Follow KVARTHA on Google news Follow Us!
ad

Border Clash | അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍; ഇന്ത്യന്‍ സൈനികര്‍ 300 ചൈനീസ് സൈനികരെ തുരത്തിയതായി റിപ്പോര്‍ട്ട്; ഇരു രാജ്യങ്ങളിലെയും പട്ടാളക്കാര്‍ക് പരുക്ക്

Indian, Chinese troops clash along LAC in Tawang sector, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കഴിഞ്ഞയാഴ്ച അരുണാചല്‍ പ്രദേശിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ (LIC) ഇന്ത്യ-ചൈനീസ് സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടിയതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഏറ്റുമുട്ടലില്‍ ഇരു രാജ്യങ്ങളിലെയും സൈനികര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഡിസംബര്‍ ഒമ്പതിനാണ് സംഭവം നടന്നതെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ഇന്ത്യന്‍ സൈനികര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടില്ലെന്നാണ് അറിയുന്നത്. ഏറ്റുമുട്ടലിന് ശേഷം ഇരുരാജ്യങ്ങളുടെയും സൈനികര്‍ പിന്‍വാങ്ങി.
              
Latest-News, National, Top-Headlines, Army, India, China, Clash, Border, Military, Indian, Chinese troops clash along LAC in Tawang sector.

ഡിസംബര്‍ ഒമ്പതിന് ചൈനീസ് സൈന്യം യാഗ്ത്സെ പ്രദേശത്ത് എത്തിയപ്പോഴാണ് ഏറ്റുമുട്ടലുണ്ടായതെന്നാണ് സൂചന. ഉടന്‍ ഇന്ത്യന്‍ സൈനികര്‍ തിരിച്ചടിക്കുകയും തുരത്തുകയും ചെയ്തതായി വൃത്തങ്ങള്‍ വ്യക്തമാക്കി. ഇതിനിടെ ഇരുരാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടലുണ്ടായി. സംഭവത്തിന് ശേഷം ഇരുരാജ്യങ്ങളിലെയും സൈനിക ഉദ്യോഗസ്ഥര്‍ തമ്മില്‍ ഫ്ളാഗ് മീറ്റിംഗ് നടത്തുകയും പ്രശ്നം പരിഹരിച്ചതായും വൃത്തങ്ങളെ ഉദ്ധരിച്ച് അമര്‍ ഉജാല റിപ്പോര്‍ട്ട് ചെയ്തു.

300 ഓളം സൈനികരുമായി പൂര്‍ണ സജ്ജരായി ചൈന എത്തിയെങ്കിലും ഇന്ത്യന്‍ ഭാഗത്ത് നിന്ന് അവരെ ശക്തമായി നേരിട്ടതായാണ് റിപ്പോര്‍ട്ട്. അരുണാചല്‍ പ്രദേശിലെ തവാങ് സെക്ടറിലെ എല്‍എസിക്ക് സമീപമുള്ള ചില പ്രദേശങ്ങള്‍ ഇന്ത്യയും ചൈനയും അവകാശപ്പെടുന്നു. ഇത്തരമൊരു സാഹചര്യത്തില്‍ 2006 മുതല്‍ ഇത്തരം കേസുകള്‍ അടിക്കടി ഉയര്‍ന്നുവരുന്നുണ്ട്.

നേരത്തെ 2020 മെയ് ഒന്നിന് കിഴക്കന്‍ ലഡാക്കിലെ പാംഗോങ് ത്സോ തടാകത്തിന്റെ വടക്കന്‍ തീരത്ത് ഇരു രാജ്യങ്ങളിലെയും സൈനികര്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു. അന്നും ഇരുഭാഗത്തുമുള്ള നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. ഇതിനുശേഷം ജൂണ്‍ 15-ന് രാത്രി ഗാല്‍വന്‍ താഴ്വരയില്‍ ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ മുഖാമുഖം വന്നു.

ചൈനീസ് സൈനികര്‍ നുഴഞ്ഞുകയറാന്‍ ശ്രമിച്ചതായി പറയുന്നു. ഇന്ത്യന്‍ സൈനികര്‍ ഇവരെ തടഞ്ഞതോടെ അക്രമം അഴിച്ചുവിട്ടു. ഈ ഏറ്റുമുട്ടലില്‍ ഇരുവശത്തുനിന്നും നിരവധി കല്ലുകളും വടികളും തെറിച്ചുവീണു. ഇതില്‍ 20 ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചപ്പോള്‍ 38ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടു. നിരവധി ചൈനീസ് സൈനികര്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു. എന്നാല്‍ നാല് സൈനികരുടെ മരണം മാത്രമാണ് ചൈന സ്ഥിരീകരിച്ചത്. എന്നാല്‍ ഈ ഏറ്റുമുട്ടലില്‍ 45 ലധികം ചൈനീസ് സൈനികര്‍ കൊല്ലപ്പെട്ടതായാണ് യുഎസ് റിപ്പോര്‍ട്ട്.

1962 മുതല്‍ വിവാദം

ഇന്ത്യയും ചൈനയും ഏകദേശം 3,440 കിലോമീറ്റര്‍ അതിര്‍ത്തി പങ്കിടുന്നു. 1962ലെ യുദ്ധത്തിനു ശേഷം മിക്ക ഭാഗങ്ങളും തര്‍ക്കത്തിലാണ്. ഇതുവരെ നടന്ന യോഗങ്ങളില്‍ സ്ഥിതിഗതികള്‍ നിയന്ത്രിക്കാനും സമാധാനവും സുസ്ഥിരതയും നിലനിര്‍ത്താനും പരിഹാരം കാണാന്‍ ഇരുരാജ്യങ്ങളും ധാരണയിലെത്തിയിട്ടുണ്ട്. തര്‍ക്ക പ്രദേശങ്ങളില്‍ തല്‍സ്ഥിതി നിലനിര്‍ത്തുന്നതും സൈന്യത്തെ പിരിച്ചുവിടുന്നതും സംബന്ധിച്ചും ധാരണയായിട്ടുണ്ട്. അതിനിടെയാണ് ഏറ്റുമുട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Keywords: Latest-News, National, Top-Headlines, Army, India, China, Clash, Border, Military, Indian, Chinese troops clash along LAC in Tawang sector.
< !- START disable copy paste -->

Post a Comment