Yashwant Sinha | പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മുവിനെതിരെ സംയുക്ത പ്രതിക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ; 'രാജ്യത്തിന് നിശബ്ദനായ രാഷ്ട്രപതി ആവശ്യമില്ലെന്ന്', വഴിതെറ്റിയ തത്വശാസ്ത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സ്വീകരിച്ചതെന്ന് കോന്‍ഗ്രസ് നേതാവ്

 



ന്യൂഡെല്‍ഹി: (www.kvartha.com) ദ്രൗപതി മുര്‍മു മാന്യയായ വ്യക്തിത്വമാണെങ്കിലും അവര്‍ പ്രതിനിധീകരിക്കുന്നത് വഴിതെറ്റിയ തത്ത്വശാസ്ത്രമാണെന്നും അവരെ ആദിവാസികളുടെ പ്രതീകമെന്ന് വിളിക്കരുതെന്നും കോന്‍ഗ്രസ് നേതാവ് അജോയ് കുമാര്‍ പറഞ്ഞു. രാജ്യത്തിന് നിശബ്ദനായ ഒരു പ്രസിഡന്റിനെ ആവശ്യമില്ലെന്ന് സംയുക്ത പ്രതിക്ഷ പ്രസിഡന്റ് സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് കോന്‍ഗ്രസ് നേതാവിന്റെ ആക്രമണം. 

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ദളിതനായിട്ടും പട്ടികജാതിക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍ അവസാനിച്ചിട്ടില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. മോദി സര്‍കാര്‍ ജനങ്ങളെ കബളിപ്പിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

എന്‍ഡിഎയുടെ രാഷ്ട്രപതി സ്ഥാനാര്‍ഥിയായ മുര്‍മുവാണ് രാഷ്ട്രപതി സ്ഥാനത്തേക്കുള്ള മത്സരത്തില്‍ മുന്നില്‍. നവീന്‍ പട്‌നായിക്കിന്റെ ബിജെഡി ഉള്‍പെടെ നിരവധി എന്‍ഡിഎ ഇതര പാര്‍ടികള്‍ മുര്‍മുവിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. 

ധാര്‍മിക അധികാരവും വിവേചനാധികാരവും ഉപയോഗിക്കുന്ന ഒരു പ്രസിഡന്റിനെയാണ് രാജ്യത്തിന് ആവശ്യമെന്ന് സിന്‍ഹ ചൊവ്വാഴ്ച പറഞ്ഞു. ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍കാര്‍ തങ്ങളുടെ രാഷ്ട്രീയ എതിരാളികള്‍ക്കെതിരെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് വേട്ടയാടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. ഇന്‍ഡ്യന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ കേന്ദ്ര ഏജന്‍സികളുടെ ദുരുപയോഗം തടയുമെന്നും അദ്ദേഹം പറഞ്ഞു.

Yashwant Sinha | പ്രസിഡന്റ് തെരഞ്ഞെടുപ്പ്: ദ്രൗപതി മുര്‍മുവിനെതിരെ സംയുക്ത പ്രതിക്ഷ സ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹ; 'രാജ്യത്തിന് നിശബ്ദനായ രാഷ്ട്രപതി ആവശ്യമില്ലെന്ന്', വഴിതെറ്റിയ തത്വശാസ്ത്രമാണ് എന്‍ഡിഎ സ്ഥാനാര്‍ഥി സ്വീകരിച്ചതെന്ന് കോന്‍ഗ്രസ് നേതാവ്


'60 വര്‍ഷത്തിനിടയില്‍, സര്‍കാര്‍ ഏജന്‍സികളുടെ ഭീകരത മുമ്പെങ്ങും ഞാന്‍ കണ്ടിട്ടില്ല,' അദ്ദേഹം പറഞ്ഞു.

സത്യപ്രതിജ്ഞയുടെ അടുത്ത ദിവസം ഇത്തരം കാര്യങ്ങള്‍ നിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'ഒരു രാഷ്ട്രത്തിന്റെ ഔപചാരിക തലവനാകുന്നതിനുപുറമെ, ആ പദവിയുടെ അധികാരങ്ങളും ധാര്‍മിക അധികാരങ്ങളും ഉപയോഗിക്കുകയും ഒരു സര്‍കാര്‍ ശരിയായ പാതയില്‍ പ്രവര്‍ത്തിക്കുന്നെന്ന് ഉറപ്പാക്കുകയും വേണം, ഏറ്റുമുട്ടലിലൂടെയല്ല. സംഭാഷണത്തിലൂടെ.' രാഷ്ട്രപതി തെരഞ്ഞെടുപ്പിനെ കുറിച്ച് സംസാരിക്കവേ അദ്ദേഹം പറഞ്ഞു,

രാഷ്ട്രപതിയുടെ നിരീക്ഷണങ്ങള്‍ അവഗണിക്കാന്‍ ഒരു പ്രധാനമന്ത്രിക്ക് ബുദ്ധിമുട്ടാണെന്ന് അദ്ദേഹം പറഞ്ഞു. അടല്‍ ബിഹാരി വാജ്‌പേയിക്ക് ശേഷം സമവായ രാഷ്ട്രീയം അവസാനിച്ചെന്നും സംഘര്‍ഷത്തിന്റെ രാഷ്ട്രീയം തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.

Keywords:  News,National,India,New Delhi,Congress,President,Criticism,Politics,party, Congress leader takes evil philosophy jibe at Droupadi Murmu; Yashwant Sinha says country doesn't need silent president
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia