Covid-19 | കോവിഡ്-19: ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള ഇടവേള ഒമ്പത് മാസത്തിന് പകരം ആറായി കേന്ദ്രം കുറയ്ക്കുന്നു

 
Watermark


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ മുതിര്‍ന്നവര്‍ക്കും കോവിഡ് വാക്‌സിന്റെ മൂന്നാം ഡോസ് എടുക്കുന്നതിന് മുമ്പുള്ള നിര്‍ബന്ധിത ഇടവേള കേന്ദ്ര സര്‍കാര്‍ ബുധനാഴ്ച വെട്ടിക്കുറച്ചു. ദീര്‍ഘനാളത്തെ ഇടവേള കാരണം ജനങ്ങളുടെ പ്രതിരോധ ശേഷി നഷ്ടപ്പെടുമോ എന്ന ആശങ്കകള്‍ക്കിടയിലാണ് തീരുമാനം. ഒരു വിദഗ്ധ സമിതി ഇത് സംബന്ധിച്ച് തീര്‍പ്പുകല്‍പ്പിക്കും മുമ്പാണ് സര്‍കാര്‍ പുതിയ നിര്‍ദ്ദേശം നടപ്പിലാക്കിയത്. നിലവിലെ ഒന്‍പത് മാസത്തെ ഇടവേള ആറ് മാസമായാണ് കുറച്ചത്. പുതിയ ഉത്തരവിനെ കുറിച്ച് കേന്ദ്ര ആരോഗ്യ സെക്രടറി രാജേഷ് ഭൂഷണ്‍ എല്ലാ സംസ്ഥാനങ്ങള്‍ക്കും അറിയിപ്പ് നല്‍കി.

Covid-19 | കോവിഡ്-19: ബൂസ്റ്റര്‍ ഡോസ് വാക്സിന്‍ എടുക്കുന്നതിനുള്ള ഇടവേള ഒമ്പത് മാസത്തിന് പകരം ആറായി കേന്ദ്രം കുറയ്ക്കുന്നു

'ശാസ്ത്രീയ തെളിവുകളും ആഗോള സമ്പ്രദായങ്ങളും കണക്കിലെടുത്ത്, പ്രതിരോധ കുത്തിവയ്പ്പിനെക്കുറിച്ചുള്ള ദേശീയ സാങ്കേതിക ഉപദേശക ഗ്രൂപിന്റെ (എന്‍ടിഎജിഐ) സ്റ്റാന്‍ഡിംഗ് ടെക്‌നികല്‍ സബ്കമിറ്റി, രണ്ടാം ഡോസും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ദൈര്‍ഘ്യം നിലവിലുള്ള 9 മാസം അല്ലെങ്കില്‍ 39 ആഴ്ചയില്‍ നിന്ന് 6 മാസം അല്ലെങ്കില്‍ 26 ആഴ്ചയായി പരിഷ്‌കരിക്കാന്‍ ശുപാര്‍ശ ചെയ്തിട്ടുണ്ട്. ഇത് എന്‍ടിജിഐയും അംഗീകരിച്ചിട്ടുണ്ട്, 'ആരോഗ്യ സെക്രടറി എല്ലാ ചീഫ് സെക്രടറിമാര്‍ക്കും അയച്ച കത്തില്‍ പറയുന്നു.

'അതിനാല്‍, 18-59 വയസ്സ് വരെയുള്ള എല്ലാ ഗുണഭോക്താക്കള്‍ക്കും മുന്‍കരുതല്‍ ഡോസ് സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ രണ്ടാം ഡോസ് എടുത്ത തീയതി മുതല്‍ 6 മാസമോ 26 ആഴ്ചയോ പൂര്‍ത്തിയാക്കിയ ശേഷം നല്‍കുമെന്ന് തീരുമാനിച്ചു, 'എന്നും കത്തില്‍ പറയുന്നു.

രാജ്യത്ത് മുന്‍കരുതല്‍ ഡോസ് എടുക്കുന്നവരുടെ എണ്ണം വളരെ പിന്നിലാണെന്ന് വിശകലനം ചെയ്ത ഡാറ്റ കാണിക്കുന്നതെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപോര്‍ട് ചെയ്യുന്നു. ഇക്കഴിഞ്ഞ ചൊവ്വാഴ്ച വരെ ബൂസ്റ്റര്‍ ഡോസ് എടുക്കാന്‍ യോഗ്യരായവരില്‍ 20% ല്‍ താഴെ മാത്രമേ എടുത്തിട്ടുള്ളൂ. ഒരു വ്യക്തിക്ക് രണ്ടാമത്തെ ഡോസ് എടുത്ത് ആറ് മാസത്തിന് ശേഷം പ്രതിരോധശേഷി കുറയുന്നു എന്ന് ശാസ്ത്രീയ പഠനങ്ങള്‍ തെളിയിക്കുന്നു.

കോവിഡ്-19 വാക്സിനേഷന്‍ ഷെഡ്യൂള്‍ ചെയ്യാന്‍ ഉപയോഗിക്കുന്ന കോവിന്‍(Co-WI-N) സേവനം, രണ്ടാമത്തെ ഡോസ്് ആറുമാസം മുമ്പാണ് എടുത്തതെങ്കില്‍ മൂന്നാമത്തെ ഡോസ് തിരഞ്ഞെടുക്കാന്‍ ആളുകളെ അനുവദിക്കും. എന്നാല്‍ നിലവില്‍ ഒമ്പത് മാസം മുമ്പ് രണ്ടാമത്തെ കുത്തിവയ്പ്പ് എടുത്തവര്‍ക്കേ മുന്‍കരുതല്‍ ഡോസിന് അര്‍ഹതയുള്ളൂ എന്നാണ് ഈ വിഷയവുമായി ബന്ധമുള്ളവര്‍ പറയുന്നത്.

ഏപ്രിലില്‍ മൂന്നാം ഡോസുകള്‍ അനുവദിക്കുന്നതിനുള്ള വാക്സിനേഷന്‍ ഡ്രൈവ് രാജ്യത്ത് ആരംഭിച്ചു. ചൊവ്വാഴ്ച വരെയുള്ള കണക്കനുസരിച്ച്, രാജ്യത്ത് ബൂസ്റ്റര്‍ ഡോസിന് അര്‍ഹതയുള്ള അഞ്ച് പേരില്‍ ഒരാള്‍ മാത്രമാണ്് എത്തിയത്. മൊത്തത്തില്‍, 251 ദശലക്ഷം ആളുകള്‍ യോഗ്യരായിരുന്നു, ഏകദേശം 47 ദശലക്ഷം ആളുകള്‍ മാത്രമാണ് മുന്‍കരുതല്‍ ഡോസ് എടുത്തത്.

രണ്ടാമത്തെ ഡോസും ബൂസ്റ്റര്‍ ഡോസും തമ്മിലുള്ള ഇടവേള കുറയ്ക്കുന്നത് കരുതല്‍ ഡോസിന് യോഗ്യരായ ആളുകളുടെ എണ്ണം ഇരട്ടിയിലധികം വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ഡാറ്റ കാണിക്കുന്നു. ഒമ്പത് മാസത്തെ ഇടവേളയില്‍, 259 ദശലക്ഷം അല്ലെങ്കില്‍ 27.5% മുതിര്‍ന്നവര്‍ക്ക് ജൂലൈ 7ന് ബൂസ്റ്ററുകള്‍ക്ക് അര്‍ഹതയുണ്ടെന്ന് ആരോഗ്യ മന്ത്രാലയത്തിലെ ഡാറ്റ പറയുന്നു. ആറ് മാസത്തെ ഇടവേള കുറച്ചതോടെ, 350 ദശലക്ഷത്തിലധികം ആളുകളെ കരുതല്‍ ഡോസിന് ഉടനടി ചേര്‍ക്കാന്‍ സജ്ജമാക്കി. ഇതോടെ മൊത്തം 627.2 ദശലക്ഷം അല്ലെങ്കില്‍ 66.7% മുതിര്‍ന്നവര്‍ ജൂലൈ 7-ന് ബൂസ്റ്ററുകള്‍ക്ക് യോഗ്യരാകും.

ഇടവേള കുറയ്ക്കാനുള്ള തീരുമാനത്തെ വിദഗ്ധര്‍ സ്വാഗതം ചെയ്തു. 'ഒമിക്‌റോണ്‍ വകഭേദത്തിനൊപ്പം നമ്മള്‍ കണ്ട പ്രതിരോധശേഷി നഷ്ടപ്പെടല്‍ ഒഴിവാക്കുന്നതിന് കരുതല്‍ ഡോസ് ആവശ്യമാണ്. മൂന്നാം ഡോസിന് ഏതാനും മാസങ്ങള്‍ക്ക് ശേഷം ആന്റിബോഡിയുടെ അളവ് കുറയാന്‍ തുടങ്ങുമെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്, അതിനാല്‍, രണ്ടും മൂന്നും ഡോസുകള്‍ തമ്മിലുള്ള ഇടവേള കുറയ്ക്കുന്നു, 'വെല്ലൂര്‍ ക്രിസ്ത്യന്‍ മെഡികല്‍ കോളജിലെ വൈറോളജി വിഭാഗം മുന്‍ മേധാവി ജേകബ് ജോണ്‍ പറഞ്ഞു.

60 വയസ്സ് പ്രായമുള്ള ഗുണഭോക്താക്കള്‍ക്കും ആരോഗ്യ പരിപാലന പ്രവര്‍ത്തകര്‍ക്കും മുന്‍നിര പോരാളികള്‍ക്കും (FLWs), മുന്‍കരുതല്‍ ഡോസുകള്‍ സര്‍കാര്‍ വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ സൗജന്യമായി നല്‍കും.

'കരുതല്‍ ഡോസ് സുഗമമാക്കുന്നതിന് കോ-വിന്‍ സിസ്റ്റത്തില്‍ അനുബന്ധ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്,' എന്നും ആരോഗ്യ സെക്രടറിയുടെ കത്തില്‍ പറയുന്നു. ഈ വര്‍ഷം മെയ് മാസത്തില്‍, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്കും വിനോദ സഞ്ചാര മേഖലയില്‍ മേല്‍നോട്ടം വഹിക്കേണ്ട ആളുകള്‍ക്കും രണ്ടാമത്തെയും മുന്‍കരുതല്‍ ഡോസും തമ്മിലുള്ള ഇടവേള നിലവിലുള്ള ഒമ്പത് മാസത്തില്‍ നിന്ന് മൂന്ന് മാസമായി കേന്ദ്രം കുറച്ചിരുന്നു.

ഇന്‍ഡ്യന്‍ പൗരന്മാര്‍ക്കും വിദേശത്തേക്ക് പോകുന്ന വിദ്യാര്‍ഥികള്‍ക്കും പോകുന്ന രാജ്യത്തിന്റെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്ക് അനുസരിച്ച് മുന്‍കരുതല്‍ ഡോസ് എടുക്കാം. ഈ പുതിയ സൗകര്യം കോ-വിന്‍ പോര്‍ടലില്‍ ലഭ്യമാണ്. യോഗ്യരായ ഗുണഭോക്താക്കള്‍ക്ക് സ്ലോട് ബുക് ചെയ്യാന്‍ കഴിയുന്ന തരത്തില്‍ സര്‍കാര്‍ കോ-വിന്‍ പോര്‍ടലില്‍മാറ്റങ്ങള്‍ വരുത്തി, യാത്രയുടെ തെളിവൊന്നും ആവശ്യമില്ല.

പല രാജ്യങ്ങളും ബൂസ്റ്റര്‍ ഡോസ് ആവശ്യപ്പെടാന്‍ തുടങ്ങിയതിനാല്‍ യാത്ര ചെയ്യാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് തടസ്സങ്ങള്‍ ഉണ്ടാകുന്നതിനാല്‍ ഇടവേള കുറയ്ക്കുന്നതിന് നിരവധി ആളുകള്‍ കേന്ദ്ര സര്‍കാരിന് നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് നടപടി.

Keywords: Centre cuts booster dose gap from 9 to 6 months, National, News, Top-Headlines, Newdelhi, COVID19, Latest-News, Central Government, Report, Vaccine, Booster dose.
< !- START disable copy paste -->
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia
// watermark script