Judgment | ഹിജാബ് വിധി: അഭിപ്രായത്തിൽ ഭിന്നതയുണ്ടെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത; മനസിൽ ഉയർന്നത് പെൺകുട്ടിയുടെ വിദ്യാഭ്യാസമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ; സുപ്രീം കോടതിയിലെ രണ്ട് ജഡ്ജുമാരുടെ വ്യത്യസ്ത വിധിന്യായങ്ങൾ ഇങ്ങനെ

 


ന്യൂഡെൽഹി: (www.kvartha.com) കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം നീക്കാൻ വിസമ്മതിച്ച കർണാടക ഹൈകോടതി വിധി ചോദ്യം ചെയ്തുള്ള ഹർജികളിൽ സുപ്രീം കോടതി ഭിന്ന വിധിയാണ് പുറപ്പെടുവിച്ചത്. ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹിജാബ് നിരോധനം ശരിവെച്ചു, അതേസമയം ഹിജാബ് ധരിക്കുന്നതിനുള്ള നിരോധനം നീക്കുന്നതിനെ അനുകൂലിച്ച് ജസ്റ്റിസ് സുധാൻഷു ധൂലിയ വിധി പ്രസ്താവിച്ചു. ഇതോടെ കേസ് വിശാല ബെഞ്ചിലേക്ക് മാറ്റി.
                
Judgment | ഹിജാബ് വിധി: അഭിപ്രായത്തിൽ ഭിന്നതയുണ്ടെന്ന് ജസ്റ്റിസ് ഹേമന്ത് ഗുപ്ത; മനസിൽ ഉയർന്നത് പെൺകുട്ടിയുടെ വിദ്യാഭ്യാസമാണെന്ന് ജസ്റ്റിസ് സുധാൻഷു ധൂലിയ; സുപ്രീം കോടതിയിലെ രണ്ട് ജഡ്ജുമാരുടെ വ്യത്യസ്ത വിധിന്യായങ്ങൾ ഇങ്ങനെ


ജസ്റ്റിസ് ഹേമന്ത് ഗുപ്തയുടെ വിധി പറയുന്നത്

ഹിജാബ് ഇസ്‌ലാമിന്റെ അനിവാര്യമായ ആചാരമല്ലെന്ന കർണാടക ഹൈകോടതി വിധിക്കെതിരെ സമർപിച്ച 26 അപീലുകളും ജസ്റ്റിസ് ഹേമന്ത് ഗുപ്ത തള്ളുകയും സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധനം അനുവദിക്കുകയും ചെയ്തു. താൻ 11 ചോദ്യങ്ങൾ തയ്യാറാക്കിയിട്ടുണ്ടെന്നും അപീലുകൾക്കെതിരെ എല്ലാത്തിനും ഉത്തരം നൽകിയിട്ടുണ്ടെന്നും ജസ്റ്റിസ് ഗുപ്ത പറഞ്ഞു. 'അഭിപ്രായത്തിൽ ഭിന്നതയുണ്ട്', ഹൈകോടതി വിധിയോട് യോജിച്ച് ജസ്റ്റിസ് ഗുപ്ത പറഞ്ഞു


ഹൈകോടതി തെറ്റായ വഴിയാണ് സ്വീകരിച്ചത് - ജസ്റ്റിസ് സുധാൻഷു ധൂലിയ

ഹിജാബ് ഇസ്ലാമിൽ അത്യന്താപേക്ഷിതമായ മതപരമായ ആചാരമാണോ അല്ലയോ എന്ന ആശയം ഈ പ്രശ്‌നത്തിന് അത്യന്താപേക്ഷിതമല്ലെന്ന് കർണാടക ഹൈകോടതി വിധി റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സുധാൻഷു ധൂലിയ പറഞ്ഞു. 'ഹൈകോടതി തെറ്റായ പാതയാണ് സ്വീകരിച്ചത്. ഇത് ആത്യന്തികമായി തിരഞ്ഞെടുപ്പിന്റെയും ആർടികിൾ 14 ന്റെയും ആർടികിൾ 19 ന്റെയും വിഷയമാണ്', ജസ്റ്റിസ് ധൂലിയ പറഞ്ഞു.

'എന്റെ മനസിൽ ഏറ്റവും ഉയർന്നത് പെൺകുട്ടികളുടെ വിദ്യാഭ്യാസമായിരുന്നു. എനിക്ക് ഏറ്റവും ഉയർന്നത് പെൺകുട്ടിയുടെ വിദ്യാഭ്യാസമായിരുന്നു. എന്റെ സഹോദരൻ ജഡ്‌ജിനോട് ഞാൻ ബഹുമാനപൂർവം വിയോജിക്കുന്നു', അദ്ദേഹം കൂട്ടിച്ചേർത്തു.

കർണാടക ഉഡുപിയിലെ ഗവൺമെന്റ് പ്രീ-യൂണിവേഴ്‌സിറ്റി ഗേൾസ് കോളജിലെ മുസ്ലീം വിദ്യാർഥിനികൾ ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപിച്ച ഹർജി മാർച് 15 ന് ഹൈകോടതി തള്ളിയിരുന്നു. ഹിജാബ് ഇസ്‌ലാമിന്റെ നിർബന്ധിത ഭാഗമല്ലെന്നായിരുന്നു ഹൈകോടതി നിരീക്ഷണം. ഹൈകോടതി വിധിക്കെതിരെ നിരവധി ഹർജികളാണ് സുപ്രീം കോടതിയിൽ സമർപിച്ചിരിക്കുന്നത്.

Keywords: Hijab ban split verdict: What two verdicts by two judges say, National,News,Top-Headlines,Latest-News,newdelhi,hijab,Verdict,Supreme Court of India,Karnataka, Udupi.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia