കേന്ദ്ര സർകാർ ജീവനക്കാരുടെ ശമ്പളം, അലവൻസുകൾ, പെൻഷൻ എന്നിവ പരിഷ്‌കരിക്കുന്നതിന് സർകാർ എട്ടാം ശമ്പള കമീഷനിൽ നിന്ന് വ്യത്യസ്തമായ എന്തെങ്കിലും ചെയ്യുന്നു എന്നത് സത്യമാണെന്ന് ഒരു ചോദ്യത്തിന് മറുപടിയായി പങ്കജ് ചൗധരി പറഞ്ഞു. കേന്ദ്ര ജീവനക്കാരുടെയും പെൻഷൻകാരുടെയും ശമ്പളം, അലവൻസ്, പെൻഷൻ എന്നിവ പുനഃപരിശോധിക്കാൻ ശമ്പള കമീഷൻ രൂപീകരിക്കേണ്ട ആവശ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എന്താണ് പുതിയ ഫോർമുല?
ഇനി ജീവനക്കാരുടെ ശമ്പളം Aykroyd ഫോർമുല അനുസരിച്ചായിരിക്കും തീരുമാനിക്കുകയെന്ന് സീ ന്യൂസ് റിപോർട് ചെയ്തു. ഈ ഫോർമുല പ്രകാരം, ജീവനക്കാരുടെ ശമ്പളം പണപ്പെരുപ്പം, ജീവിത ചിലവ്, ജീവനക്കാരന്റെ പ്രകടനം എന്നിവയുമായി ബന്ധിപ്പിക്കും. അതായത് ജീവനക്കാരുടെ പ്രമോഷനും ഇതനുസരിച്ച് നടക്കും. എന്നാൽ, ഈ നിർദേശം നല്ലതാണെങ്കിലും അത്തരത്തിലുള്ള ഒരു ഫോർമുലയും ഇതുവരെ പരിഗണിച്ചിട്ടില്ലെന്ന് ധനമന്ത്രാലയ ഉദ്യോഗസ്ഥർ പറയുന്നു. അതേസമയം, എട്ടാം ശമ്പള കമീഷനും എപ്പോൾ വരുമെന്ന കാര്യത്തിൽ സ്ഥിരീകരണമില്ല.
ഏഴാം ശമ്പള കമീഷന്റെ ശുപാർശ
നേരത്തെ, ഏഴാം ശമ്പള കമീഷൻ ശുപാർശയിൽ ജസ്റ്റിസ് മാത്തൂർ, അയ്‌ക്രോയിഡ് ഫോർമുല അനുസരിച്ച് ശമ്പള ഘടന തീരുമാനിക്കണമെന്ന് പറഞ്ഞിരുന്നു. ഏഴാം ശമ്പള കമീഷൻ പ്രകാരം കേന്ദ്ര സർകാർ ജീവനക്കാരുടെ കുറഞ്ഞ ശമ്പളം 7,000 രൂപയിൽ നിന്ന് 18,000 രൂപയായി ഉയർത്തിയിരുന്നു. കേന്ദ്ര ജീവനക്കാരുടെ ശമ്പളം എല്ലാ വർഷവും വില സൂചിക അനുസരിച്ച് സർകാർ പുനഃപരിശോധിക്കണമെന്ന് ജസ്റ്റിസ് മാത്തൂർ ശുപാർശയിൽ പറഞ്ഞിരുന്നു.
Keywords: No proposal under consideration to constitute 8th Pay Commission: Centre, National, News, Top-Headlines, Newdelhi, Central Government, Lok Sabha, Report, Salary.