ഉഷപൂജയ്ക്ക് ശേഷമാണ് ആരാധനാ പൂജ നടക്കുക. നിവേദ്യ പൂജ കഴിഞ്ഞ് ശീവേലിക്ക് വിളിക്കുന്നതോടെ എഴുന്നള്ളത്തിന് തുടക്കമാകും. പന്തീരടിക്കുമുമ്പ് ആരാധനാ നിവേദ്യമുണ്ട്. പന്തീരടി കാമ്പ്രത്തിനാണ് ഇതിന്റെ ചുമതല. അത്താഴപൂജയുടെ നവകത്തിന് മുമ്പായി പാലമൃത് പഞ്ചഗവ്യത്തിനായുള്ള സാധനങ്ങളടക്കം മച്ചൻ മുഖമണ്ഡപത്തിൽ വെച്ച് സ്ഥാനികനെ ഏൽപിക്കും. തുടർന്ന് പഞ്ചഗവ്യം, നവകം, കളഭം എന്നീ അഭിഷേകങ്ങളും നടക്കും.
സാധാരണയായി ആരാധനാ ദിവസങ്ങളിലെ ശീവേലിക്ക് സ്വർണം, വെള്ളി പാത്രങ്ങൾ എഴുന്നള്ളിക്കുന്ന പൊന്നിൻ ശീവേലിയാണ് നടക്കുക. കൊട്ടിയൂരിൽ ഇക്കുറി പെരുമാളിനെ ദർശിക്കാൻ വൻ ജനാവലിയാണ് ഉത്സവദിവസങ്ങളിലെത്തുന്നത്. ഹരിത ചട്ടങ്ങൾ പാലിച്ചുകൊണ്ടാണ് ഇക്കുറി ഉത്സവം നടത്തുന്നത്. ജില്ലാ ഭരണകൂടവും ക്ഷേത്ര കമ്മിറ്റിയും പഞ്ചായത്ത് ഭരണസമിതിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
Keywords: Kannur, News, Kerala, Temple, Festival, Devotees, Devotees thronged Kottiyoor.
< !- START disable copy paste -->