Compalint against Minister | കേസിൽ കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ യുപി മന്ത്രി കോടതിയിൽ നിന്ന് രേഖകളുമായി പോയെന്ന് പരാതി; അന്വേഷിക്കുകയാണെന്ന് പൊലീസ്
Aug 8, 2022, 12:43 IST
ലക്‌നൗ: (www.kvartha.com) 1991 ലെ ആയുധ നിയമ കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിന് ശേഷം ഉത്തർപ്രദേശ് കാബിനറ്റ് മന്ത്രി രാകേഷ് സച്ചൻ കോടതി ഉത്തരവിന്റെ രേഖകൾ കൈവശം വച്ചെന്ന പരാതിയിൽ ഒരു ദിവസം കഴിഞ്ഞിട്ടും പൊലീസ് കേസ് രജിസ്റ്റർ ചെയ്തില്ല. കോടതി റീഡർ നൽകിയ പരാതിയുടെ ഉള്ളടക്കം പരിശോധിച്ചുവരികയാണെന്ന് കാൺപൂർ പൊലീസ് പറഞ്ഞു. അതേസമയം, കുറ്റം നിഷേധിച്ച സച്ചൻ, തന്റെ ഭാഗം വാദിക്കാൻ തിങ്കളാഴ്ച കോടതിയിൽ ഹാജരാകുമെന്ന് അറിയിച്ചതായി എഎൻഐ റിപോർട് ചെയ്തു.
'അസിസ്റ്റന്റ് പൊലീസ് കമീഷണർ (കോട്‌വാലി) അന്വേഷണം നടത്തുകയാണ്. അന്വേഷണ റിപോർടിന്റെ അടിസ്ഥാനത്തിൽ തുടർനടപടി സ്വീകരിക്കും', ജോയിന്റ് പൊലീസ് കമീഷണർ (കാൻപൂർ) ആനന്ദ് പ്രകാശ് തിവാരിയെ ഉദ്ധരിച്ച് ഇൻഡ്യൻ എക്‌സ്‌പ്രസ് റിപോർട് ചെയ്തു.
ഭോഗ്നിപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ രാകേഷ് സച്ചനെ ശനിയാഴ്ച ആയുധ നിയമപ്രകാരം കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷാവിധിക്ക് മുമ്പ് അദ്ദേഹം കോടതി വിട്ടു. ഇതിനിടെയാണ് റീഡർ പൊലീസിൽ പരാതി നൽകിയത്. രേഖകളുമായി രാകേഷ് സച്ചൻ പോയെന്നാണ് ആരോപണം. കോടതിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം.
ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി
'എനിക്കെതിരെ നിലനിൽക്കുന്ന കേസിന്റെ വിചാരണയിൽ പങ്കെടുക്കാൻ ഞാൻ ശനിയാഴ്ച കോടതിയിൽ പോയിരുന്നു. എന്റെ അഭിഭാഷകൻ എന്നോട് കോടതിയിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. 11 മണിയോടെ ഞാൻ കോടതിയിലെത്തി. എനിക്ക് മറ്റ് പരിപാടികൾക്ക് ഹാജരാകേണ്ടതിനാലും സമയം വൈകുന്നതിനാലും എന്റെ അഭിഭാഷകൻ ഇളവ് അപേക്ഷ നൽകി. ഉച്ചയ്ക്ക് 12 മണിയോടെ ഞാൻ കോടതി വിട്ടു. കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഈ ആരോപണങ്ങളെല്ലാം മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമാണ് ഞാൻ അറിഞ്ഞത്', ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
ഭോഗ്നിപൂർ നിയമസഭാ സീറ്റിൽ നിന്നുള്ള എംഎൽഎയും കാബിനറ്റ് മന്ത്രിയുമായ രാകേഷ് സച്ചനെ ശനിയാഴ്ച ആയുധ നിയമപ്രകാരം കോടതി ശിക്ഷിച്ചിരുന്നു. ശിക്ഷാവിധിക്ക് മുമ്പ് അദ്ദേഹം കോടതി വിട്ടു. ഇതിനിടെയാണ് റീഡർ പൊലീസിൽ പരാതി നൽകിയത്. രേഖകളുമായി രാകേഷ് സച്ചൻ പോയെന്നാണ് ആരോപണം. കോടതിയിലെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ അന്വേഷണത്തിൽ നിർണായകമാകുമെന്നാണ് വിവരം.
ആരോപണങ്ങൾ നിഷേധിച്ച് മന്ത്രി
'എനിക്കെതിരെ നിലനിൽക്കുന്ന കേസിന്റെ വിചാരണയിൽ പങ്കെടുക്കാൻ ഞാൻ ശനിയാഴ്ച കോടതിയിൽ പോയിരുന്നു. എന്റെ അഭിഭാഷകൻ എന്നോട് കോടതിയിൽ വരാൻ ആവശ്യപ്പെട്ടിരുന്നു. 11 മണിയോടെ ഞാൻ കോടതിയിലെത്തി. എനിക്ക് മറ്റ് പരിപാടികൾക്ക് ഹാജരാകേണ്ടതിനാലും സമയം വൈകുന്നതിനാലും എന്റെ അഭിഭാഷകൻ ഇളവ് അപേക്ഷ നൽകി. ഉച്ചയ്ക്ക് 12 മണിയോടെ ഞാൻ കോടതി വിട്ടു. കോടതിയിൽ എന്താണ് സംഭവിച്ചതെന്ന് എനിക്കറിയില്ല. ഈ ആരോപണങ്ങളെല്ലാം മാധ്യമങ്ങളിലൂടെയും പത്രങ്ങളിലൂടെയുമാണ് ഞാൻ അറിഞ്ഞത്', ആരോപണങ്ങൾ നിഷേധിച്ചുകൊണ്ട് മന്ത്രി പറഞ്ഞു.
Keywords: UP minister accused of taking away conviction order copy, police say ‘examining’ complaint, National, News, Top-Headlines, Latest-News, Lucknow, Complaint, Uttar Pradesh, Minister, Court, Report, Investigates, Police.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.