Found Dead | 'ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ തടഞ്ഞില്ല , പകരം അത് മൊബൈലില്‍ പകര്‍ത്തി രസിച്ചു; മരിച്ചപ്പോള്‍ വീഡിയോ യുവതിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു': പരാതിയുമായി കുടുംബം

 


കാണ്‍പൂര്‍: (www.kvartha.com) ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ തടയാതെ ഭര്‍ത്താവ് അത് മൊബൈലില്‍ പകര്‍ത്തി രസിച്ചതായി ബന്ധുക്കളുടെ പരാതി. ആത്മഹത്യാ ശ്രമത്തിനിടെ യുവതി മരിച്ചപ്പോള്‍ ആ വീഡിയോ ഭാര്യ വീട്ടുകാര്‍ക്ക് അയച്ചുകൊടുക്കുകയും ചെയ്തു. ഉത്തര്‍പ്രദേശിലാണ് ക്രൂരമായ സംഭവം റിപോര്‍ട് ചെയ്തിരിക്കുന്നത്.

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

നാലുവര്‍ഷം മുമ്പാണ് സഞ്ജയും ശോഭിതയും വിവാഹിതരായത്. കിടപ്പു മുറിയിലെ ഫാനില്‍ തൂങ്ങിയാണ് ശോഭിത ആത്മഹത്യ ചെയ്തത്. ഇത് കണ്‍മുന്നില്‍ കണ്ടുകൊണ്ടിരുന്ന സഞ്ജയ് ഒരിക്കല്‍ പോലും ശോഭിതയെ തടയാന്‍ ശ്രമിച്ചില്ല. ഭാര്യ കഴുത്തില്‍ കുരുക്കിട്ടപ്പോള്‍ 'വളരെ നല്ലത്. ഇതാണ് നിന്റെ മനസിലിരുപ്പ്. നിന്റെ മനസ് വല്ലാതെ ഇടുങ്ങിയതാണ്''-എന്നായിരുന്നു സഞ്ജയുടെ പ്രതികരണം.

Found Dead | 'ഭാര്യ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ തടഞ്ഞില്ല , പകരം അത് മൊബൈലില്‍ പകര്‍ത്തി രസിച്ചു; മരിച്ചപ്പോള്‍ വീഡിയോ യുവതിയുടെ വീട്ടുകാര്‍ക്ക് അയച്ചുകൊടുത്തു': പരാതിയുമായി കുടുംബം

വീഡിയോയില്‍ ഇത് വ്യക്തമായി കേള്‍ക്കാം. മകള്‍ ആത്മഹത്യ ചെയ്ത വിവരം മരുമകന്‍ തന്നെയാണ് വിളിച്ചറിയിച്ചതെന്ന് ശോഭിതയുടെ പിതാവ് പറഞ്ഞു. വിവരമറിഞ്ഞ് ശോഭിതയുടെ കുടുംബം വീട്ടിലെത്തിയപ്പോള്‍ ബെഡില്‍ കിടത്തിയ നിലയിലായിരുന്നു മൃതദേഹം. ആശുപത്രിയില്‍ കൊണ്ടുപോകാതെ സഞ്ജയ് ഗുപ്ത സി പി ആര്‍ കൊടുക്കാന്‍ ശ്രമിക്കുന്നതാണ് കുടുംബം കണ്ടത്.

ആദ്യ തവണ ആത്മഹത്യക്ക് ശ്രമിച്ചപ്പോള്‍ താന്‍ ശോഭിതയെ രക്ഷപ്പെടുത്തിയെന്ന് അവകാശപ്പെട്ട് സഞ്ജയ് ഗുപ്ത കുടുംബത്തിന് ആത്മഹത്യ ചെയ്യുന്ന വീഡിയോ കാണിച്ചുകൊടുക്കുകയും ചെയ്തു. ശോഭിതയെ ഉടന്‍ തന്നെ പിതാവ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

വീഡിയോ ചിത്രീകരിക്കാന്‍ നിന്ന സമയത്ത് മകളെ സഞ്ജയ്ക്ക് രക്ഷിക്കാമായിരുന്നുവെന്നാണ് കുടുംബം പറയുന്നത്. ഭാര്യയുടെ ആത്മഹത്യയില്‍ സഞ്ജയ്ക്ക് പങ്കുണ്ടോ എന്ന കാര്യം അന്വേഷിക്കുകയാണ്.

Keywords: Woman Found Dead in House, News, Family, Suicide, Complaint, Allegation, Dead Body, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia