Follow KVARTHA on Google news Follow Us!
ad

In Mohali | മൊഹാലിയില്‍ സുരക്ഷ ശക്തമാക്കിയെന്ന് പൊലീസ്; 24 ദിവസത്തിനിടെ റിപോര്‍ട് ചെയ്തത് 11 അക്രമ സംഭവങ്ങള്‍, ജനങ്ങള്‍ രാത്രി വീടുകളില്‍ കഴിയുന്നത് ഭയന്ന്

#ഇന്നത്തെ വാര്‍ത്തകള്‍,#ദേശീയ വാര്‍ത്തകള്‍, Panjab,Police,News,Robbery,Allegation,Protection,National,
മൊഹാലി: (www.kvartha.com) എഎപി സര്‍കാര്‍ അധികാരമേറ്റ ശേഷം സുരക്ഷശക്തമാക്കിയെന്ന പഞ്ചാബ് പൊലീസിന്റെ അവകാശവാദം പൊളിയുന്നു. കഴിഞ്ഞ 24 ദിവസത്തിനിടെ 11 അക്രമ സംഭവങ്ങളാണ് സംസ്ഥാനത്ത് റിപോര്‍ട് ചെയ്തത്. നാല് കേസുകളില്‍ തോക്കുകള്‍ ഉപയോഗിച്ചായിരുന്നു ഓപറേഷന്‍.

Amid 'heightened' security in Mohali, 11 snatching in 24 days, Panjab, Police, News, Robbery, Allegation, Protection, National

മെയ് ഒമ്പതിന് വൈകുന്നേരം മൊഹാലിയിലെ പഞ്ചാബ് പൊലീസിന്റെ ഇന്റലിജന്‍സ് ആസ്ഥാനത്ത് റോകറ്റ് പ്രൊപല്‍ഡ് ഗ്രനേഡ് (RPG) തൊടുത്തുവിട്ടത് സ്ഫോടനത്തിന് കാരണമായി. ആക്രമണത്തില്‍ ആര്‍ക്കും പരിക്കേറ്റില്ലെങ്കിലും, കെട്ടിടത്തിന്റെ ഭിത്തി തകര്‍ന്നു. മൊഹാലിയില്‍ സുരക്ഷ വര്‍ധിപ്പിച്ചതായി ജില്ലാ പൊലീസ് അവകാശപ്പെടുന്നു. അര്‍ധസൈനിക വിഭാഗത്തില്‍ നിന്നുള്ള ഉദ്യോഗസ്ഥരെ നഗരത്തിന്റെ ചില ഭാഗങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എന്നിട്ടും കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കാനാകുന്നില്ല.

മെയ് 12 ന് മുള്ളന്‍പൂരില്‍ ആദ്യത്തെ തട്ടിക്കൊണ്ടുപോകല്‍ റിപോര്‍ട് ചെയ്തു. ഒരു സ്ത്രീ പ്രഭാത നടത്തത്തിന് പോയപ്പോള്‍ ആയുധധാരികളായ മൂന്ന് യുവാക്കള്‍ അവരുടെ കഴുത്തിലെ സ്വര്‍ണ മാല തട്ടിയെടുത്തു. സംഭവത്തില്‍ യുവതിയുടെ പരാതിയില്‍ പൊലീസ് കേസ് രെജിസ്റ്റര്‍ ചെയ്തു.

മെയ് 18-ന് അനില്‍ കുമാര്‍ എന്നയാളുടെ മൊബൈല്‍ ഫോണ്‍ രണ്ട് പേര്‍ തട്ടിപ്പറിച്ചെടുത്ത് ഓടിപ്പോയി. മെയ് 21, മെയ് 24, മെയ് 26, മെയ് 29, മെയ് 31 തീയതികളില്‍ മറ്റ് പല തട്ടിക്കൊണ്ടുപോകലുകളും റിപോര്‍ട് ചെയ്യപ്പെട്ടതായി പൊലീസ് അറിയിച്ചു.

മെയ് 26ന് സിറക്പൂരില്‍ വെച്ച് രണ്ട് പേര്‍ തോക്ക് ചൂണ്ടി ഒരു എസ് യു വിയും രണ്ട് ലക്ഷം രൂപയും തട്ടിയെടുത്തിരുന്നു. മെയ് 25 ന് സൊഹാനയില്‍ നിന്ന് ആയുധധാരികളായ മൂന്ന് പേര്‍ 40,000 രൂപ തട്ടിയെടുത്തിരുന്നു. അതേ ദിവസം തന്നെ 22 സ്വര്‍ണവും വജ്രാഭരണങ്ങളുമുള്ള പാഴ്സലുമായി പോയ കൊറിയര്‍ ജീവനക്കാരനെ നാല് പേര്‍ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി കവര്‍ച നടത്തി. 76 ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങള്‍ പൊലീസ് പിന്നീട് കണ്ടെടുക്കുകയും കേസില്‍ നാല് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.

മുന്‍ പഞ്ചാബ് ആരോഗ്യമന്ത്രി ബല്‍ബീര്‍ സിംഗ് സിദ്ധു ജില്ലയിലെ ക്രമസമാധാന നില പരാജയമാണെന്ന് ആരോപിച്ചു.

'സംസ്ഥാനത്തെ ജനം രാത്രി കഴിച്ചുകൂട്ടുന്നത് ആരെങ്കിലും തങ്ങളുടെ കാര്‍ തട്ടിക്കൊണ്ടുപോകുമോ അല്ലെങ്കില്‍ മോഷണം നടക്കുമോ എന്ന് ഭയന്നാണ്. ഇങ്ങനെയാണോ സര്‍കാര്‍ ജനങ്ങളെ സേവിക്കുന്നത്' എന്ന് സിദ്ധു ചോദിച്ചു.

ക്രമസമാധാന പ്രശ്‌നം തങ്ങള്‍ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ടെങ്കിലും ആരും കാര്യമായി ശ്രദ്ധിച്ചില്ലെന്ന് മുന്‍ ദേരബസി എംഎല്‍എ എന്‍കെ ശര്‍മയും പറഞ്ഞു. മൊഹാലിയില്‍ തോക്കുധാരികളായ ആളുകള്‍ സാധാരണക്കാരെ ലക്ഷ്യം വയ്ക്കുന്ന തരത്തില്‍ സ്ഥിതിഗതികള്‍ വളരെ മോശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Keywords: Amid 'heightened' security in Mohali, 11 snatching in 24 days, Panjab, Police, News, Robbery, Allegation, Protection, National.

Post a Comment