Accident | സിക്കിമില്‍ ദാരുണാപകടം; സൈനികവാഹനം കൊക്കയിലേക്ക് മറിഞ്ഞ് 16 ജവാന്മാർ മരിച്ചു; 4 പേർക്ക് പരുക്ക്
Dec 23, 2022, 16:28 IST
ഗാങ്‌ടോക്ക്: (www.kvartha.com) വടക്കൻ സിക്കിമിന് സമീപം സൈനിക ട്രക്ക് കൊക്കയിലേക്ക് മറിഞ്ഞ് 16 ജവാന്മാർ ദാരുണമായി മരിച്ചു. നാല് പേർക്ക് പരുക്കേറ്റു. സിക്കിമിലെ സേമയിലാണ് അപകടം നടന്നത്. കൊടുംവളവിൽ വാഹനം തെന്നി നേരെ കൊക്കയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. മരിച്ചവരിൽ മൂന്ന് പേർ സൈനിക ഉദ്യോഗസ്ഥരാണ്.
ഈ വാഹനത്തിനൊപ്പം മറ്റ് രണ്ട് സൈനിക വാഹനങ്ങളും ഉണ്ടായിരുന്നു. മൂന്ന് വാഹനങ്ങളും രാവിലെ ചാത്തനിൽ നിന്ന് തങ്കുവിലേക്ക് പുറപ്പെട്ടതായിരുന്നു. ഉടൻ തന്നെ കരസേനയുടെ റെസ്‌ക്യൂ ടീം ഹെലികോപ്റ്ററിൽ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും പുറത്തെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. വാഹനാപകടത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു
ഈ വാഹനത്തിനൊപ്പം മറ്റ് രണ്ട് സൈനിക വാഹനങ്ങളും ഉണ്ടായിരുന്നു. മൂന്ന് വാഹനങ്ങളും രാവിലെ ചാത്തനിൽ നിന്ന് തങ്കുവിലേക്ക് പുറപ്പെട്ടതായിരുന്നു. ഉടൻ തന്നെ കരസേനയുടെ റെസ്‌ക്യൂ ടീം ഹെലികോപ്റ്ററിൽ മൃതദേഹങ്ങളും പരിക്കേറ്റ സൈനികരെയും പുറത്തെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദി അപകടത്തിൽ ദുഃഖം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് പ്രാർഥിക്കുകയും ചെയ്തു. ജീവൻ നഷ്ടപ്പെട്ട ജവാന്മാരുടെ കുടുംബങ്ങൾക്ക് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവർക്ക് 50,000 രൂപ വീതവും പ്രഖ്യാപിച്ചു. വാഹനാപകടത്തിൽ ഇന്ത്യൻ സൈനികരുടെ ജീവൻ നഷ്ടപ്പെട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് ട്വീറ്റ് ചെയ്തു
Keywords: 16 Army soldiers died, 4 injured in road accident in Sikkim, News,National,Top-Headlines,Latest-News,Injured,Army,Soldiers,Death,Prime Minister.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.