World Cup | അര്‍ജന്റീനയുടെ ലോകകപ് വിജയം; നേര്‍ച നേര്‍ന്ന വെളളാട്ടം കെട്ടിയാടിച്ച് ആരാധകന്‍
Dec 22, 2022, 20:00 IST
പയ്യന്നൂര്‍: (www.kvartha.com) അര്‍ജന്റീന ലോകകപ് നേടണമേയെന്ന് പ്രാര്‍ഥിച്ച് നേര്‍ന്ന മുത്തപ്പന്‍ വെളളാട്ടം കെട്ടിയാടിച്ച് ആരാധകന്‍. കുഞ്ഞിമംഗലത്ത് കുതിരുമ്മലിലാണ് കടുത്ത അര്‍ജന്റീനിയന്‍ ആരാധകനും മുത്തപ്പന്‍ ഭക്തനുമായ പിവി ഷിബു കുതിരുമ്മല്‍ ഫാന്‍സിന് വേണ്ടി തെരുറേഷന്‍കടയ്ക്കു സമീപം തന്റെ നേര്‍ച നടത്തിയത്. ഇതിനോടൊപ്പം രണ്ടായിരം പേര്‍ക്ക് ഭക്ഷണവും ഒരുക്കിയിരുന്നു.
ലോകകപ് മത്സരങ്ങള്‍ മുറുകിയതോടെ എങ്ങനെയെങ്കിലും അര്‍ജന്റീന കപടിക്കണമെന്നായിരുന്നു ഷിബുവിന്റെ ആഗ്രഹം. അതിനായി ഇഷ്ടദൈവത്തെ കൂട്ടുപിടിക്കുകയും ചെയ്തു. നേര്‍ച വെളളാട്ടത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നാട്ടുകാരും ആവേശത്തിലായി. ഒടുവില്‍ മെസി ഖത്വറില്‍ കപുയര്‍ത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങി ബ്യൂണേസ് അയേഴ്‌സില്‍ ആഹ്ളാദ പ്രകടനങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞപ്പോള്‍ കുതിരുമ്മലില്‍ പിവി ഷിബു തന്റെ നേര്‍ച വെളളാട്ടം കെട്ടിയാടിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീനിയന്‍ ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് കുഞ്ഞിമംഗലത്തെ കുതിരുമ്മല്‍. ലോകകപ് ആവേശം നിറയുന്നതിനിടെ നവംബറില്‍
കുതിരുമ്മല്‍ ഫാന്‍സ് സ്ഥാപിച്ച 55 അടി ഉയരമുള്ള മെസിയുടെ പടുകൂറ്റന്‍ കടൗട് നേരത്തേ ശ്രദ്ധേയമായിരുന്നു.
ലോകകപ് മത്സരങ്ങള്‍ മുറുകിയതോടെ എങ്ങനെയെങ്കിലും അര്‍ജന്റീന കപടിക്കണമെന്നായിരുന്നു ഷിബുവിന്റെ ആഗ്രഹം. അതിനായി ഇഷ്ടദൈവത്തെ കൂട്ടുപിടിക്കുകയും ചെയ്തു. നേര്‍ച വെളളാട്ടത്തിന്റെ കാര്യം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ നാട്ടുകാരും ആവേശത്തിലായി. ഒടുവില്‍ മെസി ഖത്വറില്‍ കപുയര്‍ത്തി സ്വന്തം രാജ്യത്തേക്ക് മടങ്ങി ബ്യൂണേസ് അയേഴ്‌സില്‍ ആഹ്ളാദ പ്രകടനങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞപ്പോള്‍ കുതിരുമ്മലില്‍ പിവി ഷിബു തന്റെ നേര്‍ച വെളളാട്ടം കെട്ടിയാടിക്കുകയായിരുന്നു.
കണ്ണൂര്‍ ജില്ലയില്‍ ഏറ്റവും കൂടുതല്‍ അര്‍ജന്റീനിയന്‍ ആരാധകരുള്ള പ്രദേശങ്ങളിലൊന്നാണ് കുഞ്ഞിമംഗലത്തെ കുതിരുമ്മല്‍. ലോകകപ് ആവേശം നിറയുന്നതിനിടെ നവംബറില്‍
കുതിരുമ്മല്‍ ഫാന്‍സ് സ്ഥാപിച്ച 55 അടി ഉയരമുള്ള മെസിയുടെ പടുകൂറ്റന്‍ കടൗട് നേരത്തേ ശ്രദ്ധേയമായിരുന്നു.
Keywords: Latest-News, Kerala, Kannur, Payyannur, Argentina, Lionel Messi, World Cup, FIFA-World-Cup-2022, Top-Headlines, Argentina's World Cup win; Promise of fan paid.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.