'ഗഡഗ് ജില്ലയിലെ റഫീഖും (26) കാമുകിയും ധര്‍മ്മസ്ഥലയില്‍ പോയി അവിടെ മഞ്ജുനാഥേശ്വര ക്ഷേത്രം സന്ദർശിച്ച് അതിനടുത്ത് താമസിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല. വ്യത്യസ്ത സമുദായത്തില്‍ പെട്ടവരായതിനാല്‍ ലോഡ്ജ് മാനജര്‍ ഇവര്‍ക്ക് താമസസൗകര്യം നിഷേധിച്ചു. മറ്റിടങ്ങളില്‍ ശ്രമിച്ചിട്ടും മുറി കിട്ടാതെ വന്നതോടെ സുബ്രഹ്മണ്യത്തിലേക്ക് യാത്ര തിരിക്കുകയായിരുന്നു.
വിവരമറിഞ്ഞ് പുത്തൂര്‍ താലൂകിലെ കപിന ബാഗിലുവില്‍ ഹിന്ദുത്വ സംഘടന പ്രവര്‍ത്തകര്‍ ഇരുവരെയും തടഞ്ഞുനിര്‍ത്തി ഉപ്പിനങ്ങാടി പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. പൊലീസ് പെണ്‍കുട്ടിയുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെടുകയും അവര്‍ക്കൊപ്പം പറഞ്ഞയക്കുകയും റഫീഖിനെ വിട്ടയക്കുകയും ചെയ്തു', പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഡെകാൻ ക്രോണികിൾ റിപോർട് ചെയ്തു.
Keywords: Hindu activists stop lovers of different communities, Karnataka,News,Top-Headlines,Mangalore, Religion, Police, Complaint, Report, Puttur, Temple.