Dengue patient | 'ഡെങ്കിപ്പനി രോഗിക്ക് പ്ലാസ്മയ്ക്ക് പകരം നല്‍കിയത് മുസംബി ജൂസ്'; വീഡിയോ വൈറല്‍; സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

 


ലക്നൗ: (www.kvartha.com) നിലവില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും ഡെങ്കിപ്പനി കേസുകള്‍ വര്‍ധിച്ചുവരികയാണ്. എന്നാല്‍ ഡെങ്കിപ്പനി ബാധിച്ച രോഗിക്ക് മുസംബി ജൂസ് നല്‍കിയെന്ന ആരോപണം ഇപ്പോള്‍ ചര്‍ചയായിരിക്കുകയാണ്. ഇതിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഉത്തര്‍പ്രദേശിലെ പ്രയാഗ്രാജില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന സംഭവം.
         
Dengue patient | 'ഡെങ്കിപ്പനി രോഗിക്ക് പ്ലാസ്മയ്ക്ക് പകരം നല്‍കിയത് മുസംബി ജൂസ്'; വീഡിയോ വൈറല്‍; സര്‍കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു

ഇവിടെ ഡെങ്കിപ്പനി ബാധിച്ച് ഒരാള്‍ മരിച്ചിരുന്നു. രോഗിയുടെ മരണത്തിന് കാരണം മുസംബി ജൂസ് ആണെന്ന് മരിച്ച രോഗിയുടെ കുടുംബം ആരോപിച്ചു. ഡെങ്കിപ്പനി രോഗികള്‍ക്ക് പ്ലേറ്റ്ലെറ്റ് എണ്ണം കുറവാണ്. പല രോഗികള്‍ക്കും പ്ലാസ്മ ട്രാന്‍സ്ഫ്യൂഷന്‍ ആവശ്യമാണ്. ഈ രോഗിക്ക് പ്ലാസ്മ ആവശ്യമായിരുന്നു. അദ്ദേഹത്തിന് പ്ലാസ്മ നല്‍കി. എന്നാല്‍ ഇത് യഥാര്‍ഥത്തില്‍ മുസംബി ജൂസാണെന്നും പ്ലാസ്മയല്ലെന്നുമാണ് കുടുംബത്തിന്റെ ആരോപണം. ഇതേത്തുടര്‍ന്നാണ് രോഗി മരിച്ചതെന്നാണ് പറയുന്നത്. പ്ലാസ്മയും മുസംബി ജൂസും കാണാന്‍ സമാനമാണ്. അതാണ് ആരോപണത്തിന് വഴിവെച്ചത്.

ഒരു പ്രാദേശിക മാധ്യമപ്രവര്‍ത്തകന്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് പ്ലാസ്മയല്ല, മുസംബി ജൂസ് എന്നാണ് വീഡിയോയില്‍ പറയുന്നത്. അതേസമയം, കേസില്‍ അന്വേഷണ സമിതി രൂപീകരിച്ചു. എന്നാല്‍ ഇത് മുസംബി ജൂസാണോ അല്ലയോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് പ്രയാഗ്രാജ് ഐജി രാകേഷ് സിംഗ് പറഞ്ഞു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും കുറ്റക്കാരായവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും ഉപമുഖ്യമന്ത്രി ബ്രജേഷ് പഥക്ക് ഉറപ്പ് നല്‍കി.

Keywords: #Dengue, Latest-News, National, Top-Headlines, Uttar Pradesh, Health, Video, Government, Patient, Hospital, Treatment, Dengue Patient, UP: Family alleges dengue patient received mosambi juice instead of plasma; govt orders probe.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia