Health emergency | അമേരിക കുരങ്ങുപനിയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചു; രോഗം കൂടുതലും റിപോര്‍ട് ചെയ്യുന്നത് പുരുഷ സ്വവര്‍ഗാനുരാഗികളില്‍
Aug 5, 2022, 10:44 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
വാഷിംഗ്ടണ്‍: (www.kvartha.com) അമേരിക കുരങ്ങുപനിയെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി പ്രഖ്യാപിച്ചതായി ആരോഗ്യ സെക്രടറി അറിയിച്ചു. പനിക്കെതിരെ പോരാടുന്നതിന് അധിക ധനസഹായവും ഉപകരണങ്ങളും ഉറപ്പാക്കുമെന്ന് പ്രതീക്ഷിക്കുന്നു. ബുധനാഴ്ച യുഎസില്‍ രോഗബാധിതരുടെ എണ്ണം 6,600 ആയി ഉയര്‍ന്നു. പുരുഷന്മാരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പെടുന്ന പുരുഷന്മാരിലാണ് രോഗബാധ അധികവും റിപോര്‍ട് ചെയ്തിട്ടുള്ളത്.
'ഈ വൈറസിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്, കൂടാതെ കുരങ്ങ് പനിയെ ഗൗരവമായി എടുക്കാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു,' ആരോഗ്യ-മനുഷ്യ സേവന സെക്രടറി സേവ്യര്‍ ബെസെറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണുബാധയെക്കുറിച്ചുള്ള ഡാറ്റയുടെ ലഭ്യത രണ്ടാംഘട്ട പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു. രോഗ വ്യാപനം കൈകാര്യം ചെയ്യുന്നതിന് യുഎസ് സര്‍കാര്‍ സമ്മര്‍ദത്തിലാണ്.
യൂറോപിന് പിന്നാലെയാണ് അമേരികയിലും രോഗം പടരുന്നത്. ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കേസുകളുള്ള രാജ്യമായി അമേരിക മാറി. വാക്സിനുകളും ചികിത്സകളും താരതമ്യേന കുറവായിരുന്നു. വലിയ ധനസഹായമില്ലാത്ത ലൈംഗികാരോഗ്യ ക്ലിനികുകള്‍ക്ക് കുരങ്ങുപനി കൈകാര്യം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ കുരങ്ങുപനി 'പൊതു ആരോഗ്യ അടിയന്തരാവസ്ഥ' ആയി പ്രഖ്യാപിച്ചിട്ടുണ്ട്, സംഘടനയുടെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമാണിത്. കഴിഞ്ഞ മാസത്തെ ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം, വാക്‌സിനുകളിലും ചികിത്സകളിലും സഹകരിക്കുന്നതിന് ഏകോപിത അന്താരാഷ്ട്ര സഹകരണം ആരംഭിക്കാനും ധനസഹായം ചെയ്യാനും സഹായിച്ചു. വസൂരിക്ക് ആദ്യം അംഗീകാരം ലഭിച്ച വാക്‌സിനുകളും ചികിത്സകളും കുരങ്ങ് പനിക്കും ഗവണ്‍മെന്റുകള്‍ നല്‍കുന്നു, കാരണം ഇവ ഈ രോഗത്തിനും അനുയോജ്യമാണ്.
യുഎസ് ഗവണ്‍മെന്റ് ബവേറിയന്‍ നോര്‍ഡികിന്റെ (BAVA CO) ജിനിയോസ് വാക്സിന്റെ 600,000 ഡോസുകള്‍ വിതരണം ചെയ്യുകയും സിഗ ടെക്നോളജീസിന്റെ (SIGA.O) TPOXX ചികിത്സയ്ക്കായി 14,000 വാക്‌സിന്‍ ഒരുക്കുകയും ചെയ്തു, എന്നാല്‍ എത്രയെണ്ണം നല്‍കിയെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉയര്‍ന്ന അപകടസാധ്യതയുള്ള 1.6 ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്ന് വാലെന്‍സ്‌കി പറഞ്ഞു. നിലവിലുള്ള ഒരു ഡോസിന് പകരം അഞ്ച് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് കൂടുതല്‍ ജിനിയോസ് വാക്‌സിന്‍ ഡോസുകള്‍ ഉറപ്പാക്കാന്‍ ഏജന്‍സി ആലോചിക്കുന്നതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമീഷണര്‍ റോബര്‍ട് കാലിഫ് പറഞ്ഞു.
കാലിഫോര്‍ണിയ, ഇലിനോയിസ്, ന്യൂയോര്‍ക് എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, കുരങ്ങുപനിക്കെതിരായ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം രണ്ട് ഫെഡറല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. 1958-ല്‍ കുരങ്ങുകളില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ രോഗത്തിന് പനി, വേദന, പഴുപ്പ് നിറഞ്ഞ ചര്‍മ്മത്തില്‍ ചെറിയ കുമിളകളുണ്ടാവുക എന്നിവയുള്‍പ്പെടെ നേരിയ ലക്ഷണങ്ങളുണ്ട്. രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ആളുകള്‍ സുഖം പ്രാപിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുകയും അപൂര്‍വമായി ഗുരുതരമാവുകയും ചെയ്യുന്നു.
രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വവര്‍ഗാനുരാഗികളുമായി ഇടപഴകുന്നത് നിര്‍ണായകമായിരുന്നെന്ന് ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേശകന്‍ ആന്റണി ഫൗസി പറഞ്ഞു. ജീവിതശൈലി മോശമാക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. 'സമൂഹത്തിന്റെ ഇടപെടല്‍ എല്ലായ്‌പ്പോഴും വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,' ഫൗസി കൂട്ടിച്ചേർത്തു.
'ഈ വൈറസിനെ നേരിടുന്നതിനുള്ള പ്രവര്‍ത്തനം അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാന്‍ ഞങ്ങള്‍ തയ്യാറാണ്, കൂടാതെ കുരങ്ങ് പനിയെ ഗൗരവമായി എടുക്കാന്‍ എല്ലാ പൗരന്മാരോടും അഭ്യര്‍ത്ഥിക്കുന്നു,' ആരോഗ്യ-മനുഷ്യ സേവന സെക്രടറി സേവ്യര്‍ ബെസെറ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. അണുബാധയെക്കുറിച്ചുള്ള ഡാറ്റയുടെ ലഭ്യത രണ്ടാംഘട്ട പ്രവര്‍ത്തനം മെച്ചപ്പെടുത്തുമെന്ന് യുഎസ് സെന്റര്‍സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ ഡയറക്ടര്‍ റോഷെല്‍ വാലെന്‍സ്‌കി പറഞ്ഞു. രോഗ വ്യാപനം കൈകാര്യം ചെയ്യുന്നതിന് യുഎസ് സര്‍കാര്‍ സമ്മര്‍ദത്തിലാണ്.
യൂറോപിന് പിന്നാലെയാണ് അമേരികയിലും രോഗം പടരുന്നത്. ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കേസുകളുള്ള രാജ്യമായി അമേരിക മാറി. വാക്സിനുകളും ചികിത്സകളും താരതമ്യേന കുറവായിരുന്നു. വലിയ ധനസഹായമില്ലാത്ത ലൈംഗികാരോഗ്യ ക്ലിനികുകള്‍ക്ക് കുരങ്ങുപനി കൈകാര്യം ചെയ്യേണ്ട സാഹചര്യവും ഉണ്ടായി.
വേള്‍ഡ് ഹെല്‍ത് ഓര്‍ഗനൈസേഷന്‍ കുരങ്ങുപനി 'പൊതു ആരോഗ്യ അടിയന്തരാവസ്ഥ' ആയി പ്രഖ്യാപിച്ചിട്ടുണ്ട്, സംഘടനയുടെ ഏറ്റവും ഉയര്‍ന്ന ജാഗ്രതാ നിര്‍ദേശമാണിത്. കഴിഞ്ഞ മാസത്തെ ലോകാരോഗ്യ സംഘടനയുടെ പ്രഖ്യാപനം, വാക്‌സിനുകളിലും ചികിത്സകളിലും സഹകരിക്കുന്നതിന് ഏകോപിത അന്താരാഷ്ട്ര സഹകരണം ആരംഭിക്കാനും ധനസഹായം ചെയ്യാനും സഹായിച്ചു. വസൂരിക്ക് ആദ്യം അംഗീകാരം ലഭിച്ച വാക്‌സിനുകളും ചികിത്സകളും കുരങ്ങ് പനിക്കും ഗവണ്‍മെന്റുകള്‍ നല്‍കുന്നു, കാരണം ഇവ ഈ രോഗത്തിനും അനുയോജ്യമാണ്.
യുഎസ് ഗവണ്‍മെന്റ് ബവേറിയന്‍ നോര്‍ഡികിന്റെ (BAVA CO) ജിനിയോസ് വാക്സിന്റെ 600,000 ഡോസുകള്‍ വിതരണം ചെയ്യുകയും സിഗ ടെക്നോളജീസിന്റെ (SIGA.O) TPOXX ചികിത്സയ്ക്കായി 14,000 വാക്‌സിന്‍ ഒരുക്കുകയും ചെയ്തു, എന്നാല്‍ എത്രയെണ്ണം നല്‍കിയെന്ന് അവര്‍ വെളിപ്പെടുത്തിയിട്ടില്ല. ഉയര്‍ന്ന അപകടസാധ്യതയുള്ള 1.6 ദശലക്ഷത്തിലധികം വ്യക്തികള്‍ക്ക് വാക്‌സിനേഷന്‍ നല്‍കാനാണ് സര്‍കാര്‍ ലക്ഷ്യമിടുന്നതെന്ന് വാലെന്‍സ്‌കി പറഞ്ഞു. നിലവിലുള്ള ഒരു ഡോസിന് പകരം അഞ്ച് ഡോസ് വാക്‌സിന്‍ എടുക്കാന്‍ ഡോക്ടര്‍മാരെ അനുവദിച്ചുകൊണ്ട് കൂടുതല്‍ ജിനിയോസ് വാക്‌സിന്‍ ഡോസുകള്‍ ഉറപ്പാക്കാന്‍ ഏജന്‍സി ആലോചിക്കുന്നതായി യുഎസ് ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ കമീഷണര്‍ റോബര്‍ട് കാലിഫ് പറഞ്ഞു.
കാലിഫോര്‍ണിയ, ഇലിനോയിസ്, ന്യൂയോര്‍ക് എന്നിവിടങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന്, കുരങ്ങുപനിക്കെതിരായ പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ ഈ മാസം രണ്ട് ഫെഡറല്‍ ഉദ്യോഗസ്ഥരെ നിയമിച്ചു. 1958-ല്‍ കുരങ്ങുകളില്‍ ആദ്യമായി തിരിച്ചറിഞ്ഞ ഈ രോഗത്തിന് പനി, വേദന, പഴുപ്പ് നിറഞ്ഞ ചര്‍മ്മത്തില്‍ ചെറിയ കുമിളകളുണ്ടാവുക എന്നിവയുള്‍പ്പെടെ നേരിയ ലക്ഷണങ്ങളുണ്ട്. രണ്ടോ നാലോ ആഴ്ചകള്‍ക്കുള്ളില്‍ ആളുകള്‍ സുഖം പ്രാപിക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ഇത് അടുത്ത സമ്പര്‍ക്കത്തിലൂടെ പടരുകയും അപൂര്‍വമായി ഗുരുതരമാവുകയും ചെയ്യുന്നു.
രോഗം പൊട്ടിപ്പുറപ്പെടുന്നത് തടയാനുള്ള ശ്രമങ്ങളുടെ ഭാഗമായി സ്വവര്‍ഗാനുരാഗികളുമായി ഇടപഴകുന്നത് നിര്‍ണായകമായിരുന്നെന്ന് ബൈഡന്റെ മുഖ്യ ആരോഗ്യ ഉപദേശകന്‍ ആന്റണി ഫൗസി പറഞ്ഞു. ജീവിതശൈലി മോശമാക്കുന്നതിനെതിരെ മുന്നറിയിപ്പും നല്‍കി. 'സമൂഹത്തിന്റെ ഇടപെടല്‍ എല്ലായ്‌പ്പോഴും വിജയകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്,' ഫൗസി കൂട്ടിച്ചേർത്തു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.