Twitter Blue | 'ട്വിറ്റര്‍ ബ്ലൂ' സേവനം വീണ്ടും; തിങ്കളാഴ്ച മുതല്‍ പുനരാരംഭിക്കും; ആപ്പിള്‍ ഉപയോക്താക്കള്‍ കൂടുതല്‍ തുക നല്‍കേണ്ടി വരും!
Dec 11, 2022, 12:07 IST
വാഷിംഗ്ടണ്‍: (www.kvartha.com) ട്വിറ്റര്‍ ബ്ലൂ (Twitter Blue) സേവനം തിങ്കളാഴ്ച (ഡിസംബര്‍ 12) മുതല്‍ പുനരാരംഭിക്കുമെന്ന് ട്വിറ്റര്‍ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ സേവനം ഉപപയോഗിക്കാനാവും. അതേസമയം, ഐഒഎസ് ഉപയോക്താക്കള്‍ 11 ഡോളര്‍ നല്‍കേണ്ടി വരും. ട്വിറ്റര്‍ ബ്ലൂ സബ്സ്‌ക്രിപ്ഷന്‍ സേവനത്തിലൂടെ വെരിഫൈഡ് അക്കൗണ്ടുകള്‍ക്കുള്ള ബ്ലൂ ടിക്ക് അടക്കമുള്ള ഫീച്ചറുകള്‍ ലഭ്യമാകും.
ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം, പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ആര്‍ക്കും ബ്ലൂ ടിക്കുകള്‍ നല്‍കുന്ന സേവനം ആരംഭിച്ചു, എന്നാല്‍ ചില വ്യാജ ഉപയോക്താക്കളും ബ്ലൂ ടിക്കുകള്‍ സ്വന്തമാക്കിയിരുന്നു, അതിനാല്‍ ട്വിറ്റര്‍ ഈ സേവനം നിര്‍ത്തിവച്ചു. അതാണിപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്.
ട്വിറ്റര്‍ ബ്ലൂ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കുറച്ച് പരസ്യങ്ങള്‍ മാത്രമേ കാണേണ്ടി വരികയുള്ളൂവെന്നും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ട്വീറ്റുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന 'എഡിറ്റ് ട്വീറ്റ്' ഓപ്ഷനും ലഭിക്കും.
ഒക്ടോബറില്‍ 44 ബില്യണ്‍ ഡോളറിന് എലോണ്‍ മസ്‌ക് ട്വിറ്റര്‍ വാങ്ങിയതിന് ശേഷം, പ്രതിമാസം എട്ട് ഡോളര്‍ നിരക്കില്‍ ആര്‍ക്കും ബ്ലൂ ടിക്കുകള്‍ നല്‍കുന്ന സേവനം ആരംഭിച്ചു, എന്നാല്‍ ചില വ്യാജ ഉപയോക്താക്കളും ബ്ലൂ ടിക്കുകള്‍ സ്വന്തമാക്കിയിരുന്നു, അതിനാല്‍ ട്വിറ്റര്‍ ഈ സേവനം നിര്‍ത്തിവച്ചു. അതാണിപ്പോള്‍ വീണ്ടും ആരംഭിക്കുന്നത്.
ട്വിറ്റര്‍ ബ്ലൂ സേവനം ഉപയോഗിക്കുന്നവര്‍ക്ക് കുറച്ച് പരസ്യങ്ങള്‍ മാത്രമേ കാണേണ്ടി വരികയുള്ളൂവെന്നും ദൈര്‍ഘ്യമേറിയ വീഡിയോകള്‍ പോസ്റ്റ് ചെയ്യാന്‍ കഴിയുമെന്നും ട്വീറ്റുകള്‍ കൂടുതല്‍ പ്രാധാന്യത്തോടെ അവതരിപ്പിക്കുമെന്നും ട്വിറ്റര്‍ അറിയിച്ചു. ട്വീറ്റുകള്‍ എഡിറ്റ് ചെയ്യാന്‍ അനുവദിക്കുന്ന 'എഡിറ്റ് ട്വീറ്റ്' ഓപ്ഷനും ലഭിക്കും.
Keywords: Latest-News, World, Top-Headlines, America, Twitter, Social-Media, Social Network, Application, Twitter Blue To Be Relaunched Tomorrow, To Cost More For iOS Users.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.