Water shortage | ജലക്ഷാമം അതിരൂക്ഷം: പരിയാരം ഗവ. നഴ്സിങ് കോളജ് അടച്ചുപൂട്ടി: വിദ്യാഥികള്‍ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയി

 


കണ്ണൂര്‍: (www.kvartha.com) അതിരൂക്ഷമായ ജലക്ഷാമത്തെ തുടര്‍ന്ന് പരിയാരത്തെ കണ്ണൂര്‍ ഗവ. നഴ്സിങ് കോളജ് അധികൃതര്‍ അടച്ചുപൂട്ടി. ഇതോടെ ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ പലരും നാട്ടിലേക്ക് മടങ്ങി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതു വരെ നഴ്സിങ് കോളജ് അടച്ചിടാനാണ് അധികൃതരുടെ തീരുമാനമെന്നാണ് വിവരം.

220 വിദ്യാര്‍ഥികള്‍ പഠിക്കുന്ന ഇവിടെ ദേശീയ പാതാ നിര്‍മാണവുമായി ബന്ധപ്പെട്ട ജപാന്‍ കുടിവെളള പദ്ധതിയുടെ പൈപ് തകര്‍ന്നതാണ് വിദ്യാര്‍ഥികള്‍ക്ക് വിനയായത്. ഇതുകാരണം ഹോസ്റ്റലിലേക്കുള്ള കുടിവെള്ളം നിലയ്ക്കുകയായിരുന്നു. ഇന്‍ഡ്യയുടെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികള്‍ വരെ ഇവിടെ പഠിക്കുന്നുണ്ട്.

Water shortage | ജലക്ഷാമം അതിരൂക്ഷം: പരിയാരം ഗവ. നഴ്സിങ് കോളജ് അടച്ചുപൂട്ടി: വിദ്യാഥികള്‍ പഠനം അവസാനിപ്പിച്ച് നാട്ടിലേക്ക് പോയി

കഴിഞ്ഞ ദിവസം വാടര്‍ അതോറിറ്റി അധികൃതര്‍ നടത്തിയ പരിശോധനയില്‍ ഹോസ്റ്റലിലേക്ക് കുടിവെളളം പുന:സ്ഥാപിക്കാന്‍ അഞ്ചുലക്ഷം രൂപയുടെ എസ്റ്റിമേറ്റാണ് നിര്‍ദേശിച്ചത്. ഇതിന് കോളജ് അധികൃതര്‍ക്ക് സാധിക്കാതെ വന്നതോടെയാണ് കോളജ് തന്നെ പൂട്ടേണ്ടിവന്നതെന്നാണ് രക്ഷിതാക്കള്‍ പറയുന്നത്. രക്ഷിതാക്കളില്‍ ചിലര്‍ കല്യാശേരി എം എല്‍ എ എം വിജിന്റെ ശ്രദ്ധയില്‍ ഇക്കാര്യം കൊണ്ടുവന്നെങ്കിലും നടപടിയുണ്ടായില്ലെന്നാണ് ആരോപണം.

ഇപ്പോഴും ടാങ്കറില്‍ കോളജിലേക്ക് വെള്ളമെത്തിക്കുന്നുണ്ടെങ്കിലും അതുകലക്കു വെള്ളമാണെന്നാണ് പറയുന്നത്. നേരത്തെയും കുടിവെള്ള പ്രശ്നത്തിന്റെ പേരില്‍ നഴ്സിങ് കോളജ് പൂട്ടേണ്ട സാഹചര്യമുണ്ടായിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് വിദ്യാര്‍ഥി സംഘടനകള്‍ സമരത്തിലിറങ്ങിയപ്പോള്‍ താല്‍കാലിക പരിഹാരം കാണുകയായിരുന്നു.

എന്നാല്‍ മെഡികല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങള്‍ക്കൊന്നും കുടിവെള്ള പ്രശ്നമില്ലെന്നാണ് വിദ്യാര്‍ഥികള്‍ പറയുന്നത്. പ്രതിസന്ധി അടിയന്തിരമായി പരിഹരിക്കാന്‍ മെഡികല്‍ കോളജ് സൂപ്രണ്ടും നഴ്സിങ് സൂപ്രണ്ടും തയാറാകണമെന്നാണ് വിദ്യാര്‍ഥികളുടെ ആവശ്യം.

Keywords: Water shortage is dire: Pariyaram Govt. nursing college closed, Water, Nurse, Student, Medical College, Allegation, Parents, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia