപോലെ ചിലപ്പോൾ രോഗികൾക്ക് ഐസിയുവും തീവ്രമായ മറ്റ് സംവിധാനങ്ങളും ആവശ്യമായി വന്നേക്കാമെന്ന് വൈശാലിയിലെ മാക്‌സ് സൂപ്പർ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലെ സീനിയർ കൺസൾട്ടന്റും യൂണിറ്റ് ഹെഡ് പൾമണോളജിയുമായ ഡോ.മായങ്ക് സക്‌സേന പറഞ്ഞു. അന്തരീക്ഷ മലിനീകരണം അന്തരീക്ഷത്തിൽ അടിഞ്ഞുകൂടുന്നതിനാൽ ശൈത്യകാലത്ത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ വർധിക്കുന്നുവെന്ന് ഇവർ വ്യക്തമാക്കുന്നു. അതേസമയം, മഴയെത്തുന്നതോടെ സാഹചര്യങ്ങൾ ഉടനടി മാറ്റമുണ്ടാവുമെന്നാണ് കരുതുന്നത്.
Keywords: Latest-News, National, India, Study, Doctor, Disease, Hospital, Patient, Pollution, Delhi, Top-Headlines, 30 per cent increase in respiratory disease patients in India in the New Year due to pollution.