Public protest | ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവുട്ടിക്കൊന്ന സംഭവം: മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം; ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

 


ഇരിട്ടി: (www.kvartha.com) ആറളം ഫാം ഏഴാം ബ്ലോകിൽ കാട്ടാനയുടെ ചവിട്ടേറ്റ് ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാട്ടുകാരുടെ പ്രതിഷേധം ശക്തമായി. ഏഴാം ബ്ലോകിലെ പി എ ദാമുവാണ് (45) മരിച്ചത്. ദാമു രാവിലെ 11 മണിയോടെ കാട്ടാനയുടെ മുന്‍പില്‍ അകപ്പെടുകയായിരുന്നു. നിലത്തുവീണ ഇയാളെ കാട്ടാന ചവുട്ടിക്കൊന്നതായാണ് പ്രദേശവാസികള്‍ പറയുന്നത്. സംഭവത്തില്‍ പ്രതിഷേധിച്ച് മൃതദേഹം മാറ്റാനെത്തിയ വനപാലകരെ നാട്ടുകാര്‍ തടഞ്ഞു.
           
Public protest | ഈറ്റവെട്ടാനിറങ്ങിയ കര്‍ഷകനെ കാട്ടാന ചവുട്ടിക്കൊന്ന സംഭവം: മൃതദേഹം മാറ്റാന്‍ അനുവദിക്കാതെ നാട്ടുകാരുടെ പ്രതിഷേധം; ഉന്നത വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി

കലക്ടറും മറ്റു ഉന്നത വനംവകുപ്പ് ഉദ്യോഗസ്ഥരുമെത്താതെ മൃതദേഹം മാറ്റാന്‍ വിടില്ലെന്ന തീരുമാനത്തിലാണ് പ്രദേശവാസികള്‍. സ്ഥലത്ത് ജനപ്രതിനിധികളും മറ്റുള്ളവരുമെത്തിയിട്ടുണ്ട്. നാട്ടുകാരുമായി ഇവര്‍ അനുരഞ്ജന ചര്‍ച നടത്തിവരികയാണ്. എന്നാല്‍ കാട്ടാന ശല്യത്തിനെതിരെ വനം വകുപ്പ് എന്തുനടപടിയെടുക്കുമെന്ന തീരുമാനം അന്തിമമായി അറിയാതെ യാതൊരുവിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന നിലപാടിലാണ് ആറളം ഫാം നിവാസികള്‍.

ആറളം ഗ്രാമപഞ്ചായത് പ്രസിഡന്റ്, ബ്ലോക് പഞ്ചായത് ഭാരവാഹികള്‍ എന്നിവര്‍ പ്രദേശവാസികളുമായി ചര്‍ച നടത്തിവരികയാണ്. ജില്ലാകലക്ടറും ഡിഎഫ്ഒ അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥരും സ്ഥലത്തെത്തുമെന്ന് അറിയിച്ചിട്ടുണ്ട്. ഇരിട്ടി തഹസില്‍ദാറും മറ്റുറവന്യു ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച നടത്തും.

Keywords: Public protesting in incident of farmer killed by elephant, Kerala, Kannur, Top-Headlines, News, Elephant, Latest-News, Killed, District Collector, Dead Body, Forest, Panchayath, President.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia