Follow KVARTHA on Google news Follow Us!
ad

Gun salute | ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി തോക്ക് സ്വാതന്ത്ര്യദിന ചടങ്ങില്‍ ആചാരപരമായ 21-ഗണ്‍ സല്യൂടിന്റെ ഭാഗമാകും; സവിശേഷതകള്‍ അറിയാം

In a first, home-grown artillery gun to be used for 21-gun salute on Independence Day
ന്യൂഡെല്‍ഹി: (www.kvartha.com) ഓഗസ്റ്റ് 15 ന് ചെങ്കോട്ടയില്‍ നടക്കുന്ന സ്വാതന്ത്ര്യദിന ചടങ്ങില്‍ ആദ്യമായി തദ്ദേശീയമായി വികസിപ്പിച്ച പീരങ്കി തോക്ക് ആചാരപരമായ 21-ഗണ്‍ സല്യൂടിന്റെ ഭാഗമാകും. ഇതുവരെ പരമ്പരാഗതമായി ഉപയോഗിച്ചുവരുന്ന ബ്രിടീഷ് ആചാരപരമായ തോക്കുകള്‍ക്കൊപ്പം 21-ഗണ്‍ സല്യൂട് ചെയ്യുന്നതിന് തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഡ്വാന്‍സ്ഡ് ടോവ്ഡ് ആര്‍ടിലറി ഗണ്‍ സിസ്റ്റം (ATAGS) ഹോവിറ്റ്സര്‍ ഉപയോഗിക്കുമെന്ന് പ്രതിരോധ സെക്രടറി അജയ് കുമാര്‍ പറഞ്ഞു.
                   
In a first, home-grown artillery gun to be used for 21-gun salute on Independence Day, National, News, Top-Headlines, Newdelhi, Independence-Day, Secretary, Latest-News, Soldiers.
             
ഡിഫന്‍സ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍ (DRDO) സര്‍കാരിന്റെ 'മേക് ഇന്‍ ഇന്‍ഡ്യ' സംരംഭത്തിന് കീഴിലാണ് പീരങ്കി തോക്ക് നിര്‍മിച്ചിരിക്കുന്നത്. തദ്ദേശീയമായി വികസിപ്പിച്ച തോക്ക് ഉപയോഗിക്കാനുള്ള സംരംഭം, തദ്ദേശീയമായി ആയുധങ്ങളും വെടിക്കോപ്പുകളും വികസിപ്പിക്കാനുള്ള ഇന്‍ഡ്യയുടെ വര്‍ധിച്ചുവരുന്ന മികവായി നിലകൊള്ളുമെന്ന് പ്രതിരോധ മന്ത്രാലയം പറഞ്ഞു. ചടങ്ങിനായി ചില സാങ്കേതിക സവിശേഷതകളില്‍ മാറ്റം വരുത്തിക്കൊണ്ട് തോക്ക് പ്രത്യേകം നിര്‍മിച്ചതാണ്. ഈ തോക്ക് സ്വാതന്ത്ര്യദിന ചടങ്ങില്‍ ഉപയോഗിക്കാനുള്ള പദ്ധതിയില്‍ ഡിആര്‍ഡിഒയുടെ പുണെയിലെ ആര്‍മമെന്റ് റിസര്‍ച് ആന്‍ഡ് ഡെവലപ്മെന്റ് എസ്റ്റാബ്ലിഷ്മെന്റിലെ ഒരു സംഘം ശാസ്ത്രജ്ഞരും പീരങ്കി ഉദ്യോഗസ്ഥരും പ്രവര്‍ത്തിച്ചതായി മന്ത്രാലയം അറിയിച്ചു.


45 കിലോമീറ്റര്‍ ദൂരപരിധിയുള്ള ലോകത്തിലെ ആദ്യത്തെ പീരങ്കി തോക്കാണ് എടിഎജിഎസ് ഹോവിറ്റ്സര്‍, ഇത് സ്വയം ചലിക്കുന്നതും എളുപ്പത്തില്‍ വലിച്ചെറിയാവുന്നതുമാണെന്ന് ഡിആര്‍ഡിഒ ഡിജി (ആര്‍ ആന്‍ഡ് എം) സംഗം സിന്‍ഹ പറഞ്ഞു. ഇന്‍ഡ്യന്‍ സൈന്യം ഉപയോഗിക്കുന്ന പഴയ തോക്കുകള്‍ക്ക് പകരം ആധുനിക 155 എംഎം ആര്‍ടിലറി ഗണ്‍ നല്‍കുന്നതിനായി 2013ല്‍ ഡിആര്‍ഡിഒയാണ് എടിഎജിഎസ് പദ്ധതി ആരംഭിച്ചത്.

ഈ പ്രത്യേക തോക് സംവിധാനം ഒരു ഓള്‍-ഇലക്ട്രിക് ഡ്രൈവ് ഉപയോഗിച്ചാണ് ക്രമീകരിച്ചിരിക്കുന്നത്, ദീര്‍ഘകാലത്തേക്ക് അറ്റകുറ്റപ്പണി ഉണ്ടാവില്ല, വിശ്വസനീയവുമായ പ്രവര്‍ത്തനം ഉറപ്പാക്കും. 6,875 എംഎം ബാരല്‍, ബ്രീച് മെകാനിസം, മസില്‍ ബ്രേക്, 48 കിലോമീറ്റര്‍ ഫയറിംഗ് റേഞ്ചുള്ള 155 എംഎം കാലിബര്‍ വെടിമരുന്ന് വെടിവയ്ക്കാനുള്ള റീകോയില്‍ മെകാനിസം എന്നിവ ഇതിലുണ്ട്.

ഹൈ മൊബിലിറ്റി, ക്വിക് ഡിപ്ലോയബിലിറ്റി, ഓക്‌സിലറി പവര്‍ മോഡ്, ഓടോമാറ്റിക് കമാന്‍ഡ് ആന്‍ഡ് കണ്‍ട്രോള്‍ സിസ്റ്റം, ഡയറക്ട്-ഫയര്‍ മോഡില്‍ നൈറ്റ് വിഷന്‍ ശേഷിയുള്ള നവീന ആശയവിനിമയ സംവിധാനം തുടങ്ങിയ നൂതന സവിശേഷതകളോടെയാണ് ഹോവിറ്റ്‌സര്‍ സൃഷ്ടിച്ചിരിക്കുന്നത്.

Keywords: In a first, home-grown artillery gun to be used for 21-gun salute on Independence Day, National, News, Top-Headlines, Newdelhi, Independence-Day, Secretary, Latest-News, Soldiers, Government.

Post a Comment