Protest | ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ നിർമാണ ഫാക്ടറിയിൽ അക്രമാസക്തമായ പ്രതിഷേധം; തൊഴിലാളികൾ പ്രക്ഷോഭത്തിൽ; വീഡിയോകൾ വൈറൽ
ബീജിംഗ്: (www.kvartha.com) ചൈനയിൽ സ്ഥിതി ചെയ്യുന്ന ലോകത്തിലെ ഏറ്റവും വലിയ ഐഫോൺ ഫാക്ടറിയിൽ വൻ പ്രതിഷേധം. സെൻട്രൽ ചൈനയിലെ ഷെങ്‌ഷൗവിലെ ഫോക്‌സ്‌കോൺ പ്ലാന്റിലാണ് പ്രതിഷേധങ്ങൾ നടന്നത്. കോവിഡ് കേസുകൾ വർധിച്ചതിനെത്തുടർന്ന് പ്രദേശത്ത് കടുത്ത നിയന്ത്രണങ്ങൾ നിലവിലുണ്ട്. ഒറ്റരാത്രികൊണ്ട് ആരംഭിച്ച പ്രതിഷേധം, വേതനവുമായി ബന്ധപ്പെട്ട പ്രശ്നത്തിലും നിയന്ത്രണങ്ങൾക്കും എതിരെയാണെന്ന് റിപ്പോർട്ട്.
ഇതുമായി ബന്ധപ്പെട്ട നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഫാക്ടറി സുരക്ഷാ ജീവനക്കാരുമായി നൂറുകണക്കിന് തൊഴിലാളികൾ ഏറ്റുമുട്ടിയെന്നാണ് വിവരം. നിരവധി പേർക്ക് പരിക്കേറ്റതായി പറയുന്നു. കോവിഡ് മൂലമുള്ള കർശന നിയന്ത്രണങ്ങളും വേതന തർക്കവും കാരണം ഒരു മാസത്തോളമായി ഫാക്ടറിയിൽ തൊഴിലാളികൾ പ്രക്ഷോഭം നടത്തുന്നതായി വാർത്തകളുണ്ട്.
中国工人在富士康工厂内抗议政府和工厂反人类防疫政策。
— Inty (@__Inty__) November 23, 2022
Chinese workers protest against the government's anti-human covid policy .The Chinese government is brutally suppressing the workers' protests. The @Apple that everyone is using are stained with blood. https://t.co/uunW86YyJp
1/2 Breaking: Newly recruited #Foxconn workers in #iPhone city in #Zhengzhou, #CCPChina try to break out of Foxconn as they say they are deceived. Foxconn didn't separate them from older employees who could be #COVID positive, and the contracts they were asked to sign are... pic.twitter.com/FqmRfwZMk7
— Jennifer Zeng 曾錚 (@jenniferzeng97) November 22, 2022
സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളിൽ തൊഴിലാളികൾ റോഡിലൂടെ പ്രകടനം നടത്തുന്നത് കാണാം. നിലത്ത് കിടക്കുന്ന ഒരു തൊഴിലാളിയെ സുരക്ഷാ ജീവനക്കാർ വടികൊണ്ട് മർദിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. ലോക് ഡൗൺ ആരംഭിച്ചത് മുതൽ തൊഴിലാളികൾക്കിടയിൽ അതൃപ്തി വർധിച്ചുവരികയാണ്. ഐഫോൺ സിറ്റിയിലെ 20,00,00-ത്തിലധികം തൊഴിലാളികളിൽ പലരും ഒറ്റപ്പെട്ടു. ഭക്ഷണവും മരുന്നും കിട്ടാതെ ബുദ്ധിമുട്ടുന്നതായും വിവരമുണ്ട്. അതേസമയം സംഭവത്തെക്കുറിച്ച് പ്രതികരിക്കാൻ ഫോക്‌സ്‌കോൺ വിസമ്മതിച്ചു.
Keywords: Video: Violent protests at world's largest iPhone factory in China, International, Beijing, News, Top-Headlines, Latest-News, China,Video, COVID19, Social-Media.