High court | നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേ? രാജി വെക്കാന്‍ നോടിസ് നല്‍കിയപ്പോള്‍ ആരെങ്കിലും അനുസരിച്ചോ എന്നും ഹൈകോടതി

 


കൊച്ചി: (www.kvartha.com) ഒന്‍പത് വിസിമാര്‍ രാജിവെക്കണമെന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നോടിസിനെതിരെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാര്‍ നല്‍കിയ ഹര്‍ജിയില്‍ വിശദമായ വാദം പിന്നീട് കേള്‍ക്കാമെന്ന് ഹൈകോടതി. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീം കോടതി അസാധുവാക്കിയത് ഹൈകോടതിക്കും ബാധകമാണെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

High court | നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേ? രാജി വെക്കാന്‍ നോടിസ് നല്‍കിയപ്പോള്‍ ആരെങ്കിലും അനുസരിച്ചോ എന്നും ഹൈകോടതി

നിയമന അതോറിറ്റിയായ ചാന്‍സലര്‍ക്ക് ക്രമക്കേടുകള്‍ കണ്ടാല്‍ ചോദ്യം ചെയ്യാന്‍ അധികാരമില്ലേയെന്ന് ചോദിച്ച കോടതി സര്‍വകലാശാല ചാന്‍സലര്‍ എന്ന നിലയ്ക്ക് ഗവര്‍ണര്‍ രാജി വെക്കാന്‍ നോടിസ് നല്‍കിയപ്പോള്‍ ആരെങ്കിലും രാജിവെച്ചോ എന്നും അന്വേഷിച്ചു. ഇതിന് ഇല്ലെന്നായിരുന്നു വൈസ് ചാന്‍സലര്‍മാരുടെ മറുപടി. ഹര്‍ജി കോടതി പരിഗണിക്കുന്നത് തുടരുകയാണ്.

ഗവര്‍ണറുടെ നോടിസ് റദ്ദാക്കണം. രാജി ആവശ്യപ്പെടുന്നതിന് ആധാരമായ രേഖകള്‍ വിളിച്ചുവരുത്തണം, ഗവര്‍ണറുടെ ഇടപെടല്‍ തടയണം, ഒപ്പം തങ്ങളെ സ്ഥാനത്ത് തുടരാന്‍ അനുവദിക്കണം എന്നീ ആവശ്യങ്ങളാണ് ഹൈകോടതിക്ക് മുന്നില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വൈസ് ചാന്‍സലര്‍മാര്‍ ആവശ്യപ്പെടുന്നത്.

സാങ്കേതിക സര്‍വകലാശാല വി സി നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധി ചൂണ്ടിക്കാട്ടി സംസ്ഥാനത്തെ ഒമ്പത് സര്‍വകലാശാലകളിലെ വി സിമാരോട് തിങ്കളാഴ്ച രാവിലെ 11.30-ന് മുമ്പായി രാജിവെക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആരും ഗവര്‍ണറുടെ നിര്‍ദേശം അനുസരിക്കാന്‍ തയാറായില്ല.

Keywords: Kerala High court on VC, Governor crisis, Kochi, News, Governor, Controversy, Trending, High Court of Kerala, Notice, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia