Waste Hair | നടുറോഡില്‍ അപകട ഭീഷണിയുയര്‍ത്തി മുടിമാലിന്യങ്ങള്‍ വലിച്ചെറിഞ്ഞ നിലയില്‍; സാമൂഹ്യവിരുദ്ധരെ പിടികൂടണമെന്ന് നാട്ടുകാര്‍
                                                 Jul 10, 2022, 16:04 IST
                                            
                                        ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
 ആലപ്പുഴ: (www.kvartha.com) നടുറോഡില്‍ വലിച്ചെറിഞ്ഞ നിലയില്‍ കണ്ടെത്തിയ മുടിമാലിന്യങ്ങള്‍ യാത്രക്കാര്‍ക്കും നാട്ടുകാര്‍ക്കും ദുരിതമായി. ബുധനൂര്‍ ഗ്രാമപഞ്ചായത്ത് മൂന്നാം വാര്‍ഡ് പടിഞ്ഞാറ്റുംചേരി അമ്പലത്തിനു പടിഞ്ഞാറ് മാന്നാര്‍-പുലിയൂര്‍ റോഡിലാണ് മാലിന്യങ്ങള്‍ തള്ളിയത്.  
 
  നടുറോഡില്‍ മുടി മാലിന്യകൂമ്പാരം കിടക്കുന്നത് കണ്ട് വളവ് തിരിഞ്ഞെത്തുന്ന വാഹനങ്ങള്‍ പെട്ടെന്ന് ബ്രേക് ചവിട്ടുന്നത് അപകടങ്ങള്‍ക്കും ഇടയാക്കുന്നുവെന്നാണ് ആരോപണം. ബാര്‍ബര്‍ഷോപില്‍ നിന്നുള്ള  മുടിമാലിന്യങ്ങള്‍ ചാക്കിലാക്കി രാത്രിയില്‍ വണ്ടിയിലെത്തി ഉപേക്ഷിച്ച് പോയതാണെന്ന് നാട്ടുകാര്‍ പറഞ്ഞു. 
  ഇത്തരത്തില്‍ ചത്ത ജീവികളുടെ അവശിഷ്ടങ്ങളും മുടി മാലിന്യങ്ങളും പഴകിയ തുണികളും ഈ ഭാഗങ്ങളില്‍ എപ്പോഴും നിക്ഷേപിക്കാറുണ്ടെന്ന് പരിസരവാസികള്‍ പറഞ്ഞു. ക്യാമറകള്‍ സ്ഥാപിച്ച് മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നവരെ കണ്ടെത്തി അധികൃതര്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. 
 
  Keywords: News,Kerala,State,Alappuzha,Local-News,Complaint,Allegation, Road,Accident, Waste hair abandoned on the roadside; Leads to accidents 
 
                                            ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
                                            രേഖപ്പെടുത്താം. സ്വതന്ത്രമായ
                                            ചിന്തയും അഭിപ്രായ പ്രകടനവും
                                            പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
                                            ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
                                            കണക്കാക്കരുത്. അധിക്ഷേപങ്ങളും
                                            വിദ്വേഷ - അശ്ലീല പരാമർശങ്ങളും
                                            പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
                                            ശക്തമായ നിയമനടപടി നേരിടേണ്ടി
                                            വന്നേക്കാം.
                                        
                                        
                                        
 
                                    
                                    
                                    
                                    
                                    
                                    
                                    
                                    
                                    
  
                                                    
                                                
