Arrested | ലക്നൗ ലുലു മോളിലെ നിസ്‌കാര വിവാദത്തിനിടെ ഹനുമാന്‍ ചാലിസ ചൊല്ലിയ 2 പേര്‍ അറസ്റ്റില്‍

 


ADVERTISEMENT

ന്യൂഡെല്‍ഹി: (www.kvartha.com) ഉത്തര്‍പ്രദേശിലെ ലക്നൗവിലെ ലുലു മോളില്‍ മതപരമായ പ്രാർഥനകള്‍ അനുവദിക്കില്ലെന്ന് കാണിച്ച് നോടീസ് നല്‍കിയതിന് തൊട്ടുപിന്നാലെ, ഹനുമാന്‍ ചാലിസ ചൊല്ലിയതിന് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതിന് തൊട്ടുപിന്നാലെ, വലതുപക്ഷ സംഘത്തിലെ 15 അംഗങ്ങള്‍ മോളിലേക്ക് കടക്കാന്‍ ശ്രമിച്ചു, അവരെയും പൊലീസ് കസ്റ്റഡിയിലെടുക്കുകയും കലാപം സൃഷ്ടിക്കരുതെന്ന മുന്നറിയിപ്പ് നല്‍കി വിട്ടയക്കുകയും ചെയ്തു.
  
Arrested | ലക്നൗ ലുലു മോളിലെ നിസ്‌കാര വിവാദത്തിനിടെ ഹനുമാന്‍ ചാലിസ ചൊല്ലിയ 2 പേര്‍ അറസ്റ്റില്‍

'രണ്ട് പേര്‍ മോളില്‍ പ്രവേശിച്ച് തറയിലിരുന്ന് മതപരമായ പ്രാർഥനകള്‍ നടത്താന്‍ തുടങ്ങി. മോളിന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ ഇവരെ പൊലീസിന് കൈമാറിയതിന് ശേഷം അറസ്റ്റ് ചെയ്തു' ഡെപ്യൂടി പൊലീസ് കമീഷണറെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി പിടിഐ റിപോര്‍ട് ചെയ്തു.

മോളില്‍ നിസ്‌കരിച്ചതായി ആരോപിക്കുന്ന ഒരു കൂട്ടം അജ്ഞാതര്‍ക്കെതിരെ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെയാണ് ഈ സംഭവവികാസമുണ്ടായത്. വിവിധ വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത വളര്‍ത്തല്‍, മതവികാരങ്ങളെ വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള ബോധപൂര്‍വമായ പ്രവൃത്തി എന്നീ വകുപ്പുകള്‍ പ്രകാരമാണ്, നിസ്‌കരിച്ചവര്‍ക്കെതിരെ കേസ് എടുത്തത്.

ഒരു സംഘം ആളുകള്‍ മോളില്‍ നിസ്‌കരിക്കുന്നതായി കാണിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെട്ടതിനെ തുടര്‍ന്നാണ് വിവാദം ഉണ്ടായത്. മോളിനുള്ളില്‍ ആളുകള്‍ നിസ്‌കരിക്കുന്നതിനെ ഒരു വലതുപക്ഷ സംഘടന എതിര്‍ക്കുകയും അവിടെ ഹനുമാന്‍ ചാലിസ പാരായണം ചെയ്യാന്‍ ബന്ധപ്പെട്ട അധികാരികളില്‍ നിന്ന് അനുമതി തേടുകയും ചെയ്‌തെങ്കിലും അത് നിരസിക്കപ്പെട്ടു.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥാണ് ജൂലൈ 10ന് സംസ്ഥാന തലസ്ഥാനമായ ലക്‌നൗവില്‍ ലുലു മോള്‍ ഉദ്ഘാടനം ചെയ്തത്. യുഎഇ ആസ്ഥാനമായുള്ള കോടീശ്വരനായ എം എ യൂസഫലിയുടെ ലുലു ഗ്രൂപിന്റെ ലക്‌നൗവിലെ മോള്‍ ഉത്തരേൻഡ്യയിലെ ഏറ്റവും വലിയ മോളാണെന്ന് പറയുന്നു.
Aster_MIMS
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia