Martyr’s Body | ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു; തിരിച്ചറിയാന്‍ സഹായിച്ചത് ആര്‍മി നമ്പര്‍ അടങ്ങിയ ഡിസ്‌ക്

 



ന്യൂഡെല്‍ഹി: (www.kvartha.com) ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു. 1984 മെയ് 29ന് നടന്ന ഓപറേഷന്‍ മേഘദൂതിനിടെ മരിച്ച ലാന്‍സ് നായിക് ചന്ദര്‍ ശേഖറിന്റെ മൃതദേഹമാണ് സൈന്യം കണ്ടെത്തിയത്. മൃതദേഹത്തോടൊപ്പം കുടുങ്ങിയ ആര്‍മി നമ്പര്‍ അടങ്ങിയ തിരിച്ചറിയല്‍ ഡിസ്‌കാണ് സൈനികനെ തിരിച്ചറിയാന്‍ സഹായിച്ചത്.

Martyr’s Body | ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു; തിരിച്ചറിയാന്‍ സഹായിച്ചത് ആര്‍മി നമ്പര്‍ അടങ്ങിയ ഡിസ്‌ക്


ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായ സിയാച്ചിനിലെ പഴയ ബങ്കറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. മറ്റൊരു സൈനികന്റെ മൃതദേഹവും ചന്ദര്‍ ശേഖറിനൊപ്പം കണ്ടെത്തിയതായി റിപോര്‍ടുണ്ട്. എന്നാല്‍ ഇതേക്കുറിച്ച് സ്ഥിരീകരണമുണ്ടായിട്ടില്ല. ചന്ദര്‍ ശേഖറിന്റെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറുമെന്ന് സൈന്യം അറിയിച്ചു.

Martyr’s Body | ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു; തിരിച്ചറിയാന്‍ സഹായിച്ചത് ആര്‍മി നമ്പര്‍ അടങ്ങിയ ഡിസ്‌ക്


38 വര്‍മായി ധീരസൈനികനായ ഭര്‍ത്താവിനെ കുറിച്ച് ഒരു വിവരവുമില്ലാതെ കഴിയുന്ന ഭാര്യ ശാന്തി ദേവി നിലവില്‍ ഹല്‍ദ്വാനിയിലെ സരസ്വതി വിഹാര്‍ കോളനിയിലാണ് താമസിക്കുന്നത്. മൃതദേഹം കണ്ടെത്തിയ വിവരമറിഞ്ഞ് അവസാനമായി ഒരു നോക്കുകൂടി കാണാന്‍ കാത്തിരിക്കുകയാണ് ഈ കുടുംബം.

Martyr’s Body | ഓപറേഷന്‍ മേഘദൂതിനിടെയുണ്ടായ മഞ്ഞിടിച്ചിലില്‍ വീരമൃത്യു വരിച്ച സൈനികന്റെ മൃതദേഹം 38 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെടുത്തു; തിരിച്ചറിയാന്‍ സഹായിച്ചത് ആര്‍മി നമ്പര്‍ അടങ്ങിയ ഡിസ്‌ക്


75ലാണ് തങ്ങള്‍ വിവാഹിതരായതെന്നും അദ്ദേഹത്തെ കാണാതാകുമ്പോള്‍ രണ്ട് പെണ്‍മക്കളും കുഞ്ഞുങ്ങളായിരുന്നുവെന്നും വാര്‍ത്തയറിഞ്ഞ ചന്ദര്‍ ശേഖറിന്റെ ഭാര്യ മാധ്യമങ്ങളോട് പ്രതികരിച്ചു.


Keywords:  News,National,India,New Delhi,Soldiers,Dead Body,Family, Jawan’s body found 38 years after he went missing in Siachen
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia