Found dead | യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി
Jun 18, 2022, 10:37 IST
ഇടുക്കി: (www.kvartha.com) 19 കാരിയായ യുവതിയെ ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച രാവിലെയോടെയാണ് പെരിയവാര എസ്റ്റേറ്റിലെ പ്രവീണിന്റെ ഭാര്യ ശ്രീജ (19) യെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ ബന്ധുക്കള്‍ കണ്ടെത്തിയത്.
വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് വാക്കേറ്റവും വഴക്കും വീട്ടി
ല്‍ പതിവായിരുന്നുവെന്നും മാസങ്ങള്‍ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മാനസികമായ അസ്വസ്ഥത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്‌നങ്ങളെ ചൊല്ലിയും യുവാവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മാനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിയാലെ പറയാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Woman found dead husband's house, News, Kerala, Top-Headlines, Police, Case, Found Dead, Arrest, Husband, House, Dowry, Saturday, Estate, Relatives, Marriage, Inquiry.
വിവാഹം കഴിഞ്ഞ് കുറച്ചുനാള്‍ സന്തോഷത്തോടെ കഴിഞ്ഞ ഇരുവരും പിന്നീട് വാക്കേറ്റവും വഴക്കും വീട്ടി
ല്‍ പതിവായിരുന്നുവെന്നും മാസങ്ങള്‍ കഴിഞ്ഞതോടെ പ്രവീണിന് സംശയരോഗം ഉണ്ടായിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. മാനസികമായ അസ്വസ്ഥത കാട്ടിയിരുന്ന യുവതിയെ സ്ത്രീധന പ്രശ്‌നങ്ങളെ ചൊല്ലിയും യുവാവ് ഉപദ്രവിക്കുമായിരുന്നെന്ന് ബന്ധുക്കള്‍ പറഞ്ഞു.
യുവതി ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ മാനസിക പീഡനത്തെക്കുറിച്ചും, സ്ത്രീധന പ്രശ്‌നങ്ങള്‍ വല്ലതുമുണ്ടോയോ എന്നതിനെ കുറിച്ചും കൂടുതല്‍ അന്വേഷണം നടത്തിയാലെ പറയാന്‍ കഴിയുകയുള്ളൂ എന്ന് പൊലീസ് അറിയിച്ചു. അസ്വാഭാവിക മരണത്തിന് കേസെടുത്ത മൂന്നാര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
Keywords: Woman found dead husband's house, News, Kerala, Top-Headlines, Police, Case, Found Dead, Arrest, Husband, House, Dowry, Saturday, Estate, Relatives, Marriage, Inquiry.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.