Bizarre | യൂട്യൂബ് വീഡിയോകള്‍ കണ്ടതിന് ശേഷം മൂക്ക് സുന്ദരമാക്കാന്‍ സ്വയം ശസ്ത്രക്രിയ ചെയ്തു; ഒടുവില്‍ യുവാവ് ആശുപത്രിയിലായി

 



സാവോപോളോ: (www.kvartha.com) യൂട്യൂബ് വീഡിയോകള്‍ കണ്ടതിന് ശേഷം മൂക്ക് സുന്ദരമാക്കാന്‍ സ്വയം ശസ്ത്രക്രീയ ചെയ്ത ഒരു ബ്രസീലിയന്‍ യുവാവ് ഒടുവില്‍ ആശുപത്രിയിലായി. സാവോ പോളോയിലെ സൗത് സോനിലെ കാംപോ ലിംപോ മേഖലയിലെ ആശുപത്രിയിലാണ് ഇയാളെ പ്രവേശിപ്പിച്ചത്. ഇയാള്‍ സ്വന്തം മുഖത്ത് റിനോപ്ലാസ്റ്റിക് സര്‍ജറിക്ക് ശ്രമിച്ചതായി ഡോക്ടര്‍മാര്‍ കണ്ടെത്തി.

യുവാവ് ഡു ഇറ്റ് യുവര്‍സെല്‍ഫ് (DIY ) വീഡിയോ കണ്ട് ശസ്ത്രക്രിയ നടത്താന്‍ ശ്രമിച്ചതായി ഡെയ്‌ലി സ്റ്റാര്‍ റിപോര്‍ട് ചെയ്യുന്നു. മുറിവുകള്‍ വൃത്തിയാക്കാന്‍ 70 ശതമാനം ആല്‍കഹോള്‍ ഉപയോഗിച്ചതായും റിപോര്‍ട് പറയുന്നു, കൈയുറകള്‍ ധരിച്ചിരുന്നില്ല, 'കുത്തിക്കെട്ട് അഴിക്കാതിക്കാന്‍' മുറിവിലെ രക്തം വൃത്തിയാക്കിയില്ലെന്നും പറയുന്നു. യുവാവിനെ കാംപോ ലിംപോ എമര്‍ജന്‍സി കെയര്‍ യൂനിറ്റിലേക്ക് കൊണ്ടുപോയി, അന്നുതന്നെ ഡിസ്ചാര്‍ജ് ചെയ്തതായി അറിയുന്നു.

Bizarre | യൂട്യൂബ് വീഡിയോകള്‍ കണ്ടതിന് ശേഷം മൂക്ക് സുന്ദരമാക്കാന്‍ സ്വയം ശസ്ത്രക്രിയ ചെയ്തു; ഒടുവില്‍ യുവാവ് ആശുപത്രിയിലായി


'ഹോം റിനോപ്ലാസ്റ്റി' യുമായി ബന്ധപ്പെട്ട് നെക്രോസിസ്, അണുബാധകള്‍, മൂക്കിലെ തടസം, അനാഫൈലക്റ്റിക് ഷോക് എന്നീ ചില അപകടസാധ്യതകളുണ്ട്. 'നെക്രോസിസ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്, അസെപ്സിസ് കൂടാതെ അണുവിമുക്തമാക്കാത്ത വസ്തുക്കള്‍ ഉപയോഗിച്ചതിന് അണുബാധയ്ക്ക് സാധ്യതയുണ്ട്. വളരെ വലിയ മൂക്കില്‍ തടസം ഉണ്ടാകാനുള്ള സാധ്യതയുമുണ്ട്, ഈ അപകടസാധ്യത ഒഴിവാക്കാന്‍, ഒരു റിനോപ്ലാസ്റ്റിയില്‍ ഉണ്ടാക്കിയ മുറിവുകള്‍ വളരെ കൃത്യമായിരിക്കണം'  റിനോപ്ലാസ്റ്റിയില്‍ സ്പെഷ്യലൈസ് ചെയ്ത ഒരു പ്ലാസ്റ്റിക് സര്‍ജനും ബ്രസീലിയന്‍ സൊസൈറ്റി ഓഫ് പ്ലാസ്റ്റിക് സര്‍ജറിയിലെ അംഗവുമായ റോഡ്രിഗോ ലാസെര്‍ഡ ജി വണിനോട് പറഞ്ഞു.

'ഈ നടപടിക്രമങ്ങള്‍ കാഴ്ചയെ കൂടുതല്‍ വഷളാക്കുകയേയുള്ളൂ, കാരണം അവ ഫലപ്രദമല്ലാത്തതിനാല്‍ അപകടസാധ്യതകള്‍ ഉണ്ടാകും. മൂക്കിന്റെ ഘടന അറിയാതെ നിങ്ങള്‍ക്ക് ശസ്ത്രക്രിയ ചെയ്യാന്‍ കഴിയില്ല, അത് വളരെ സങ്കീര്‍ണമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Keywords:  News,World,international,Surgery,Health,Treatment,Youth,Video,YouTube,Social-Media, Brazil man performs nose job on himself after watching DIY YouTube videos, ends up in hospital
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia